കണ്ണൂര്‍ യൂണിവേഴ്സിറ്റി വി സി നിയമനം, ലോകായുക്താ ഓര്‍ഡിനന്‍സ്, തുടങ്ങി സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഗവര്‍ണര്‍ കൂട്ടുനില്‍ക്കുകയാണ് ചെയ്തത്. ലോകായുക്ത ഭേദഗതി രാഷ്ട്രപതിക്ക് അയക്കണമെന്നാണ് പ്രതിപക്ഷം ഗവര്‍ണറെ കണ്ട് ആവശ്യപ്പെട്ടത്
എല്ലാവര്‍ക്കും വീടും ഭൂമിയും ഉറപ്പുവരുത്തും. സാമ്പത്തിക വളര്‍ച്ച ലക്‌ഷ്യംവെച്ച് പുതിയ പദ്ധതികള്‍ കൊണ്ടുവരും. കേരളത്തിലേക്ക് പുതിയ നിക്ഷേപകരെ ആകര്‍ഷിക്കും. പച്ചക്കറി ഉദ്പാദനം വര്‍ധിപ്പിക്കാന്‍ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കുമായി കൃഷിശ്രീ യൂണിറ്റുകളും ഫാര്‍മര്‍ പ്രോഡൃൂസര്‍ യൂണിറ്റുകളും ആരംഭിക്കും-
. ഗവർണ്ണറും മുഖ്യമന്ത്രിയും ടോം ആൻ്റ് ജെറി കളിക്കുകയാണ്. അധികാരത്തിൽ കടിച്ച് തൂങ്ങാൻ പിണറായി വിജയൻ എതറ്റം വരെയും തരം താഴുമെന്ന് ഒരിക്കൽ കൂടി തെളിയിച്ചു. ഇരട്ട ചങ്ക് എവിടെപ്പോയി? അധികാരത്തിൽ തുടരാൻ ബി ജെ പിയുമായി നേരത്തെ ഉണ്ടാക്കിയ ധാരണയാണ് കഴിഞ്ഞ കുറെ നാളായി കണ്ട് വരുന്നതെന്ന് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
സംസ്ഥാനങ്ങളുടെ സ്വയം ഭരണാവകാശങ്ങളിലേക്ക് ഗവര്‍ണര്‍ കൈകടത്തുന്നത് അംഗീകരിക്കാന്‍ സാധിക്കില്ല. ജനാധിപത്യ മാര്‍ഗത്തിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരുകളുടെ പ്രവര്‍ത്തനത്തിലും പ്രതിപക്ഷ പാര്‍ട്ടികള്‍ നേതൃത്വം നല്‍കുന്ന ഭരണകൂടങ്ങളുടെ നയപരിപാടികളിലും
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരനെതിരെ നടത്തിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയ സാഹചര്യത്തിലാണ് അഭിഭാഷകന്‍ പിന്മാറുന്നതെന്നത് ശ്രദ്ധേയമാണ്. അഭിഭാഷകൻ പിൻമാറിയ സാഹചര്യത്തിൽ എൻ ഐ എ റെയ്ഡിൽ പിടിച്ചെടുത്ത സ്വർണ്ണാഭരണങ്ങളും, വിദേശ കറൻസികളുമടക്കമുള്ള രേഖകൾ വിട്ട് തരണമെന്ന സ്വപ്നയുടെ ഹർജി കൊച്ചി എൻ ഐ എ കോടതി പിന്നീട് പരിഗണിക്കാൻ മാറ്റി.
തൂണില്‍ ചെരിവ് കണ്ടെതിനെ തുടര്‍ന്ന് പത്തടിപാലം എത്തുമ്പോള്‍ ട്രെയിനിന്‍റെ വേഗത കുറക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പേട്ട മുതല്‍ എസ് എൻ ജംഗ്ഷൻ വരെയുള്ള പുതിയ പാതയുടെ പരീക്ഷണയോട്ടത്തിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് തൂണിന് ചെരിവ് കണ്ടെത്തിയത്.