മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
റോഷന്‍ നായ്ക്കളോടൊപ്പം ഒറ്റക്കാണ് താമസം. റോഷന്റെ നായ്ക്കള്‍ മുന്‍പും നിരവധി പേരേ കടിച്ചിട്ടുണ്ട്. നായ്ക്കളെ പുറത്തേക്ക് അഴിച്ചുവിടുന്നതിനാല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെല്ലാം ആ വഴി നടക്കാന്‍ പേടിയാണ് എന്നും നാട്ടുകാര്‍ പറയുന്നു.
വ്യാഴാഴ്ച (നവംബർ 18) യോടെ ന്യൂനമർദ്ദം പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് മധ്യ പടിഞ്ഞാറ് -തെക്കു പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിൽ എത്തി, തെക്ക് ആന്ധ്രാ പ്രദേശ്- വടക്കു തമിഴ്നാട് തീരത്ത് പ്രവേശിക്കാനാണ് സാധ്യത. കർണാടക തീരത്തിന് സമീപം മധ്യ കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു.
ഭിന്നലിംഗക്കാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശക്തമായ പോരാട്ടം നടത്തുന്ന അഭിഭാഷകനാണ് സൗരഭ് കിർപാല്‍. രാജ്യത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട നവ്‌തേജ് സിംഗ് ജോഹർ കേസ് വാദിച്ച മുൻനിര അഭിഭാഷകരിൽ ഒരാളാണ് അദ്ദേഹം. ഈ കേസിലാണ് 2018ൽ സ്വവർഗാനുരാഗം കുറ്റകൃത്യമല്ല എന്ന വിധി വരുന്നത്.
ജലക്ഷാമം രൂക്ഷമായ സംസ്ഥാനമാണ് തമിഴ്നാട്. അന്തര്‍സംസ്ഥാന നദികളെ ആശ്രയിച്ചാണ് കര്‍ഷകര്‍ കൂടുതലും കൃഷി ചെയ്യുന്നത്. കുറഞ്ഞ ഭൂഗര്‍ഭജലം മാത്രമാണുള്ളത്. മഴ ലഭ്യതയും വളരെ കുറവാണ്. നമുക്ക് ലഭ്യമായ പരിമിതമായ വിഭവങ്ങള്‍ യുക്തിസഹമായി വിനിയോഗിക്കാന്‍ തയ്യാറാകണം.
ഇന്ധന വില വര്‍ധനയില്‍ വ്യാപക പ്രതിഷേധങ്ങളുയര്‍ന്നതിനുപിന്നാലെ നവംബര്‍ മൂന്നിനാണ് കേന്ദ്രസര്‍ക്കാര്‍ ഇന്ധന വില കുറച്ചത്. പെട്രോളിനും ഡീസലിനുമുണ്ടായിരുന്ന എക്‌സൈസ് തീരുവയില്‍ ഇളവ് വരുത്തിയതോടെ പെട്രോള്‍ ലിറ്ററിന് 5 രൂപയും ഡീസലിന് പത്തുരൂപയും കുറഞ്ഞു.
കേരള ലളിതകലാ അക്കാദമിയുടെ ഈ വർഷത്തെ ഓണറബിൾ മെൻഷൻ അവാർഡ് നേടിയ കാർട്ടൂണിനെച്ചൊല്ലി ഉയർന്ന വിവാദം വളരെ ദൗർഭാഗ്യകരമാണ്. വിമർശന കലയാണ് കാർട്ടൂൺ. ഭരണാധികാരികളും പ്രതിപക്ഷവും ഒക്കെ കാർട്ടൂണിൽ വിമർശിക്കപ്പെടാറുണ്ട്. ജനകീയമായതിനാൽ അവ ശ്രദ്ധിക്കപ്പെടുന്നു. ചർച്ച ചെയ്യപ്പെടുന്നു.
'മാപ്പുപറഞ്ഞ് നഷ്ടപരിഹാരം നല്‍കാതെ നടന്‍ സൂര്യയെ റോഡിലിറങ്ങാന്‍ അനുവദിക്കില്ലെന്നും സൂര്യയുടെ ചിത്രങ്ങള്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും വണ്ണിയാര്‍ സമുദായ നേതാവ് അരുള്‍മൊഴി പറഞ്ഞു
സംസ്ഥാനത്ത് എവിടെ നോക്കിയാലും കൊടി മരങ്ങളാണ്. ഇതില്‍ എത്ര കൊടിമരങ്ങളാണ് അനധികൃതമായി സ്ഥാപിക്കപ്പെട്ടിരിക്കുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. എന്നാല്‍ കൃത്യമായ ഉത്തരം അറിയില്ലെന്നും ഏകദേശം 42,337 കൊടിമരങ്ങള്‍ ഉണ്ടെകുമെന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഏകദേശ കണക്കില്‍ തന്നെ ഇത്രയും കൊടിമരങ്ങള്‍ എന്നത് ഗൗരവകരമാണെന്നും കോടതി കുറ്റപ്പെടുത്തി. മന്നം ഷുഗര്‍ മില്ലിലെ കൊടിമരങ്ങള്‍ നീക്കം ചെയ്യണമെന്ന ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം.
നമ്പി നാരായണന്‍ ഭൂമി വാങ്ങി നല്‍കിയതിന്‍റെ രേഖകള്‍ ഉണ്ടെങ്കില്‍ അക്കാര്യം ചൂണ്ടിക്കാട്ടി വിചാരണ കോടതിയില്‍ പുതിയ ഹര്‍ജി ഫയല്‍ ചെയ്യാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ചാരക്കേസ് അട്ടിമറിക്കാനും കേസിൽ നിന്ന് രക്ഷപ്പെടാനും സി ബി ഐ അന്വേഷണ ഉദ്യോഗസ്ഥർക്ക് നമ്പി നാരായണൻ ഭൂമി കൈമാറിയെന്നാണ് ഹര്‍ജിയിലെ പ്രധാനാരോപണം.