മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
റിസള്‍ട്ട് പോസറ്റിവായത്തില്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ട്. എന്നാല്‍ ഫലം ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ഒരു വര്‍ഷത്തിലധികമായി വേദന അനുഭവിക്കുകയാണ്. കുട്ടിയെ കയ്യിലേക്ക് കിട്ടുന്നത് കാത്തിരിക്കുകയാണെന്നും മകനെ എത്രയും വേഗം കാണാന്‍ സാധിക്കുമെന്നാണ് പ്രതിക്ഷിക്കുന്നതെന്നും അനുപമ പറഞ്ഞു.
ഇനി കോടതി വിധിയ്ക്ക് കാത്തു നില്‍ക്കാതെ ഏറ്റവും പെട്ടെന്ന് കുഞ്ഞിനെ അനുപമയ്ക്ക് തിരികെ നല്‍കാന്‍ CWC തയ്യാറാകണമെന്നും രെമ ആവശ്യപ്പെട്ടു. അതിന് യാതൊരു നിയമതടസ്സവും ഇല്ലെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്. ദത്തുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മാത്രമാണ് കോടതിയില്‍ ഉള്ളത്
മന്ത്രി നവാബ് മാലിക്ക് ട്വിറ്ററിലൂടെയും പത്രസമ്മേളങ്ങളിലൂടെയും മകന്‍ സമീര്‍ വാങ്കഡയെയും കുടുംബത്തെയും അതിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുകയാണെന്നാണ് പിതാവ് ധ്യാന്‍ദേവ് വാങ്കഡെ ഹര്‍ജിയില്‍ ഉന്നയിച്ചത്. അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തുന്ന മന്ത്രിയില്‍ നിന്നും 1.25 കോടി രൂപ നഷ്ടപരിഹാരമായി വേണമെന്നും ഹര്‍ജിയില്‍
അതേസമയം, ജാമ്യ ഇളവ് തേടി സ്വപ്ന സുരേഷ് ഇന്ന് കോടതിയെ സമീപിക്കും. സ്വപ്നയുടെ ഹര്‍ജിയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ കോടതിയാണ് ഉത്തരവ് പുറപ്പെടുവിക്കുക. മുന്‍കൂര്‍ അനുമതിയില്ലാതെ എറണാകുളം ജില്ല വിട്ടുപുറത്ത് പോകരുതെന്നാണ് വ്യവസ്ഥ. എന്നാല്‍ സ്വന്തം വീട് തിരുവനന്തപുരത്താണെന്നും അവിടേക്ക് പോകാന്‍ ജാമ്യ ഇളവ് അനുവദിക്കണമെന്നുമാണ് സ്വപ്ന ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്
സമര പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനും തന്ത്രങ്ങള്‍ മെനയുന്നതിനുമായി പ്രിയങ്ക ഗാന്ധി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നി, പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ദു, മുൻ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദർ ഹൂഡ,
കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലും ഗ്രാമീണ മേഖലയിലും വില 100 കടന്നു. മഴ ശക്തമായതോടെ മറ്റ് പച്ചക്കറികളുടെ വിലയിലും കാര്യമായ വര്‍ധനവുണ്ടായി. കാരറ്റ് (90-100 രൂപ), സവാള (50-60), ബീറ്റ്റൂട്ട് (50-65), വെണ്ടയ്ക്ക (70-80), പച്ചമുളക് (80-100) തുടങ്ങിയവയും ഉടന്‍ സെഞ്ച്വറിയടിക്കും. കിലോഗ്രാമിനു 80-100 രൂപയുണ്ടായിരുന്ന മുരിങ്ങക്കയുടെ വില 275-300 രൂപയിലേക്കാണ് ഉയര്‍ന്നത്.
ടെലകോം നെറ്റ് വര്‍ക്ക് 5 ജിയിലേക്ക് മാറുന്നതിന് മുമ്പായുള്ള നിക്ഷേപങ്ങള്‍ കണ്ടെത്തുന്നതിനായാണ് നിരക്ക് വര്‍ധനയെന്ന് മാധ്യമ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. കടുത്ത സാമ്പത്തിക ബാധ്യതകളുടെ പശ്ചാത്തലത്തിലാണ് മൊബൈൽ ഫോൺ കമ്പനികൾ വീണ്ടും നിരക്കുകൾ കൂട്ടാൻ ഒരുങ്ങുന്നത്. കഴിഞ്ഞ വര്‍ഷം അവസാന പാദത്തില്‍ മാത്രം ഐഡിയ-വോഡഫോണ്‍ 50000 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു.
ജുവനൈല്‍ ജസ്റ്റിസ് ആക്ട് 2015 സെക്ഷന്‍ 41 പ്രകാരമാണ് സമിതി പ്രവര്‍ത്തിക്കുന്നത്. സി ഡബ്ല്യു സി ഉത്തരവ് പ്രകാരമാണ് അനാഥരും ഉപേക്ഷിക്കപ്പെട്ടവരുമായ കുഞ്ഞുങ്ങളെ സമതി പരിപാലിക്കുന്നത്. ദേശീയ അന്തർദേശീയ തലത്തിൽ അംഗീകരിക്കപ്പെട്ട കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിച്ചാണ് സമിതി പ്രവർത്തിക്കുന്നത്
ആന്ധ്രയിലെ കൃഷണനദിയില്‍ 2014ല്‍ നിര്‍മ്മിക്കപ്പെട്ട അണക്കെട്ടാണ് യോഗിയുടെ വികസനപ്രവര്‍ത്തനത്തിന്‍റെ കൂടെ പ്രചരിപ്പിക്കപ്പെടുന്നത്. വരള്‍ച്ച ബാധിത പ്രദേശമായ ബുന്ദേൽഖണ്ഡിൽ ജലസേചനത്തിനുള്ള അവസരമൊരുങ്ങുന്നുവെന്നാണ് ചിത്രം പങ്കുവെച്ച് ബിജെപി നേതാക്കൾ അവകാശപ്പെട്ടത്.