പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് അമേരിക്ക പെട്ടെന്ന് തന്നെ ഒരു തീരുമാനമെടുക്കണമെന്നും സെലന്‍സ്കി കൂട്ടിച്ചേര്‍ത്തു. ഡൊണട്‌സ്‌ക് പ്രവിശ്യയിലെ ജയിലിലുണ്ടായ സ്‌ഫോടനത്തില്‍ 53 പേര്‍ കൊല്ലപ്പെടുകയും 75 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യക്കെതിരെ സെലന്‍സ്കി രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.
റഷ്യയെ പ്രകോപിപ്പിക്കുന്ന ഒരു നടപടിയും യുക്രൈന്‍റെ ഭാഗത്ത് നിന്നും ഇപ്പോള്‍ ഉണ്ടായിട്ടില്ല. റഷ്യ നടത്തിയത് പൗരന്മാരെ ലക്ഷ്യം വെച്ചുള്ള അതിക്രമമാണെന്നും പോൾട്ടാവ ഗവർണർ ഡിമിട്രോ ലുനിൻ പറഞ്ഞു. റഷ്യൻ ആക്രമണത്തെ ജി 7 രാജ്യങ്ങളും അപലപിച്ചു.
ടെലിവിഷൻ, റേഡിയോ, സ്കൂളുകൾ, പൊതുഗതാഗതം, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, സിനിമാശാലകൾ, മറ്റ് പൊതു ഇടങ്ങളിൽ ഇനി റഷ്യൻ സംഗീതം പാടില്ലെന്നാണ് പുതിയ ബില്ലില്‍ പറയുന്നത്. എന്നാൽ മുഴുവൻ റഷ്യൻ സംഗീതത്തിനും നിരോധനം ബാധകമല്ല. 1991ന് ശേഷം നിർമ്മിക്കപ്പെട്ട ഗാനങ്ങൾക്കാണ് നിയമം ബാധകമാവുക.
കുട്ടികളും സ്ത്രീകളുമാണ് എക്കാലത്തും യുദ്ധത്തിന്റെ ഇരകള്‍. യുദ്ധം 'വേണോ വേണ്ടേ' എന്ന തീരുമാനത്തില്‍ യാതൊരു പങ്കുമില്ലാത്തതുകൊണ്ടുകൂടിയാണ് ഇവര്‍ കൂടിയ ഇരകളായിത്തീരുന്നത്. റഷ്യ - യുക്രൈന്‍ യുദ്ധത്തിലും സ്ഥിതി വ്യത്യസ്തമാകാന്‍ യാതൊരു കാരണവുമുണ്ടായിരുന്നില്ല. യുദ്ധത്തിന്റെ തുടക്കത്തില്‍തന്നെ ഹൃദയഭേദകമായ നിരവധി കാഴ്ചകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
റഷ്യയിലേയും എസ്റ്റോണിയയിലേയും പുടിൻ ഭരണകൂടത്തെ പിന്തുണക്കുന്ന മനുഷ്യ വിരുദ്ധരോടുള്ള പ്രതിഷേധമാണ് തങ്ങള്‍ പ്രകടിപ്പിക്കുന്നതെന്ന് പ്രതിഷേധക്കാര്‍ പിന്നീട് പറഞ്ഞു. 'റഷ്യൻ പട്ടാളക്കാർ ഉക്രെയ്നിൽ നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയും ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്യുന്നു.
പ്രസിഡന്‍റ് വ്ളാദിമിര്‍ പുട്ടിന്‍ പ്രതിരോധമന്ത്രി സെര്‍ജി ഷോയ്ഗെയുമായി പ്രത്യക്ഷത്തില്‍ തന്നെ ഇടഞ്ഞ പുട്ടിന്‍ രഹസ്യാന്വേഷണ വിഭാഗം മേധാവിയായ നാരിഷ്കിനെ പരസ്യമായി ശകാരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വളരെ നിസാരമായി കൈകാര്യം ചെയ്തവസാനിപ്പിക്കാമായിരുന്ന യുക്രൈന്‍ യുദ്ധം ഈ വിധത്തില്‍ നീട്ടിക്കൊണ്ടുപോയി റഷ്യക്ക് പരിക്കേല്‍ക്കുന്നതിലേക്ക് എത്തിച്ചത് ഇത്തരക്കാരുടെ വീഴ്ച്ചയാണ് എന്ന വിലയിരുത്തലാണ് പുട്ടിനുള്ളത്
യുക്രൈനില്‍ കഴിഞ്ഞ 20 ദിവസങ്ങളിലായി ഓരോ ദിവസവും 70,000-ത്തിലധികം കുട്ടികൾ അഭയാർത്ഥികളായി മാറുകയാണ്. കുട്ടികള്‍ വളരെയധികം പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. യുദ്ധം ഒന്നിനും ഒരു പരിഹാരമല്ല. നിരപരാധികളായ ഒരു പാട് പേര്‍ക്കാണ് ജീവനും സ്വത്തും നഷ്ടമാകുന്നത്. രാജ്യത്തെ 65 ലക്ഷത്തിലധികം കുഞ്ഞുങ്ങള്‍ വലിയ ഭീഷണിയാണ് നേരിടുന്നത്.
അന്ന് നടത്തിയിരുന്നത്. ബങ്കറിലായിരുന്ന നവീന്‍ ഭക്ഷണവും വെള്ളവും വാങ്ങാന്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ ക്യൂ നില്‍ക്കുന്നതിനിടയിലാണ് റഷ്യന്‍ സേനയുടെ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെടുന്നത്. കഴിഞ്ഞ ദിവസം യുക്രൈന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് വെടിയേല്‍ക്കുകയും ചെയ്തിരുന്നു.
ആദ്യ ചര്‍ച്ചക്ക് ശേഷവും റഷ്യ ഇതേ നിലപാട് സ്വീകരിച്ചിരുന്നു. ആ സമയത്ത് ക്വീവ് ദേശീയ പാത വഴി ആളുകൾക്ക് രക്ഷപ്പെട്ടു പോവാൻ റഷ്യ അനുവാദം നല്‍കിയിരുന്നു. വെടിനിർത്തൽ പ്രഖ്യപിച്ചതോടെ ഇന്ത്യൻ വിദ്യാർഥികൾക്കടക്കം ഈ സമയത്ത് രക്ഷപ്പെടാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുദ്ധഭൂമിയില്‍ കുടുങ്ങിക്കിടക്കുന്ന സാധാരണക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനാണ് ചില മേഖലകള്‍ മാനുഷിക ഇടനാഴികളായി പ്രഖ്യാപിക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായത്.
സെലന്‍സ്കി ഭരണകൂടം രാജ്യ സുരക്ഷയെ മുന്‍നിര്‍ത്തി നല്‍കിയ തോക്കുകള്‍ ഉപയോഗിച്ച് അക്രമകാരികള്‍ സാധാരണ ജനങ്ങള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുകയാണ്. നിരവധി പേരാണ് സ്വന്തം രാജ്യത്തിലെ പൌരന്മാരുടെ അതിക്രമത്തില്‍ മരിച്ചു വീഴുകയും പീഡനത്തിന് ഇരയാകുകയും ചെയ്യുന്നത്. യുദ്ധത്തിനിടയിലും രാജ്യത്ത് ബലാത്സംഗം, മോഷണം പോലുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവെന്ന് ലിറ വീഡിയോയില്‍ പറയുന്നു. ഒരു ഭരണകൂടം സൃഷ്ടിച്ചെടുക്കുന്ന അക്രമകാരികളാണ് അവര്‍.
ബലാറസിൽ വച്ചാണ് ചർച്ച നടക്കുന്നത്. ആദ്യം ബലാറസില്‍ വെച്ച് ചര്‍ച്ചക്ക് തയ്യാറല്ലെന്ന് യുക്രൈന്‍ അറിയിച്ചിരുന്നെങ്കിലും റഷ്യന്‍ സേന തന്ത്രപ്രധാനമായ ഭാഗങ്ങളിലേക്ക് കടന്നത് യുക്രൈനെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് രണ്ടാം ഘട്ട ചര്‍ച്ചക്ക് യുക്രൈന്‍ തയ്യാറായിരിക്കുന്നത്.
ഇന്ത്യന്‍ എംബസിയില്‍ വളരെ പരിമിതമായ ഉദ്യോഗസ്ഥര്‍ മാത്രമേയുള്ളൂ. അവരുടെ ജോലികള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ട്. ഇന്നലെ മാത്രം 1000 ലധികം വിദ്യാര്‍ഥികളെയാണ് ക്വീവിൽ നിന്ന് വെസ്റ്റേൺ യുക്രൈനിലേക്ക് വിട്ടത്. ഖാർകീവിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് പോളണ്ടിന്‍റെ
യുദ്ധം ആരംഭിക്കുന്നതിന് മുന്‍പ് യുക്രൈന് അമേരിക്ക പിന്തുണ പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് സൈനീകരെ അയക്കാന്‍ സാധിക്കില്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. ഇതോടെ റഷ്യന്‍ അധിനിവേശത്തിന് മുന്‍പില്‍ യുക്രൈന്‍ ഒറ്റപ്പെടുകയായിരുന്നു. യുദ്ധത്തില്‍ രാജ്യത്തെ രക്ഷിക്കാനായി സാധാരണ പൗരന്മാര്‍ക്കും യുക്രൈന്‍ ഭരണകൂടം തോക്ക് നല്‍കിയിട്ടുണ്ട്. ഇതുകൂടാതെയാണ് യുദ്ധത്തിനായി വിദേശ പൌരന്മാരെയും യുക്രൈന്‍ ക്ഷണിക്കുന്നത്.
ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട രാജ്യങ്ങളിലൊന്നാണ് കിരിബതി. പസഫിക് സമുദ്രത്താൽ ചുറ്റപ്പെട്ട അഞ്ച് ദശലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഒരു പ്രദേശമാണ് ഇത്. “കിരിബാസ്” എന്ന് അറിയപ്പെടുന്ന 33 ദ്വീപുകളാല്‍ ചുറ്റപ്പെട്ട രാജ്യം കൂടിയാണ് കിരിബതി. 1979 ജൂലൈ 12 -നാണു ബ്രിട്ടീഷുകാരിൽ നിന്നും രാജ്യം സ്വാതന്ത്ര്യം നേടുന്നത്. രാജ്യത്തിന്റെ ഭരണഘടനയനുസരിച്ച് ഇവര്‍ക്ക് സായുധ സേനയില്ലായെന്നത് ശ്രദ്ധേയമായമാണ്.
അതേസമയം, യുക്രൈന്‍ അതിര്‍ത്തിയിലേക്ക് സ്വന്തം ഉത്തരവാദിത്വത്തില്‍ എത്തണമെന്ന ഇന്ത്യന്‍ എംബസിയുടെ നിര്‍ദ്ദേശത്തിനെതിരെയും വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്. അതിര്‍ത്തിയിലേക്ക് എത്താനാണ് ഇന്ത്യന്‍ എംബസി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സ്വന്തം കൈയില്‍ നിന്നും പണം ഇതിനായി
അരക്ഷിതരായ രാജ്യങ്ങളില്‍ സുരക്ഷയൊരുക്കാമെന്ന് പറഞ്ഞ് അമേരിക്ക നടത്തുന്ന അധിനിവേശം ആദ്യം അവസാനിപ്പിക്കണം. മറ്റ് രാജ്യങ്ങളുടെ അഭ്യന്തര കാര്യങ്ങളില്‍ ഇടപെടുകയും അവരെ പ്രതിസന്ധിയിലാക്കിയതിന് ശേഷം സൈന്യത്തെ അയക്കാന്‍ സാധിക്കില്ലെന്ന് ഇരട്ടത്താപ്പാണ്
മിഖൈല്‍ മാറ്റ് വീവ് പറഞ്ഞു. കഴിഞ്ഞ ദിവസം തലസ്ഥാനമായ മോസ്‌കോയിലും സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലും യുദ്ധത്തിനെതിരെ റഷ്യന്‍ ജനത രംഗത്തെത്തിയിരുന്നു. യുദ്ധം രാജ്യത്തിന് ആവശ്യമില്ല, യുക്രൈന്‍ ഞങ്ങളുടെ ശത്രുവല്ല തുടങ്ങിയ മുദ്രാവാക്യങ്ങല്‍ ഉയര്‍ത്തിയാണ് ആയിരങ്ങള്‍ തടിച്ചുകൂടിയത്. യുദ്ധത്തിനെതിരെ അണിനിരന്ന പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണുണ്ടായത്.
ഇടക്ക് വെച്ച് പലരും പലവഴിക്കായി പിരിഞ്ഞു പോവുകയായിരുന്നു. പെണ്‍കുട്ടികള്‍ പലരും ഇടക്ക് വെച്ച് തലകറങ്ങി വീണുപോകുന്നുണ്ടായിരുന്നു. പലര്‍ക്കും ഇതുവരെ അതിര്‍ത്തിയിലേക്ക് എത്താന്‍ സാധിച്ചിട്ടില്ല. നില്‍ക്കുന്നയിടം സുരക്ഷിതമാണോയെന്ന് പോലും അറിയില്ല. ഈ സമയത്താണ് ഞങ്ങളെ കൂട്ടാന്‍ അതിര്‍ത്തിയില്‍ ഉദ്യോഗസ്ഥര്‍ ആരും എത്തിയിട്ടില്ലെന്ന് അറിയുന്നത് - വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
പാലസ്തീനെ ഇസ്രായേൽ ആക്രമിക്കുമ്പോൾ ഇസ്രായേലിനൊപ്പം ഉക്രയിൻ നിന്നത് എന്തിനാണ്? ക്യൂബൻ മണ്ണിൽ സോവിയറ്റ് മിസൈൽ എത്തുമ്പോൾ അമേരിക്ക അസ്വസ്ഥപ്പെട്ടത് എന്തിനാണ്? രാജ്യ താത്പര്യത്തിൻ്റെ ഉൻമാദം പൂക്കാത്ത സന്ധികൾ എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടോ?
കൊണ്ടുവന്ന് അസ്ഥീകരിക്കുകയും ശിഥിലീകരിക്കുകയും ചെയ്ത ചരിത്രത്തോളം വേരുകളുണ്ട്. റീഗൺ ഭരണകൂടം റാൺസ് കോർപ്പറേഷൻ പോലുള്ള സിഐഎ പ്രോക്ത സ്ഥാപനങ്ങളെ ഉപയോഗിച്ചാണല്ലോ സോവ്യറ്റ് ചെമ്പടയിൽ വരെ നുഴഞ്ഞു കയറി വംശീയത ഇളക്കി വിട്ടത്. യുഎസ് എസ് ആറിനെ യെൽട്സിൽ മുതൽ പുടിൻ വരെയുള്ള പഴയ ഗ്രേറ്റ്റഷ്യൻ ബൂർഷാദേശീയബോധത്തിൽ വിജ്രംഭിത വീര്യന്മാരാകുന്ന ഭരണാധികാരികളെ അവരോധിച്ച് ഭൂമുഖത്ത് നിന്നും ഇല്ലാതാക്കിയത്.
അതേസമയം, യുക്രൈന്‍ -റഷ്യ യുദ്ധം രണ്ടാം ദിനത്തിലേക്ക് കടക്കുമ്പോള്‍ റഷ്യയുടെ 800 സൈനീകരെ വധിച്ചതായി യുക്രൈന്‍ അറിയിച്ചു. 30 റഷ്യന്‍ ടാങ്കുകള്‍ വെടിവെച്ച് തകര്‍ത്തുവെന്ന് യുക്രൈന്‍ അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കീവ് ലക്ഷ്യമാക്കിയുള്ള റഷ്യയുടെ വ്യോമാക്രമണം
യുക്രൈന് പതാകയുടെ നിറമുള്ള ബലൂണുകളുമായാണ് പ്രതിഷേധക്കാര്‍ എത്തിയത്. തങ്ങള്‍ വളരെ അസ്വസ്ഥരാണ്. ഇതില്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ല. യുദ്ധം ആര്‍ക്കും നേടി കൊടുക്കില്ല. യുക്രൈനില്‍ മരിച്ചു വീഴുന്നവരെ ഓര്‍ക്കുമ്പോള്‍ വേദന തോന്നുന്നു. ഈ പ്രതിഷേധം കൊണ്ട് മാറ്റമുണ്ടാക്കാന്‍ സാധിക്കുമെന്ന് കരുതുന്നില്ല.
റഷ്യന്‍ സൈന്യം യുക്രൈനില്‍ പ്രവേശിച്ചതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. വ്യോമാക്രമണം ആരംഭിച്ചുകഴിഞ്ഞുവെന്നും കീവ് അടക്കമുള്ള വിവിധ പ്രദേശങ്ങളിൽ സ്ഫോടനം നടക്കുന്നുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇന്ന് രാവിലെ പുടിന്‍ രാജ്യത്തെ അഭിസംബോധന
യുദ്ധഭീക്ഷണി നിലനില്‍ക്കുന്ന ഉക്രൈന് പിന്തുണയുമായി യു എസ് സെനറ്റ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഏതാനും ദിവസങ്ങൾക്കുളളിൽ ഉക്രൈനെതിരെ റഷ്യയുടെ ആക്രമണമുണ്ടാകുമെന്ന് പ്രസിഡന്‍റ് ജോ ബൈഡൻ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് യുഎസ്
അതേസമയം, നിലവില്‍ തങ്ങള്‍ സുരക്ഷിതരാണെന്ന് യുക്രൈനിലുള്ള മലയാളി വിദ്യാര്‍ഥികള്‍ മാധ്യമങ്ങളോട് പറഞ്ഞു. നാട്ടിലേക്ക് മടങ്ങാന്‍ സര്‍വകലാശാലകള്‍ അനുമതി നല്‍കിയെന്നും ക്ലാസുകള്‍ ഇനിമുതല്‍ ഓണ്‍ലൈനായി നടത്താമെന്ന് അധ്യാപകര്‍ അറിയിച്ചു. യുദ്ധത്തെപ്പറ്റി ഒരുപാട് വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.