അതിപ്രധാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുന്നതിനെക്കാളും സര്‍ക്കാരിന്‍റെ മുന്‍ഗണന മദ്യം-മയക്കുമരുന്ന് വ്യാപനത്തിനാണെന്ന ആക്ഷേപം വളരെയേറെ ശക്തിപ്പെട്ടിരിക്കുമ്പോഴാണ് കേരളത്തെ സമ്പൂര്‍ണ്ണമായി മദ്യവല്‍ക്കരിക്കപ്പെടാനുള്ള സര്‍ക്കാര്‍ നടപടികളെന്നത് അങ്ങേയറ്റം ശ്രദ്ധച്ചെലുത്തേണ്ട കാര്യമാണ്. അതിനാല്‍ ഇത്തരം നടപടികളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ട് വി എം സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തെഴുതി.
മൊബൈല്‍ ഫോണുകളിലാണ് കൂടുതലായും പാട്ടുകള്‍ വെക്കുന്നത്. എന്നാൽ പാട്ടുകേൾക്കാനുപയോഗിക്കുന്ന എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും ഉത്തരവ് ബാധകമാണ്. ഇക്കാര്യം ജനങ്ങളെ അറിയിക്കുന്നതിനായി ബസില്‍ എഴുതി പ്രദര്‍ശിപ്പിക്കും. ഇത്തരം പരാതികള്‍ ബസില്‍ നിന്നുമുണ്ടായാല്‍ കണ്ടക്ടർമാ
ദീപുവിന്‍റെ മരണത്തില്‍ സിപിഎം കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്. ദീപുവിന്‍റെത് കൊലപാതകമാണെന്നും സിപിഎം പ്രവര്‍ത്തകരുമായി നടന്ന സംഘര്‍ഷമാണ് ഇതിന് കാരണമെന്നാണ് പൊലീസിന്‍റെ എഫ് ഐ ആറില്‍ പറയുന്നത്. ട്വന്‍റി ട്വന്‍റി പ്രവർത്തകനായതിന്‍റെ
തമിഴ്‌നാട്ടിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ഹിജാബ് ധരിച്ചെത്തിയ സ്ത്രീയെ ബിജെപി ഏജന്റ് തടയുകയായിരുന്നു. ഹിജാബ് ധരിച്ചാൽ വോട്ട് ചെയ്യാൻ അനുവദിക്കില്ലെന്ന് ആക്രോശിച്ച് ഇയാൾ ബഹളമുണ്ടാക്കുകയായിരുന്നു
157 സ്റ്റാഫുള്ള രാജ്ഭവനില്‍ എന്താണ് നടക്കുന്നത് എന്ന് കാനം ചോദിച്ചു. ഗവര്‍ണര്‍ ലക്ഷദ്വീപിലേക്കും മൂന്നാറിലേക്കും നടത്തിയ യാത്രയുടെ ചെലവ് സംബന്ധിച്ച് വിവാരാവകാശ നിയമപ്രകാരം അന്വേഷിച്ചാല്‍ മാധ്യം പ്രവര്‍ത്തകര്‍ക്ക് കാര്യങ്ങള്‍ മനസ്സിലാകുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
''സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ എ കെ ബാലന്‍ വെറും ബാലനാണ്. അദ്ദേഹം വലാരാന്‍ ശ്രമിക്കുന്നില്ല''- ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. മന്ത്രിസ്ഥാനം നഷ്ടപ്പെട്ട ബാലന്‍ വളരെ ബാലിശമായാണ് പെരുമാറുന്നത്. ഇത് മുഖ്യമന്ത്രിയുടെ ശ്രദ്ധ ആകര്‍ഷിക്കാനാണ് എന്നും ഗവര്‍ണര്‍ ആരോപിച്ചു
''ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ പദവിയില്‍ ഇരിക്കാന്‍ യോഗ്യനല്ല. അദ്ദേഹം ബിജെപിയുടെ തിരുവനന്തപുരം വക്താവ് മാത്രമാണ്. അദ്ദേഹത്തെ നിലക്ക് നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
കുറ്റക്കാര്‍ക്കെതിരെ പാര്‍ട്ടി നോക്കാതെ സംഘടന നടപടി സ്വീകരിക്കാമെന്നാണ് ഉഭയകക്ഷി യോഗത്തിലെടുത്ത തീരുമാനം. എന്നാല്‍ ചര്‍ച്ച നടന്ന് ആഴ്ചകള്‍ കഴിഞ്ഞിട്ടും പ്രതികളായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ യാതൊരു നടപടിയും എടുക്കാത്തതാണ് സിപിഐ ചൊടുപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഒരു ട്വന്റി 20 പ്രവര്‍ത്തകനും ആരെയും ഉപദ്രവിച്ചിട്ടില്ല. ശ്രിനിജന്‍ എം എല്‍ എ ആയതിനുശേഷം ഞങ്ങളുടെ പ്രവര്‍ത്തകര്‍ നിരന്തരം ആക്രമിക്കപ്പെട്ടു. ആരെങ്കിലും പരാതിപ്പെട്ടാല്‍ ഭീഷണിപ്പെടുത്തി പരാതി പിന്‍വലിപ്പിക്കും.