മഹാരാഷ്ട്രയില്‍ വിമത ശിവസേന നേതാവ് ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുളള സര്‍ക്കാര്‍ അടുത്ത ആറുമാസത്തിനുളളില്‍ വീഴുമെന്ന് മുതിര്‍ന്ന എന്‍സിപി നേതാവ് ശരത് പവാര്‍ നേരത്തെ പറഞ്ഞിരുന്നു. സംസ്ഥാനത്ത് പെട്ടെന്നുതന്നെ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കുമെന്നും എല്ലാവരും അതിനായി തയാറെടുക്കണമെന്നും ശരത് പവാര്‍ ആഹ്വാനം ചെയ്തിരുന്നു
ഇന്നലെ നടന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷമായ എന്‍ സി പി- ശിവസേന (ഉദ്ദവ്)-കോണ്‍ഗ്രസ് സഖ്യ പ്രതിപക്ഷ സ്ഥാനാര്‍ഥിക്ക് അനുകൂലമായി വോട്ടുചെയ്ത സന്തോഷ് ബംഗാര്‍ ഇന്ന് രാവിലെ വിമത എം എല്‍ എമാര്‍ താമസിച്ച ഹോട്ടലില്‍ നിന്നാണ് നിയമസഭയിലെത്തിയത്.
വിമത എം എല്‍ എമാരെ നിയമസഭയില്‍ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ഉദ്ദവ് താക്കറെ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ജൂലൈ 11ലേക്ക് മാറ്റി. സുപ്രീം കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അവിശ്വാസ പ്രമേയത്തില്‍ ഏക്‌നാഥ് ഷിൻഡെയുടെ ഭൂരിപക്ഷം ഇല്ലാതാക്കാനാണ് ഉദ്ദവ് താക്കറെ കോടതിയില്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ സുപ്രീംകോടതി ഉത്തരവ് ഉദ്ദവ് താക്കറെ വിഭാഗത്തിന് തിരിച്ചടിയായിരിക്കുകയാണ്. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
ആദായ നികുതി വകുപ്പ് ചില പ്രത്യേക ആളുകളെ ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുകയാണെന്നും ശരത് പവാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം വിമത നീക്കത്തെ തുടര്‍ന്ന് ഉദ്ദവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. തുടര്‍ന്ന് ബിജെപിയുടെ പിന്തുണയോടെ ശിവസേന വിമത നേതാവ് ഏകനാഥ് ഷിൻഡെയാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്
വിമത എം എല്‍ എമാരുടെ ഭീഷണിക്ക് മുന്‍പില്‍ വഴങ്ങേണ്ടതില്ലെന്നും വിശ്വാസ വോട്ടെടുപ്പിനെ നേരിടാമെന്നുമാണ് കോണ്‍ഗ്രസും എന്‍ സി പിയും തീരുമാനിച്ചിരിക്കുന്നത്. കൃത്യമായ മാര്‍ഗത്തിലൂടെ വിശ്വാസ വോട്ടെടുപ്പ് നടത്തിയാല്‍ സര്‍ക്കാരിന് ഭൂരിപക്ഷം ലഭിക്കുമെന്ന് എന്‍ സി പി നേതാവ് ശരത് പവാര്‍ നേരത്തെ പറഞ്ഞിരുന്നു. അസമില്‍ ഇരുന്ന് രാഷ്ട്രീയം കളിക്കാതെ മഹാരാഷ്ട്രയിലേക്ക് വന്ന് വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ വിമത എം എല്‍ എമാര്‍ തയ്യാറാകണമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടിരുന്നു.
ഏകനാഥ് ഷിൻഡെയ്‌ക്കൊപ്പമുള്ള എംഎൽഎമാരുമായി ചർച്ചകൾ നടക്കുന്നുണ്ട്. എല്ലാവരും ശിവസേനയിൽ തന്നെ തുടരും. ശിവസേന എന്നത് തന്നെ പോരാളികളുടെ പാര്‍ട്ടിയാണ്. അതുകൊണ്ട് ഞങ്ങൾ സ്ഥിരമായി പോരാടും, അധികാരം നഷ്‌ടപ്പെടാം, പക്ഷേ ഞങ്ങൾ പോരാട്ടം തുടരും. അദ്ദേഹം എന്തിനാണ് ഇപ്പോള്‍ ഇത്തരമൊരു നീക്കം നടത്തിയതെന്ന് അറിയില്ല.
മഹാരാഷ്ട്രയില്‍ അഭ്യന്തര വിമാന സര്‍വീസ് ഉടന്‍ ആരംഭിക്കാനാവില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. സംസ്ഥാനത്ത് കൊവിഡ് -19 വ്യാപനം ശക്തമായ സാഹചര്യത്തില്‍ പുറമേ നിന്ന് കൂടുതല്‍ പേര്‍ വന്നാല്‍ കാര്യങ്ങള്‍ തീര്‍ത്തും നിയന്ത്രണാതീതമാകുമെന്ന് മുഖ്യമന്ത്രി
നേരത്തെ, സംസ്ഥാനത്തെ ഭരണഘടനാ പ്രതിസന്ധി ഒഴിവാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമീപിച്ചിരുന്നു. ഒമ്പത് സീറ്റുകളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ മാസം ആദ്യമാണ് പ്രഖ്യാപിച്ചത്.
നിലവില്‍ കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടില്ലാത്ത ഉദ്ധവ് താക്കറെക്ക് ഭരണഘടനയുടെ ആർട്ടിക്കിൾ 164 (4) അനുസരിച്ച് ഈ സീറ്റുകളിലൊന്നിൽ നിന്ന് വിജയിക്കേണ്ടതുണ്ട്. മെയ് 27-നാണ് അദ്ദേഹത്തിന്‍റെ ആറുമാസ കാലാവധി അവസാനിക്കുക.
അറസ്റ്റിലായവരുടെ പട്ടിക ദേശ്മുഖ് ട്വിറ്ററിലൂടെ പുറത്തുവിട്ടു. സംഭവത്തെ മറ്റൊരു മതവുമായി കൂട്ടിക്കെട്ടി വര്‍ഗ്ഗീയവല്ക്കരിക്കാന്‍ ശ്രമിക്കുന്നവര്‍ തീര്‍ച്ചയായും കാണണം എന്ന കുരിപ്പോടെയാണ് അദ്ദേഹം പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയത്.