എന്തുകൊണ്ട് റിപ്പോര്‍ട്ട് പുറത്തുവിടുന്നില്ല എന്നത് സര്‍ക്കാരിനുമുന്നില്‍ വന്നിരിക്കുന്ന വെല്ലുവിളി നിറഞ്ഞ ചോദ്യമാണ്. എന്തുകൊണ്ട് അത് മറച്ചുപിടിക്കുന്നു. അതിന്റെ അര്‍ത്ഥം റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ ബാധിക്കപ്പെടുന്നവരുണ്ട് എന്നല്ലേ
പീഡനങ്ങള്‍ക്ക് ഇരയായവര്‍ക്കൊപ്പമാണ് കോണ്‍ഗ്രസ് എന്ന സന്ദേശം നല്‍കുന്നതാണ് സ്ഥാനാര്‍ത്ഥിപ്പട്ടിക. സ്ഥാനാര്‍ത്ഥിപ്പട്ടികയിലുളള 125 പേരില്‍ നാല്‍പ്പത് ശതമാനവും സ്ത്രീകളാണ്. ഇതൊരു ചരിത്രപരമായ നീക്കമാണ്.
2006-ല്‍ ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്ന് ഇവരുടെ മരുമകള്‍ ആത്മഹത്യ ചെയ്തിരുന്നു. തുടര്‍ന്ന് ഇരയുടെ മാതാവാണ് മകളുടെ ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ കേസ് കൊടുത്തത്. ഭര്‍ത്താവ് വിദേശത്തായിരുന്നതിനാല്‍ യുവതി ഭര്‍തൃമാതാവിനൊപ്പമായിരുന്നു താമസം.
ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ സമിതിയുടേതാണ് തീരുമാനം. ചണ്ഡിഗഡ് ഡി.ജി.പി, എൻ.ഐ.എ ഐ.ജി, ഹൈക്കോടതി രജിസ്ട്രാർ ജനറൽ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ള മറ്റ് അംഗങ്ങള്‍. സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് കേന്ദ്രവും സംസ്ഥാനവും സ്വന്തം നിലയ്ക്ക് അന്വേഷണം നടത്തേണ്ടതില്ലെന്ന് നേരത്തെ സുപ്രിം കോടതി നിർദേശം നല്‍കിയിരുന്നു.
ഇന്ത്യയില്‍ നമ്മള്‍ പഠിച്ചുതുടങ്ങേണ്ട വാക്കാണ് അനോക്രസി. ജനാധിപത്യവും സ്വേഛാധിപത്യത്തിന്റെ സവിശേഷതകളും ഇടകലര്‍ന്ന സര്‍ക്കാരിന്റെ രൂപം. തെരഞ്ഞെടുപ്പ് അനുവദിക്കും. പ്രതിപക്ഷ പാര്‍ട്ടികളുടെയും മറ്റ് സംഘടനകളുടെയും പങ്കാളിത്തവും ഇടപെടലുകളും അനുവദിക്കും.
ഞാന്‍ ഇപ്പോള്‍ വളരെ കഠിനമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. സുഹൃത്തുക്കളും ആരാധകരും അത് മനസിലാക്കുമെന്ന് കരുതുന്നു. ഈ വിശ്വാസത്തിലാണ് എന്റെ സ്വകാര്യ ചിത്രങ്ങള്‍ പങ്കുവെക്കരുതെന്ന് ഞാന്‍ ആവശ്യപ്പെടുന്നത്
തെരഞ്ഞെടുപ്പ് നടക്കുന്ന 4 സംസ്ഥാനങ്ങളിലും ബിജെപിയാണ് ഭരിക്കുന്നത്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ എന്നീ സംസ്ഥാനങ്ങളിലാണ് ബിജെപി ഭരണത്തിലുള്ളത്. പഞ്ചാബിൽ കോൺഗ്രസാണ് ഭരണകക്ഷി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്നത് ഉള്‍പ്പെടെ കമ്മീഷന്‍ പരിഗണിച്ചിരുന്നു.
നിരവധി കാലങ്ങളായി രത്തന്‍ ടാറ്റയുമായി വ്യക്തിപരമായ ബന്ധം സൂക്ഷിക്കുന്ന ആള്‍ കൂടിയാണ് തോമസ് മാത്യൂ. ഇദ്ദേഹം ഇപ്പോഴും ഇന്ത്യയിലെ പ്രമുഖ കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ ഡയരക്ടര്‍ ബോര്‍ഡ് അംഗമായി പ്രവര്‍ത്തിക്കുന്നുണ്ട്. എഴുത്തുകാരന്‍, ഫോട്ടോഗ്രാഫര്‍, കോര്‍പറേറ്റ് സ്ട്രാറ്റജിസറ്റ്, ഡിഫന്‍സ് അനലിസ്റ്റ് എന്നീ മേലഖകളിലും ശ്രദ്ധേയനാണ് മുന്‍ ഐ എ എസുകാരനായ തോമസ് മാത്യു.
അതേസമയം, പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ച വരുത്തിയ സംഭവത്തില്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ അന്വേഷണം നിര്‍ത്തിവെക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. തെളിവുകള്‍ സൂക്ഷിച്ച് വെക്കണമെന്നും കോടതി പുറപ്പെടുവിച്ച നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.
ഇന്നലെ മുതലാണ് ദ്വീപില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്. നാലുപേരിലധികം പേർ കൂടുന്നതിന് വിലക്കുണ്ട്. അതേസമയം, സർക്കാർ സ്ഥാപനങ്ങൾക്കും സ്‌കൂളുകൾക്കും ഇത് ബാധകമല്ല. പൊതുസ്ഥലങ്ങളില്‍ ആളുകള്‍ കൂട്ടം കൂടുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ പള്ളികളിൽ ജുമുഅ നിസ്‌കാരത്തിനും അനുമതിയില്ല.
അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടയില്‍ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു എന്നും ഇവര്‍ പൊലീസിന് നേരെ ബോബെറിഞ്ഞു എന്നുമാണ് പൊലീസ് പറയുന്നത്. ഈ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടനായാണ് വെടിവെച്ചതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. ചെങ്കൽപ്പേട്ട് ഇൻസ്പെക്ടർ രവിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഏറ്റുമുട്ടൽ നടത്തിയത്.