ഞങ്ങള്‍ വിവാഹം കഴിക്കുമോ, പിരിയുമോ എന്നൊക്കെ പലരും സംശയിച്ചിരുന്നു. പ്ലാന്‍ ചെയ്തതുപോലെയല്ല ജീവിതം പോയത്. ബന്ധുക്കളും സുഹൃത്തുക്കളും കൂടെയുണ്ട്. ഇനി ജീവിതം നന്നായി ജീവിച്ചുകാണിക്കണം.'- അനുപമ പറഞ്ഞു. ഒരു വര്‍ഷം നീണ്ട പോരാട്ടത്തിനൊടുവിലാണ് അനുപമയ്ക്ക് തന്റെ കുഞ്ഞിനെ ലഭിച്ചത്.
അതുകൊണ്ടുതന്നെ ശിശുക്ഷേമ സമിതിയും സി ഡബ്ല്യു സിയും ഒരുമിച്ചു നടത്തിയ ഗൂഢാലോചന തന്നെയാണ് കുട്ടിക്കടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിതെന്ന് വ്യക്തമായിരിക്കുകയാണ്
അനുപമയെക്കാള്‍ പ്രായമുള്ള മകള്‍ എനിക്കുമുണ്ട്. അവള് പ്രസവിക്കുന്ന കുഞ്ഞ് അവളുടെ കുഞ്ഞാണെന്ന ബോദ്ധ്യം എനിക്കുണ്ട്. ഏതു സാഹചര്യത്തിലും ആ കുഞ്ഞിനുമേല്‍ ആദ്യത്തെ അവകാശവും നിശ്ചയവും അവളുടേതായിരിക്കണമെന്ന നിര്‍ബന്ധം എനിക്കുണ്ട്. ഞാന്‍ തീരുമാനം അടിച്ചേല്‍പ്പിക്കില്ല. മാനവും അഭിമാനവും ഉയര്‍ത്തി അവളെ ഒറ്റപ്പെടുത്തില്ല.
സ്വന്തം കുഞ്ഞിനെ തട്ടി എടുത്തതാണെന്നുള്ള അനുപമയുടെ പരാതി ഏപ്രിൽ മാസത്തിൽ തന്നെ പോലീസിന്റെയും CWC യുടെയും മുന്നിൽ എത്തിയതാണ്. അത് പൂഴ്ത്തിവെച്ച് കുട്ടിയെ ദത്ത് കൊടുത്ത സർക്കാർ സംവിധാനങ്ങളോടല്ലേ നിങ്ങൾക്ക് രോഷം ഉണ്ടാകേണ്ടത്?
കഴിഞ്ഞ കുറച്ചുദിവസങ്ങളായി ശിശുക്ഷേമ സമിതിക്കുമുന്നില്‍ അനിശ്ചിതകാല രാപ്പകല്‍ സമരമിരിക്കുകയാണ് അനുപമ. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാനെയും സി ഡബ്ല്യൂ സി അധ്യക്ഷയെയും പദവിയില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ടാണ് അനുപമ സമരം ചെയ്യുന്നത്
ഭാര്യയെയും കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച യുവാവ് മുഖ്യമന്ത്രിയുടെ മകളെ വിവാഹം കഴിച്ചപ്പോള്‍ മേല്‍പ്പറഞ്ഞ ആക്ഷേപങ്ങളോ പരാതികളോ ഉണ്ടായില്ല. കാരണം അയാള്‍ക്ക് വര്‍ഗ സുരക്ഷയും പ്രിവിലേജുമുണ്ട്. അജിത് അധകൃതനായിപ്പോയി.
, ദത്തുനടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ കോടതിയോട് ആവശ്യപ്പെടുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ശിശുക്ഷേമ സമിതിക്കും വനിതാ ശിശുവികസന ഡയറക്ടര്‍ക്കും സര്‍ക്കാര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കുന്നത് സംബന്ധിച്ച് നിര്‍ദേശം നല്കി. വഞ്ചിയൂര്‍ കുടുംബക്കോടതിയിലാണ് ദത്തുനടപടികളില്‍ അന്തിമ വിധി പുറപ്പെടുവിക്കാനിരിക്കുന്നത്
തട്ടിപ്പറിക്കപ്പെട്ട കുഞ്ഞിനും അമ്മയ്ക്കും നീതി കിട്ടാന്‍ ഒരാളും തെരുവിലിറങ്ങില്ലെന്ന് ആസാദ് പറയുന്നു. ഒരമ്മയുടെയും ഉള്ളു പിടയ്ക്കുന്നില്ലെന്നും പാർട്ടികളോ വ്യക്തികളോ ആരും തന്നെ വിഷയത്തിന് വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ലെന്നും ആസാദ് കുറ്റപ്പെടുത്തി.
ആനാവൂര്‍ നാഗപ്പന്റെ പ്രസ്താവന തെറ്റാണ്. പതിനേഴ് മിനിറ്റോളം അദ്ദേഹവുമായി വീഡിയോ കോളില്‍ സംസാരിച്ചിരുന്നു. പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ വിഷയം ചര്‍ച്ച ചെയ്തുവെന്ന് പറയുന്നത് കളളമാണ്. ഈ വിഷയത്തില്‍ പാര്‍ട്ടി പിന്തുണയ്ക്കുമെന്ന് വിശ്വസിക്കുന്നില്ല- അനുപമ പറഞ്ഞു.