നീതി എന്നത് നമുക്ക് ഉള്ളതല്ല എന്ന തരത്തിലാണ് കാര്യങ്ങള്‍ പോകുന്നത്. അതില്‍ അത്യധികം നിരാശയും ദേഷ്യവുമുണ്ട്. നാല് വര്‍ഷത്തോളമായി ഹേമ കമ്മറ്റി രൂപീകരിച്ചിട്ട്. രണ്ടു വര്‍ഷത്തോളം എടുത്തു അവര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍. ഈ രണ്ടു വര്‍ഷത്തിന് ശേഷം നിശബ്ദതയാണ്, അത് കമ്മറ്റിയില്‍ നിന്നും സര്‍ക്കാരില്‍ നിന്നും.
മറച്ചുവെച്ചിരിക്കുന്നതൊക്കെ എന്തിനാണ് എന്ന ചോദ്യമുണ്ടാക്കുകയാണ് എസ്എഫ്ഐ. കാണാനുള്ള കണ്ണിൻറെ ആസക്തിയെയും ഭോഗിക്കാനുള്ള മനുഷ്യൻറെ ശാരീരികതൃഷ്ണയെയും വിപ്ലവത്തിൻറെ ചേരുവ ചേർത്ത് വിൽക്കുന്ന തോന്നിവാസമാണ് അവര്‍ ചെയ്യുന്നതെന്നും ഷാജി പറഞ്ഞു.
ആരോഗ്യവകുപ്പില്‍ നിന്നും ഫയല്‍ കാണാതായ വിവരംഉദ്യോഗസ്ഥര്‍ തന്നെയാണ് പോലീസിനെ അറിയിച്ചത്. കോവിഡ് പശ്ചാത്തലത്തിൽ ടെൻഡർ ഒഴിവാക്കി കോടിക്കണക്കിന് രൂപയും മരുന്നും മെഡിക്കൽ ഉപകരണങ്ങളും വാങ്ങിയത് വിവാദമായതിന് പിന്നാലെയാണ് ഫയലുകൾ കാണാതായത്
വിചാരണക്കോടതി നടപടിക്കെതിരായ പ്രോസിക്യൂഷൻ ഹർജിയിലാണ് ഹൈക്കോടതിയുടെ പരാമർശം. സാക്ഷിപട്ടിക പൂര്‍ണമായും അംഗീകരിക്കാനാവാത്ത നിലയാണുള്ളതെന്നും 16 സാക്ഷികളെ പുനര്‍വിസ്താരണ നടത്തണമെന്നുമുള്ള പ്രോസിക്യൂഷന്റെ ആവശ്യം വിചാരണ കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ബൈക്ക് മോഷ്ണക്കേസില്‍ പിടികൂടാന്‍ ശ്രമിക്കുമ്പോള്‍ ആണ് വിഷ്ണു എ എസ് ഐയെ കുത്തിയത്. എഎസ്ഐ ഗിരീഷ് കുമാറിനാണ് കുത്തേറ്റത്. കൈത്തണ്ടയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന എഎസ്ഐ ആശുപത്രി വിട്ടു. വധശ്രമത്തിനും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്ത് പ്രതിയെ റിമാന്‍ഡ് ചെയ്തു.
നടിയെ അക്രമിക്കാന്‍ ദിലീപ് പദ്ധതിയിടുമ്പോള്‍ സിദ്ദിഖ് കൂടെ ഉണ്ടായിരുന്നുവെന്ന് പള്‍സര്‍ സുനി എഴുതിയ കത്തില്‍ പറയുന്നുണ്ട്. 2018 ലാണ് പള്‍സര്‍ സുനി ഈ കത്തെഴുതുന്നത്. പള്‍സര്‍ സുനി തന്റെ അമ്മയെയാണ് കത്ത് ഏല്‍പ്പിച്ചിരുന്നത്. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ കത്ത് പുറത്തുവിടണമെന്ന് പള്‍സര്‍ സുനി അമ്മക്ക് നിര്‍ദേശവും നല്‍കിയിരുന്നു.
ഒന്നരവര്‍ഷത്തെ സസ്‌പെന്‍ഷന് ശേഷമാണ് സര്‍വിസില്‍ തിരിച്ചെത്തിയത്. ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ കാലാവധി അവസാനിച്ചതോടെ ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതതല സമിതിയാണ് അദ്ദേഹത്തെ തിരിച്ചെടുക്കാന്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്.
അസഹിഷ്ണുതയുടെ തീയെരിയിച്ച് ഇത്തരം ക്രിമിനൽ മനസ്സുകാർക്ക് പൊതുറോഡിൽ സമ്മാന്യത നൽകിയവർക്കും ഈ അക്രമത്തിൽ നേരിട്ട് ഉത്തരവാദിത്തമുണ്ട്. ഒരു സ്ത്രീയോട് ഇങ്ങനെ ചെയ്യാം എന്ന് തോന്നിയയാളോട് ഒരു ദാക്ഷിണ്യവും സർക്കാർ കാട്ടില്ല. ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
ജനങ്ങൾക്ക് വികസനം ആവശ്യമാണ്. നിക്ഷിപ്ത താൽപര്യക്കാർ എതിർത്തു എന്നത് കൊണ്ട് വികസന പദ്ധതിയില്‍ നിന്നും പുറകോട്ട് പോകേണ്ടതുണ്ടെന്ന് തോന്നുന്നില്ല. വർഗീയതയുമായി സമരസപ്പെടാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഇന്ത്യയെ മതേതര രാജ്യമാക്കാനാണ് ജവഹർലാൽ നെഹ്റു ശ്രമിച്ചത് എന്നാൽ രാഹുൽ ഗാന്ധിയുടെ നയം അതല്ല. ഹിന്ദുവിൻ്റെ ഭരണമാണ് വേണ്ടത് എന്നാണ് രാഹുൽ ഗാന്ധിയുടെ നിലപാട്. ഇത് മതനിരപേക്ഷതയല്ല. കോൺഗ്രസിനെ മതനിരപേക്ഷ സമൂഹം