മഹാരാഷ്ട്രയിൽ കൂടി ഈ സംഘം സഞ്ചരിക്കുന്ന ഓരോ ജില്ലകളിലേയും കളക്ടർമാരുമായി സംസാരിച്ച് യാത്രയില്‍തുടര്‍ന്നും ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് സുധാകരന്‍റെ ഓഫീസ് അറിയിച്ചു. ഭക്ഷണം, വസ്ത്രം, മരുന്നുകൾ, മറ്റ് അവശ്യവസ്തുക്കൾ ഒന്നും ലഭിക്കാതെ ഏറെ പ്രായാസത്തിലായിരുന്നു ഈ ലോറി ഡ്രൈവര്‍മാര്‍.
ആകെ രണ്ടു ലക്ഷത്തി മുപ്പത്താറായിരം പേരാണ് സന്നദ്ധം സേനയില്‍ ഉണ്ടാവുകയെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഓരോ പഞ്ചായത്തിലും ഇരുന്നൂറ് പേരടങ്ങിയ സേനയെ ആണ് ചുമതലപ്പെടുത്തുക. ഇവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകല്‍ വിതരണം ചെയ്യും. ഇതിഒനായുള്ള രൂപരേഖ തയാറായതായും മുഖ്യമന്ത്രി അറിയിച്ചു.