മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
തന്റെ കുഞ്ഞിന്‍റെ വിഷയത്തില്‍ ദത്തെടുക്കലല്ല നടന്നിരിക്കുന്നത്, കുട്ടിക്കടത്താണ്. കുട്ടിയെ ലഭിച്ചത് മുതല്‍ ഷിജുഖാനും അവിടുത്തെ സൂപ്രണ്ടും നിയമങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള പ്രവര്‍ത്തനമാണ് നടത്തിയത്. അമ്മതൊട്ടിലില്‍ നിന്നാണ് കുട്ടിയെ ലഭിച്ചിരിക്കുന്നതെന്ന് പറഞ്ഞ ഷിജുഖാന്‍ ആണ്‍കുട്ടിയെ പെണ്‍കുട്ടിയാക്കിയാണ് പരസ്യം നല്‍കിയത്. ഇത്തരം നടപടികള്‍ക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അനുപമ ആവശ്യപ്പെട്ടു
തൃത്താലയില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന വിടി ബല്‍റാമുമായി അടുത്ത സൗഹൃദം മുമ്പും ഇല്ല എന്നും വ്യക്തിപരമായ തരത്തിലേക്ക് മത്സരം എത്തിക്കാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും എം. ബി. രാജേഷ് പറഞ്ഞിരുന്നു. ഈ സൗഹൃദമില്ലായ്മയിൽ സന്തോഷിക്കുന്നുവെന്നാണ് വി. ടി. പറയുന്നത്.
കഴിഞ്ഞ ദിവസമാണ് വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുകയാണെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടുണ്ടായത്തില്‍ ഖേദം പ്രകടിപ്പിക്കുന്നു. രാജ്യത്തെ ഭൂരിഭാഗം കര്‍ഷകരും ദരിദ്രരാണെന്നും അവരുടെ വേദന മനസിലാക്കി കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നാണുമാണ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.
ചൊവ്വാഴ്ച്ച രാവിലെ പത്തുമണിയോടെ അടിമാലി ഇരുമ്പുപാലം കത്തോലിക്കാ പളളിയുടെ മുന്നില്‍ വച്ച് സംസാരിക്കുന്നതിനിടെ കയ്യില്‍ കരുതിയിരുന്ന ആസിഡ് ഷീബ അരുണിന്റെ മുഖത്തേക്ക് വീശുകയായിരുന്നു. അരുണ്‍ ആക്രമണം തടുക്കുന്നതിനിടെ ഷീബയ്ക്കും പരിക്കേറ്റു. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
തിരക്കഥാകൃത്ത് ചെറിയാന്‍ കല്‍പ്പകവാടി, ലാല്‍ കല്‍പ്പകവാടി എന്നിവര്‍ ചേര്‍ന്ന് നടക്കുന്ന ബാര്‍ അറ്റാച്ച്ട് ഹോട്ടലിലെ ബാര്‍മാനായിരുന്നു രാമചന്ദ്രന്‍. സൗമ്യമായ പെരുമാറ്റം കൊണ്ട് ഹോട്ടലിലെത്തുന്നവര്‍ക്ക് ഏറെ പ്രിയപ്പെട്ടയാളായിരുന്നു അദ്ദേഹം.
ലഖിംപുര്‍ ഖേരി സംഭവം ജനാധിപത്യത്തിന് കളങ്കമാണെന്നും സംഭവത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന കേന്ദ്രമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്നും വരുണ്‍ ഗാന്ധി ആവശ്യപ്പെട്ടു. അതോടൊപ്പം കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുത്തയാളുകള്‍ക്ക് എതിരെ ചുമത്തിയിരിക്കുന്ന കേസുകള്‍ പിന്‍വലിക്കണമെന്നും താങ്ങുവില സംബന്ധിച്ച കര്‍ഷകരുടെ ആവശ്യം അംഗീകരിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്നും വരുണ്‍ ഗാന്ധി പറഞ്ഞു.
കൊവിഡ് കാലത്തെ കൊവിഡ് കാലത്തെ സ്തംഭനാവസ്ഥ പരിഗണിച്ചാണ് കിറ്റ് നൽകിയതെന്നും, ഇനി കിറ്റ് നൽകില്ലെന്നുമായിരുന്നു മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. ആളുകൾക്ക് ജോലി പോലും ഇല്ലാതിരുന്ന കാലത്താണ് കിറ്റ് നൽകിയത്. ഇപ്പോൾ തൊഴിൽ ചെയ്യാൻ പറ്റുന്ന സാഹചര്യമുണ്ട്
ന്‍ എവിടെയെത്തിലായും കര്‍ഷകര്‍ എന്റെ കാറിനടുത്തേക്ക് ഓടിവന്നു. ആരെങ്കിലും അവരുടെ ശബ്ദത്തെ കേള്‍ക്കുമെന്ന പ്രതീക്ഷയായിരുന്നു അത്. പ്രിയങ്കയും രാഹുലും കോണ്‍ഗ്രസും കര്‍ഷകര്‍ക്കൊപ്പം നിന്നു. ഇത് അവരുടെ വിജയമാണ്' റോബര്‍ട്ട് വാദ്ര പറഞ്ഞു.
കുറച്ച് നാളുകളായി ബിജെപിയുടെ നിലപാടുകളെ രൂക്ഷമായ ഭാഷയില്‍ പരസ്യമായി വിമര്‍ശിക്കുന്നയാളാണ് വരുണ്‍ ഗാന്ധി. ലഖിംപൂര്‍ കൂട്ടക്കൊലക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നും ഉയര്‍ന്നുവന്ന ശബദവും വരുണ്‍ ഗാന്ധിയുടെതായിരുന്നു. ബോളിവുഡ് നടി കങ്കണയുടെ വിവാദ പ്രസ്താനവക്കെതിരെയും വരുണ്‍ ഗാന്ധി തന്‍റെ നിലപാട് വ്യക്തമാക്കിയിരുന്നു.
അതേസമയം, ബസുടമകളുമായി ഗതാഗതമന്ത്രി ഇന്ന് വൈകുന്നേരത്തോടെ ചര്‍ച്ച നടത്തും. മിനിമം ചാര്‍ജ്ജ് പത്തുരൂപയാക്കാമെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ ബസുടമകള്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ ചാര്‍ജ്ജ് വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വത്തിലാണ്.