ലക്ഷണങ്ങള്‍ ഉള്ളവരെ കൊച്ചി, ആലപ്പുഴ, തൊടുപുഴ, മൂവാറ്റുപുഴ,കോട്ടയം എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലുമായി പ്രവേശിപ്പിച്ചു. ട്രെയിനില്‍ എത്തിയ 153 പേരെ വീടുകളില്‍ ക്വാറന്‍റൈനില്‍ ആക്കിയതായി ആരോഗ്യ വകുപ്പധികൃതര്‍
സര്‍ക്കാര്‍ വിപുലമായ രീതിയില്‍ മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. കൂടുതല്‍ രോഗികള്‍ ഉണ്ടാവുന്ന സാഹചര്യത്തെ നേരിടാന്‍ പ്ലാന്‍ എയും ബിയും സിയും സജ്ജമാണ്. എന്നാല്‍ ജനങ്ങള്‍ സ്വമേധയാ ക്വാറന്‍റൈന്‍ വ്യവസ്ഥകള്‍ പാലിക്കാന്‍ തയ്യാറായില്ലെങ്കില്‍ കാര്യങ്ങള്‍ ഗുരുതരമായ അവസ്ഥയിലേക്ക് നീങ്ങുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും കൊല്ലം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പത്തനതിട്ട ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്
മാടായി സ്വദേശി റിബിൻ ബാബുവാണ് മരിച്ചത്. ചെന്നൈയിൽ നിന്നെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു
വയനാട് സ്വദേശിയായ ആമിനയാണ് മരിച്ചത്. 53 വയസ്സായിരുന്നു. ഇവര്‍ അര്‍ബുദ രോഗിയായിരുന്നുവന്ന് അധികൃതര്‍ അറിയിച്ചു.
62 പേര്‍ക്ക് കൊവിഡ് -19 സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ജില്ലയിലെ ഒന്‍പതു പ്രദേശങ്ങള്‍ ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചത്
മരുന്ന് ഫലപ്രദമാണോ എന്ന് പരിശോധിക്കാന്‍ നടത്തിയ റാന്‍ഡം പരിശോധനയിലടക്കം കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ഹൈഡ്രോക്സിക്ളോറോക്വിന് കഴിയില്ലെന്ന് തെളിഞ്ഞതായി ലോകാരോഗ്യ സംഘടന
കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം നാട്ടിലെത്താന്‍ റെയില്‍ പാളങ്ങളിലൂടെയും റോഡുകളിലൂടെയും സഞ്ചരിക്കുന്നതിന്റെയും അപകടങ്ങള്‍ സംഭവിക്കുന്നതിന്റെയും വാര്‍ത്തകള്‍ ലോക ശ്രദ്ധയാകര്‍ഷിക്കുന്നതിനിടയിലാണ് റെയില്‍വേ കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കുമെന്ന് പ്രഖ്യാപിച്ചത്
ജിയാങ്ഷൂ പ്രവിശ്യയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോളിലെ ഫെൻചാങ് ഷൂവിന്റെ നേതൃത്വത്തിലായിരുന്നു പഠനം
രണ്ടുമാസം വരെ കഴിക്കാനാണ് വിദഗ്ദര്‍ നിര്‍ദ്ദേശിക്കുന്നത്. അതില്‍ കൂടുതല്‍ കാലം കഴിക്കണമെങ്കില്‍ വിദഗ്ദോപദേശം അത്യാവശ്യമാണ്. കാരണം ഹൈഡ്രോക്സിക്ളോറോക്വിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ട്
കുടിയേറ്റ തൊഴിലാളികളുമായി പോയ ട്രെയിൻ ഒറീസയിലെ റൂർക്കലയിലാണ് എത്തിയത്
. പാലക്കാട് ജില്ലയിലെ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 16 പേര്‍ക്കും മലപ്പുറം ജില്ലയിലെ 8 പേര്‍ക്കും ആലപ്പുഴ ജില്ലയിലെ 5 പേര്‍ക്കും കോഴിക്കോട്, കാസര്‍ഗോഡ് ജില്ലയിലെ 4 പേര്‍ക്ക് വീതവും കൊല്ലം ജില്ലയിലെ 3 പേര്‍ക്കും കോട്ടയം ജില്ലയിലെ 2 പേര്‍ക്കും വയനാട് ജില്ലയിലെ ഒരാള്‍ക്കുമാണ് രോഗം ബാധിച്ചത്