തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രി 8 - നഴ്സുമാരെ കൂട്ടമായി പിരിച്ചുവിട്ട നടപടി സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഈ നടപടി ബന്ധപ്പെട്ട ആശുപത്രി പുന:പരിശോധിക്കണം. ഇല്ലെങ്കില്‍ സര്‍ക്കാര്‍ ഇടപെടുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ഇന്ന് സംസ്ഥാനത്തേക്ക് അരിയുമായി 130 - ട്രക്കുകളാണ് എത്തിയത്. പച്ചക്കറി സാധനങ്ങള്‍ വഹിച്ചുകൊണ്ട് 33 - ലോറികളും എത്തിയിട്ടുണ്ട്. കോഴിത്തീറ്റ ക്ഷാമം പരിഹരിക്കാനാവശ്യമായ രീതിയില്‍ ആവശ്യത്തിന് കോഴിത്തീറ്റയുമായുള്ള ട്രക്കുകളും ഇന്ന് സംസ്ഥാനത്ത് എത്തി.
ഒരു ഡോക്ടറും മദ്യം കുറിപ്പടിയിൽ എഴുതില്ലെന്ന് പറഞ്ഞു കഴിഞ്ഞു. അങ്ങനെ എങ്കിൽ സര്‍ക്കാര്‍ ഉത്തരവ് കൊണ്ട് എന്ത് കാര്യമാണുള്ളത് എന്നും ഹൈക്കോടതി ആരാഞ്ഞു. എന്നാല്‍, മദ്യാസക്തർക്ക് മദ്യം ബിവറേജസ് കോര്‍പറേഷൻ വഴി നൽകാനുള്ള ഉത്തരവിനെ ഹൈക്കോടതിയിൽ സര്‍ക്കാര്‍ പൂർണ്ണമായും ന്യായീകരിക്കുകയാണ് ചെയ്തത്.
ഇവരുടെ വിസാ കാലാവധി ഈ മാസം എട്ടിന് അവസാനിക്കുന്ന സാഹചര്യത്തില്‍ അത് എത്രയും പെട്ടെന്ന് നീട്ടിക്കിട്ടാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഇക്കാര്യം കേന്ദ്ര സഹമന്ത്രി വി.മുരളീധരനുമായി സംസാരിചിട്ടുണ്ടെന്നും മന്ത്രി ബാലന്‍ പറഞ്ഞു. എന്നാല്‍ സംഘത്തെ ഉടന്‍ നാട്ടിലേക്ക് എത്തിക്കനാവില്ലെന്ന് മന്ത്രി വ്യകതമാക്കി.
കൊറോണാ വ്യാപനത്തെ തുടര്‍ന്ന് ജോര്‍ദ്ദാനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ സംഘം അവിടെ കുടുങ്ങിയതായാണ് സന്ദേശത്തില്‍ അറിയിച്ചിരിക്കുന്നത്. ഇന്ത്യയിലേക്ക് നിലവില്‍ വിമാന സര്‍വീസുകള്‍ ഇല്ലാത്തതിനാല്‍ സംഘത്തിന് ഇരു രാജ്യങ്ങളുടെയും നയതന്ത്ര ഇടപെടലില്ലാതെ നാട്ടിലെത്താനാവില്ല.
ഇന്ത്യയിലേക്ക് നിലവില്‍ വിമാന സര്‍വീസുകള്‍ ഇല്ലാത്തതിനാല്‍ സംഘത്തിന് ഇരു രാജ്യങ്ങളുടെയും നയതന്ത്ര ഇടപെടലില്ലാതെ നാട്ടിലെത്താനാവില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സംവിധായകന്‍ ബ്ലെസി ഫിലിം ചേംബറിന് സന്ദേശം കൈമാറിയിരിക്കുന്നത്.
സംസാരിക്കുമ്പോള്‍ എല്ലാവരും നല്ലകാര്യങ്ങള്‍ തന്നെയാണ് പറയുന്നത്. എന്നാല്‍ പിന്നീട് തിരിച്ചുവിളിക്കുന്നത് കാണുന്നില്ല. കര്‍ണാടകയുമായി സംസാരിച്ചതിനുശേഷം തിരിച്ചുവിളിക്കാം എന്നാണ് സദാനന്ദ ഗൌഡ പറഞ്ഞത്. എന്നാല്‍ വിളിയൊന്നും കണ്ടില്ല
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ താപനില മാപിനികളിൽ രേഖപ്പെടുത്തപ്പെടുന്ന ദിനാന്തരീക്ഷ താപനില മിക്ക ദിവസങ്ങളിലും 2 മുതൽ 4 വരെ ഡിഗ്രി സെൽഷ്യസ് വരെ വ്യതിയാനം കാണിക്കുന്ന സ്ഥിതിവിശേഷമുള്ളതിനാലും ഉയർന്ന ദിനാന്തരീക്ഷ താപനില വിവിധയിടങ്ങളിൽ 37 ഡിഗ്രി സെൽഷ്യസിനെക്കാൾ ഉയരുന്ന സാഹചര്യമുള്ളതിനാലും ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളെ നേരിടുന്നതിനായുള്ള ജാഗ്രത പുലർത്താൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു.