മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
തിരഞ്ഞെടുപ്പിനു ശേഷമുള്ള അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി പരിഗണിക്കുമ്പോളായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. ആക്രമണത്തെ തുടര്‍ന്നുണ്ടായ ബലാത്സംഗം, കൊലപാതകം എന്നീ കുറ്റകൃത്യങ്ങളില്‍ പ്രത്യേകം അന്വേഷണം ആവശ്യമാണെന്നും കോടതി പറഞ്ഞു.
കിറ്റ് വിതരണം ആഗസ്റ്റ് 16ന് മുന്‍പ് പൂര്‍ത്തിയാക്കുവാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഏലക്ക, ശര്‍ക്കര വരട്ടി എന്നിവയുടെ ലഭ്യതക്കുറവാണ് കിറ്റ് വിതരണത്തെ ബാധിച്ചത്. ആയിരത്തിലധികം പാക്കിങ് സെന്‍ററുകളിലൂടെ ഉത്രാട ദിനം വരെയും കിറ്റുകള്‍ കൈമാറുന്നത് തുടരാണ് ഭക്ഷ്യ മന്ത്രി ജി. ആര്‍ അനില്‍കുമാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
അതോടൊപ്പം, പ്രകോപനപരമായ എഴുത്തുകളോ, സന്ദേശങ്ങളോ പ്രചരിപ്പിച്ചവര്‍ക്കെതിരെയും കേസ് എടുക്കുമെന്നും പോലീസ് അറിയിച്ചു. നേരത്തെ പ്രതിഷേധത്തിനു ആഹ്വാനം ചെയ്ത കൊല്ലത്തും ആലപ്പുഴയിലുമുള്ള രണ്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇവര്‍ ഈ ബുള്‍ജെറ്റ് സഹോദരന്മാരുടെ ആരാധകരാണ്.
നിറം കുറഞ്ഞ ടാഗോറിനെ കുഞ്ഞായിരിക്കുമ്പോള്‍ അമ്മ മടിയില്‍ ഇരുത്തുകയോ, തൊടുകയോ ഇല്ലായിരുന്നു വെന്നാണ് സുഭാസ് സര്‍ക്കാര്‍ ആരോപിച്ചത്. രണ്ടുതരത്തിലുള്ള വെളുത്ത നിറക്കാരാണുള്ളത്. ഒന്ന് മഞ്ഞകലര്‍ന്ന വളരെ വെളുത്ത നിറമുള്ളവരും മറ്റൊന്ന് ചുവപ്പു കലര്‍ന്ന വെളുത്തവരും.
അറിവ് കൊണ്ടും ചരിത്ര ജ്ഞാനം കൊണ്ടും തരൂരിന്റെ ആർഗ്യുമെന്റിന് മുന്നിൽ സംഘ് പരിവാറിന്റെ നുണക്കോട്ടകൾ പൊളിഞ്ഞു പോവുമ്പോഴാണ് സുനന്ദയുടെ മരണം സംഭവിക്കുന്നത്. അധികാരമുപയോഗിച്ച് സുനന്ദയുടെ മരണത്തെ കൊലപാതകമാക്കി തരൂരിനെ പ്രതിയാക്കാനുള്ള വ്യഗ്രതയിലായിരുന്നു പരിവാരങ്ങൾ. അർണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക്ക് ടി.വി യോടൊപ്പം പാക്കിസ്ഥാനിലെ മെഹർ തരാറിനെ തേടിയിറങ്ങിയത് കേരളത്തിലെ പീപ്പിൾ ടിവിയായിരുന്നു.
നിലവിലെ വില വർദ്ധനയോടെ ഡൽഹിയിൽ എൽപിജി സിലിണ്ടറിന് 859 രൂപയായി. 2020 മേയ് മുതൽ സർക്കാർ പാചകവാതകത്തിന് സബ്സിഡിയും നൽകുന്നില്ലെന്നും അവർ പറഞ്ഞു. 2014 ൽ 1.47 ലക്ഷം കോടി രൂപയായിരുന്നു ഇന്ധന സബ്‌സിഡിയായി നൽകിയത്. അത് 2021 12,000 കോടിയായി കുറഞ്ഞു.
സ്വന്തം പ്രിയതമയുടെ മരണത്തിൽ പോലും രാഷ്ട്രീയം കലർത്തി ഡോ.ശശി തരൂർ എം. പി യ്ക്ക് നേരേ സംഘപരിവാർ നടത്തിയ വർഷങ്ങൾ നീണ്ട വേട്ടയാടലിന് ഡൽഹി റോസ് അവന്യൂ കോടതി അന്ത്യം കുറിച്ചിരിക്കുന്നു. സുനന്ദ പുഷ്കർ കേസിൽ തെളിവുകളുടെ അഭാവത്തിൽ അദ്ദേഹത്തെ പ്രതിപ്പട്ടികയിൽ നിന്നൊഴിവാക്കി കുറ്റവിമുക്തനാക്കിയിരിക്കുന്നു.