എയർ ഇന്ത്യ ആഭ്യന്തര അന്വേഷണ സമിതിയെയും ക്രൈംബ്രാഞ്ച് പ്രതിചേർത്തിട്ടുണ്ട്. ഉദ്യോഗസ്ഥനെതിരെ വ്യാജ ലൈംഗിക പരാതിയുണ്ടാക്കാൻ അന്വേഷണ സമിതി കൂട്ടുനിന്നുവെന്ന് കണ്ടെത്തൽ. 2016ൽ അന്വേഷണം തുടങ്ങിയ കേസിൽ ഇപ്പോഴാണ് കുറ്റപത്രം തയ്യാറാകുന്നത്.
അതേസമയം, മുൻ മന്ത്രി എ.കെ ബാലൻ പാലക്കാട് ആശുപത്രിയിലെത്തി ബാബുവിനെ സന്ദര്‍ശിച്ചു. ബാബുവിന് ദ്രാവകരൂപത്തിലുള്ള ഭക്ഷണമാണ് നല്‍കുന്നതെന്നും സിടി സ്കാൻ എടുത്തു നോക്കിയപ്പോള്‍ കുഴപ്പമില്ലെന്നും ഡിഎംഒ ഡോ കെ. പി. റീത്ത പറഞ്ഞു. ബാബുവിന്റെ കാലിലെ പരിക്ക് സാരമുള്ളതല്ല.
മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ സൈന്യമാണ് ഇന്നലെ രക്ഷപ്പെടുത്തിയത്. നിലവില്‍ പാലക്കാട് ജില്ലാ ആശുപത്രി ഐസിയുവിലാണ് ബാബുവുള്ളത്. ഇന്ന് ബാബുവിനെ വാര്‍ഡിലേക്ക് മാറ്റുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. മൂന്ന് സുഹൃത്തുകള്‍ക്കൊപ്പം കഴിഞ്ഞ തിങ്കളാഴ്ചയാണ് ബാബു ട്രക്കിംഗ് ആരംഭിച്ചത്
ബജറ്റിന്മേലുള്ള പൊതുചർച്ച പൂർത്തിയാക്കി വോട്ട് ഓൺ അക്കൗണ്ടും പാസാക്കി പിരിയാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഫെബ്രുവരി18 ന് ഗവർണറുടെ നയപ്രഖ്യാപനം, 21ന് പി.ടി.തോമസിന് ചരമോപചാരം, 22 മുതൽ 24 വരെ നന്ദിപ്രമേയ ചർച്ച ഇങ്ങനെയാണ് നിലവിലെ തീരുമാനം.
സംഭവം വിവാദമായതിനുപിന്നാലെ മന്ത്രി കെ രാധാകൃഷ്ന്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റുമായി സംസാരിച്ചിരുന്നു. നവോത്ഥാന കേരളത്തിന് നാണക്കേടുണ്ടാക്കുന്ന വിധത്തിലുളള പ്രാകൃതമായ ആചാരങ്ങള്‍ ഒഴിവാക്കുന്നതിനുളള നടപടികളെടുക്കുമെന്ന് കെ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു.
ഒരു ടീം മുകൾ ഭാഗത്തുനിന്നും മറ്റൊരു ടീം താഴ്ഭാഗത്തു നിന്നുമാണ് രക്ഷാപ്രവർത്തനം നടത്തിവരുന്നത്. ഡ്രോൺ ദൃശ്യങ്ങൾ എടുത്ത് രക്ഷാ ദൗത്യം നിർവഹിക്കുന്നവർക്ക് നൽകി വരുന്നുണ്ട്. മലകയറ്റത്തിൽ വിദഗ്ദരായ 20 പേരടങ്ങുന്ന എൻ.ഡി.ആർ.എഫ് സംഘവും മലയുടെ മുകളിൽ തന്നെ നിലയുറപ്പിച്ചിട്ടുണ്ട്.
അതേസമയം, സംഭവത്തെ കൂടുതല്‍ വിവാദത്തിലേക്ക് കൊണ്ടുപോകേണ്ടെന്ന നിലപാടാണ് മുരുകന്‍ കാട്ടാക്കട സ്വീകരിച്ചിരിക്കുന്നത്. തന്‍റെ എസ് എസ് എല്‍ സി ബുക്കിലെ പേര് ആര്‍ മുരുകന്‍ നായര്‍ എന്നാണ്. പോസ്റ്ററുണ്ടാക്കിയവര്‍ ഔദ്യോഗിക രേഖയിലെ പേര് അതുപോലെ ഉപയോഗിക്കുകയാണുണ്ടായത്. തെറ്റ് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍
അധ്യാപകരുടെ വാക്സിനേഷനുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണ്. ഇത് പരീക്ഷകളുടെ കാലമാണ്. അതിനാല്‍ പരീക്ഷയ്ക്ക് നിശ്ചയിച്ചിട്ടുള്ള പാഠഭാഗം തീര്‍ക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. സ്വകാര്യ സ്കൂളുകളിലെ അമിത ഫീസിനെക്കുറിച്ച് ഇതുവരെ പരാതികള്‍ ഒന്നും ലഭിച്ചിട്ടില്ല. അത്തരം പരാതികള്‍ ലഭിക്കുന്ന മുറക്ക് അന്വേഷിക്കും.
മോദീജീക്കോ അമിത് ജീക്കോ എന്തിന്, അധികാരമുള്ള ആർക്കെങ്കിലുമോ ഒരാളെ പൂട്ടണം. പ്രത്യേകിച്ചു കാരണം ഒന്നുമില്ല. എന്ത് ചെയ്യും? ഏകാധിപത്യം ആയിരുന്നെങ്കിൽ എളുപ്പമാണ്. ജനാധിപത്യത്തിൽ എളുപ്പമല്ലായിരുന്നു. കാര്യകാരണ സഹിതം, അയാളെക്കൂടി കേട്ടു ബോധ്യപ്പെടുത്തിയ ശേഷമേ പറ്റുമായിരുന്നുള്ളൂ. ഇനിയത് വേണ്ട.