സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മനീഷ് സിസോദിയ പറഞ്ഞു. സമൂഹത്തിനുവേണ്ടി നല്ല രീതിയില്‍ ജോലി ചെയ്യുന്നവരെ വേട്ടയാടുന്നത് പതിവാണെന്നും ഇത്തരം അന്വേഷണം കൊണ്ടൊന്നും തന്നെ ഭയപ്പെടുത്താമെന്നു ആരും കരുതേണ്ടന്നും മനീഷ് സിസോദിയ കൂട്ടിച്ചേര്‍ത്തു
പാർട്ടിയുടെ അഖിലേന്ത്യാ രാഷ്‌ട്രീയകാര്യ സമിതിയിൽ അംഗമായതിനാൽ പ്രചാരണ സമിതിയിലെ നിയമനം തന്നെ തരംതാഴ്ത്തുന്നതായി ചൂണ്ടിക്കാട്ടിയാണ് ഗുലാം നബി ആസാദ് രാജിവെച്ചതെന്നും അഭ്യൂഹങ്ങളും ഉയര്‍ന്നുവന്നിരുന്നു. രാജ്യസഭയിലേക്ക് ഗുലാം നബി ആസാദിനെ പരിഗണിക്കാത്തതില്‍ അദ്ദേഹം പാര്‍ട്ടി നേതൃത്വവുമായ കുറച്ച് നാളുകളായി അകന്നു കഴിയുകയാണ്.
ഈ ഓഗസ്റ്റ് 15-ന് കഴിഞ്ഞ ഇരുപതുവര്‍ഷമായി ഞാന്‍ അനുഭവിച്ചുവരുന്ന ആഘാതം എന്നെ വീണ്ടും അലട്ടി. എന്റെ കുടുംബവും ജീവിതവും തകര്‍ത്ത, മൂന്നുവയസുമാത്രമുളള കുഞ്ഞിനെ കൊന്ന 11 പ്രതികളെയും സര്‍ക്കാര്‍ വെറുതെ വിട്ടു എന്ന വാര്‍ത്ത കേട്ടത് ഒരു മരവിപ്പോടെയായിരുന്നു.
ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ മോചിപ്പിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയും പ്രതികരിച്ചിരുന്നു. കുറ്റവാളികളെ മോചിപ്പിച്ചത് വിവേകശൂന്യമായ നടപടിയാണെന്നും അനീതിയാണെന്നുമാണ് പ്രിയങ്കാ ഗാന്ധി പറഞ്ഞത്
സ്ത്രീവിരുദ്ധത തുടച്ചുനീക്കണമെന്ന് സ്വാതന്ത്ര്യദിനത്തില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി രാജ്യത്തോട് ആഹ്വാനം ചെയ്തിരുന്നു. സ്ത്രീകളെ ഒരു വാക്കുകൊണ്ടുപോലും നോവിക്കുകയില്ലെന്ന് ഓരോ ഇന്ത്യക്കാരനും പ്രതിജ്ഞയെടുക്കണമെന്നും സ്ത്രീകളുടെ ശക്തിയാണ് രാജ്യത്തെ മുന്നോട്ടുനയിക്കുന്നതെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പറഞ്ഞിരുന്നു.
അതേസമയം, കാശ്മീരില്‍ പാര്‍ട്ടിയുടെ പുനസംഘടന അടുത്തിടെ നടന്നിരുന്നു. ഇതില്‍ അതൃപ്തി രേഖപ്പെടുത്തിയാണ് ഗുലാം നബി ആസാദ് രാജി വെച്ചതെന്നാണ് അനൌദ്യോഗിക സൂചന. പാര്‍ട്ടി നേതൃത്വവുമായി ഗുലാം നബി ആസാദ് കുറച്ച് നാളുകളായി അകന്നു കഴിയുകയാണ്.
ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയം ഉപയോഗിച്ചാണ് ബ്രിട്ടീഷുകാർ ഇന്ത്യയെ 150 വർഷം ഭരിച്ചത്. അതേ നയമുപയോഗിച്ചാണ് ബിജെപി ഇന്ന് ഇന്ത്യ ഭരിക്കുന്നത്. അപ്പോൾ അതിനെ സ്വാതന്ത്ര്യം എന്ന് എങ്ങനെ വിളിക്കാനാവും?
സ്വാതന്ത്ര്യ സമരത്തിലെ പങ്കാളിത്തവും, സമൂഹത്തിലെ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള പ്രവത്തനവും കണക്കിലെടുത്താണ് നല്ലകണ്ണിന് പുരസ്ക്കാരം നല്‍കുന്നതെന്ന് എം കെ സ്റ്റാലിന്‍ പറഞ്ഞു. മുഖ്യമന്ത്രിയില്‍ നിന്നും ചെക്ക് കൈപ്പറ്റിയ ഉടൻ തന്നെ നല്ലകണ്ണു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പുരസ്ക്കാര തുക കൈമാറുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ആര്‍ നല്ലകണ്ണിനെ അഭിനന്ദിച്ച് നിരവധിപ്പേരാണ് രംഗത്തെത്തിയത്.