വിവിധ കോളേജുകളിലെ വിദ്യാര്‍ഥിനികളാണ് ഹിജാബ് വിവാദത്തില്‍ ഹര്‍ജി നല്‍കിയത്. കര്‍ണാടകയിലെ മൂന്ന് കോളേജുകളിലാണ് ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനാനുമതി നിഷേധിച്ചത്. ഇതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ വിവിധ കോളേജുകളില്‍ പഠിക്കുന്ന മുസ്ലിം വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരുന്നു.
പരിസ്ഥിതി സംരക്ഷണ നിയമത്തിന് കീഴിലുള്ള ശബ്ദമലിനീകരണ നിയന്ത്രണ ചട്ടം - 2000 അനുസരിച്ചാണ് ഡെസിബെൽ അളവ് നിയന്ത്രിക്കാൻ ആവശ്യപ്പെട്ടതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. വ്യാവസായിക, ജനവാസ, വാണിജ്യ മേഖലകളിൽ പകലും രാത്രിയും ഉപയോഗിക്കേണ്ട ഡെസിബല്‍ അളവിലും കൂടുതല്‍ ആരാധനാലായങ്ങള്‍ ഉപയോഗിക്കുന്നുവെന്നു കണ്ടെത്തിയതിനാലാണ് ഇത്തരമൊരു തീരുമാനമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ദേശിയ മധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മോഗയില്‍ മുന്‍ ഖാലിസ്ഥാനി നേതാവിന്റെ വീട്ടില്‍ ഒരു രാത്രി മുഴുവന്‍ കെജ്രിവാള്‍ സമയം ചെലവഴിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. എന്തൊക്കെ സംഭവിച്ചാലും കോണ്‍ഗ്രസിലെ ഒരു നേതാവിനെപ്പോലും തീവ്രവാദ ബന്ധമുള്ള ആളുകളുടെ വീട്ടില്‍ കാണാന്‍ സാധിക്കില്ലെന്നും ബര്‍ണാലയിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞു.
നീതി ആയോഗ് പട്ടികയില്‍ കേരളം ഏറ്റവും മുന്നിലാണ്. കേരളം ആരോഗ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തും മുന്നിലാണ്. തൊഴില്‍ നല്‍കുന്നതില്‍ യുപിയേക്കാളും മുന്നിലാണ്. യുപിയിലാകട്ടെ വേണ്ടത്ര തൊഴില്‍ നല്‍കാനോ ആരോഗ്യ രംഗം മെച്ചപ്പെടുത്താനോ നിക്ഷേപം കൊണ്ടുവരാനോ സർക്കാരിന് കഴിഞ്ഞിട്ടില്ല.
പാട്ട് സൂപ്പർഹിറ്റായതോടെ ബപ്പിയെ തേടി ധാരാളം അവസരങ്ങൾ എത്തി. 'ഡിസ്കോ ഡാൻസർ' എന്ന ചിത്രത്തോടെ അയാളൊരു അന്താരാഷ്‌ട്ര മ്യുസീഷ്യനായി. 'പലരും എന്നെ പാശ്ചാത്യ മാതൃകയിലുള്ള ഡിസ്കോ - പോപ്പ് സംഗീത സംവിധായകനായി മുദ്രകുത്താറുണ്ട്. അപ്പോഴെല്ലാം ഞാൻ അവരെ ``ചൽത്തേ ചൽത്തേ'' പാടിക്കേൾപ്പിക്കുമെന്ന്' അഭിമാനത്തോടെ പറയുമായിരുന്നു ബപ്പി.
ബിജെപിയുടെ ഈ നീക്കത്തിനെതിരെ ശിവസേന എംപി പ്രിയങ്ക ചതുർവേദി രംഗത്തെത്തി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ വിവരങ്ങള്‍ ഉപയോഗിച്ച് പ്രതിപക്ഷത്തെ ആക്രമിക്കണമെങ്കില്‍ ബിജെപി എത്രമാത്രം അധപതിച്ചുവെന്ന് മനസിലാകും. സാമൂഹിക മാധ്യമങ്ങളില്‍
പഞ്ചാബിനെ രക്ഷിക്കാന്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോകണം. പഞ്ചാബിലെ ചെറുപ്പക്കാരെ സംബന്ധിച്ചിടത്തോളം സൌഹാര്‍ദ്ദവും സമൃദ്ധിയും കാത്തുസൂക്ഷിക്കലാണ് കാര്യം. അക്കാര്യത്തില്‍ അനുഭവ പരിജ്ഞാനമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.
കഴിഞ്ഞയാഴ്ചയും ബി.ജെ.പി ക്കെതിരെ രൂക്ഷവിമർശനവുമായി രാകേഷ് ടിക്കായത്ത് രംഗത്ത് വന്നിരുന്നു. മുസഫർ നഗറിൽ ബി.ജെ.പി വർഗീയധ്രുവീകരണത്തിന് ശ്രമിക്കുകയാണ്. പടിഞ്ഞാറൻ ഉത്തർപ്രദേശ് വികസനത്തെക്കുറിച്ച് സംസാരിക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്.
നാല് കേസുകളില്‍ ലാലു പ്രസാദ് യാദവിന് ജാമ്യം ലഭിച്ചിരുന്നു. 2017 ഡിസംബർ മുതൽ മൂന്നര വർഷത്തിലേറെ ജയിൽവാസം അനുഭവിച്ച ശേഷമാണ് ലാലുവിന് ജാമ്യം അനുവദിച്ചത്. ദുംക ട്രഷറി കേസില്‍ 60 ലക്ഷം രൂപ പിഴയും ലാലുവിന് വിധിച്ചിരുന്നു. അഞ്ചാമത്തെ കേസില്‍ കഴിഞ്ഞ മാസം