മരണസംഖ്യയില്‍ നേരിയ കയറ്റിറക്കങ്ങള്‍ പ്രകടമെങ്കിലും ആരോഗ്യപ്രവര്‍ത്തകരിലും സര്‍ക്കാരിലും സര്‍വ്വോപരി ജനങ്ങളിലും ശുഭ പ്രതീക്ഷയുണ്ടാക്കാന്‍ ഇറ്റലിയിലെ മരണനിരക്കിലെ കുറവിന് സാധിച്ചിട്ടുണ്ട്.
ഇറ്റലിയിൽ ഇന്നലെ 260 പേര്‍കൂടെ കൊവിഡ് ബാധിച്ച് മരണപ്പെട്ടു. മാർച്ച് 14-ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ മരണസംഖ്യയാണിത് എന്നതാണ് ഏറെ ആശ്വാസകരം.
ഓണ്‍ലൈന്‍ ആയാണ് രജിസ്ട്രേഷന്‍ നടക്കുന്നത്. മടങ്ങാന്‍ താല്പര്യം പ്രകടിപ്പിക്കുന്നവരുടെ എണ്ണം സര്‍ക്കാര്‍ പ്രതീക്ഷിച്ചതിലും കൂടുതലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കോവിഡ് -19 മരണനിരക്ക് ചെറിയ ചാഞ്ചാട്ടങ്ങളോടെ താഴ്ന്ന നിലയില്‍ സ്ഥിരത നിലനിര്‍ത്തുന്ന ലക്ഷണമാണ് സ്പെയിന്‍ പൊതുവില്‍ കാണിക്കുന്നത്.
കോവിഡ് -19 മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ലോകത്താകെ മരണപ്പെട്ടത് 3699 പേരാണ്. ഇത് മാര്‍ച്ച് മുപ്പതിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ്
സംസ്ഥാനത്ത് നാല് പേരാണ് ഇന്ന് രോഗമുക്തി നേടിയത്. തിരുവനന്തപുരം, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും ഓരോരുത്തരുടെ പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. 342 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടി.
ഗർഭിണികൾ, രോഗികൾ, പ്രായം ചെന്നവര്‍, പലതരത്തില്‍ ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണന ലഭിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് പ്രത്യേക പരിഗണനയില്ല. നോർക്ക വെബ്സൈറ്റില്‍ (www.norkaroots.org ) അർദ്ധരാത്രിയോടെ ലിങ്ക് ആക്റ്റീവ് ആകും.
അഭിനയവും വീഡിയോ നിർമാണവും നിർത്തിവെച്ച് തൊഴിലിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സർക്കുലറിൽ നിർദ്ദേശമുണ്ട്.
സംസ്കാരം തടഞ്ഞാൽ 3 വർഷം വരെ തടവുശിക്ഷ ലഭിക്കുന്ന ഓർഡിനൻസിന് തമിഴ്നാട് മന്ത്രിസഭ അംഗീകാരം നൽകി
ആശുപത്രിയിലെ ജീവനക്കാരിൽ 32 പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഇന്ന് 12 പേരിൽ കൂടി വൈറസ് ബാധ കണ്ടെത്തി
നോർക്കയുടെ വെബ്സൈറ്റിലെ സാങ്കേതിക തകരാർ മൂലം ലിങ്ക് തുറക്കാനാകാത്തതാണ് റജിസ്ട്രഷൻ വൈകാൻ കാരണം.
പശ്ചിമബംഗാൾ ആരോഗ്യ വകുപ്പ് അസിന്റന്റ് ഡയറക്ടർ ഡോക്ടർ ബിപ്ലവ് കാന്തി ദാസ് ഗുപ്തയാണ് മരിച്ചത്