പഞ്ചാബിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വാഹനം തടഞ്ഞ് കര്‍ഷകര്‍ പ്രതിഷേധിച്ചതോടെ പ്രധാനമന്ത്രിയുടെ വാഹനം 15 മിനിറ്റ് സമയത്തോളം ഫ്ലൈ ഓവറില്‍ കുടുങ്ങിയിരുന്നു. ഇതേതുടര്‍ന്ന് പഞ്ചാബിലെ റാലിയില്‍ പങ്കെടുക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങുകയുമായിരുന്നു.
ബുള്ളി ഭായ് ആപ്പിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി സൈബർ സുരക്ഷയ്ക്കുള്ള സിഇആർടിഐഎന്നിനോട് അന്വേഷണ സംഘം രൂപീകരിക്കാൻ കേന്ദ്ര സർക്കാർ നിർദേശം നൽകിയിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ സൈബർ സെല്ലുകളുമായി യോജിച്ചായിരുന്നു അന്വേഷണം നടത്തിയത്. സൈബർ സുരക്ഷയ്ക്കുള്ള കേന്ദ്രത്തിന്‍റെ നോഡൽ ഏജൻസിയാണിത്
കനത്ത മഴയും മൂടല്‍ മഞ്ഞും കാരണം ഹെലികോപ്റ്റര്‍ യാത്ര സാധ്യമല്ലെന്ന് മനസിലായപ്പോഴാണ് റോഡ് മാര്‍ഗം തെരഞ്ഞെടുത്തത്. പ്രധാനമന്ത്രിക്ക് റോഡ് മാർഗം പോകാനാകുമോ എന്ന് എസ്പിജി സംസ്ഥാന പൊലീസിനോട് അന്വേഷിച്ചുതിന് ശേഷമാണ് റോഡ് മാര്‍ഗം തെരഞ്ഞെടുത്തത്
സന്ദര്‍ശകരുടെ തിരക്ക് നിയന്ത്രിക്കാന്‍ പുറത്തുള്ള കൗണ്ടറുകള്‍ അടച്ചെങ്കിലും താജ്മഹലിന്‍റെ ഉള്‍ഭാഗം കാണുന്നതിനായി താജ് കോമ്പൗണ്ടിലെ ജാസ്മിൻ ഫ്‌ളോറിലുള്ള കൗണ്ടര്‍ തുറന്നു പ്രവർത്തിക്കുന്നുണ്ട്. താജ്മഹലിന്‍റെ കോമ്പൗണ്ടിൽ പ്രവേശിക്കാന്‍ 45 രൂപക്ക് ടിക്കറ്റ് എടുത്തവര്‍ക്ക് മാത്രം ഈ കൗണ്ടറില്‍ നിന്ന് ഉള്ളിലേക്ക് പ്രവേശിക്കാനുള്ള ടിക്കറ്റ് എടുക്കാന്‍ സാധിക്കും.
ഇതാദ്യമായല്ല ജസ്റ്റിസ് മുരളീധര്‍ തന്നെ മൈ ലോഡ് എന്ന് അഭിസംബോധന ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നത്. 2009-ല്‍ ഡല്‍ഹി ഹൈക്കോടതിയിലെ അഭിഭാഷകരോടും 2020-ല്‍ പഞ്ചാബ്- ഹരിയാന ഹൈക്കോടതിയിലെ അഭിഭാഷകരോടുമെല്ലാം അദ്ദേഹം തന്നെ മൈ ലോഡ് എന്ന് അഭിസംബോധന ചെയ്യരുതെന്ന് നിര്‍ദേശം നല്‍കിയിരുന്നു.
വിവാഹത്തിന് നിയതിയുടെ തലയിലെ നര കറുപ്പിക്കണമെന്ന തരത്തില്‍ ഒരു ചര്‍ച്ചയേ വീട്ടിലുണ്ടായിരുന്നില്ല. അവളുടെ നരച്ച മുടി ഞങ്ങള്‍ക്ക് ഒരു പ്രശ്‌നമേ ആയിരുന്നില്ല. ആളുകള്‍ എങ്ങനെ പ്രതികരിക്കുമെന്നും ഞങ്ങള്‍ ചിന്തിച്ചില്ല.
'കര്‍ഷകരുടെ പ്രശ്‌നത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി പ്രധാനമന്ത്രിയെ കാണാന്‍ പോയി. അന്ന് സംസാരം തുടങ്ങി അഞ്ചുമിനിറ്റില്‍ തന്നെ അത് വാക്കുതര്‍ക്കമായി മാറി. അദ്ദേഹം വളരെ അഹങ്കാരത്തോടെയാണ് പെരുമാറിയത്. നമ്മുടെ അഞ്ഞൂറോളം കര്‍ഷകര്‍ മരിച്ചു എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം തിരിച്ചുചോദിച്ചത് അവര്‍ തനിക്കുവേണ്ടിയാണോ മരിച്ചത് എന്നാണ്.
ക്രിസ്തുമസ് ആഘോഷത്തിന്‍റെ ഭാഗമായാണ് വീട്ടില്‍ പ്രാര്‍ഥന നടത്തിയത്. ഹിന്ദുത്വ പ്രവര്‍ത്തകര്‍ ഇതിനിടയില്‍ വീട്ടിലേക്ക് ഇടിച്ച് കയറി വന്നു. അടുത്ത താമസക്കാരെ മതം മാറ്റാന്‍ പ്രേരിപ്പിക്കുകയാണെന്ന് ആരോപിച്ച് തിളച്ച സാമ്പാര്‍ ദേഹത്തേക്ക് ഒഴിച്ചു. ലൈംഗിക തൊഴിലാളി എന്ന് വിളിച്ച് അതിക്ഷേപിക്കുകയും വീട്ടില്‍ ഉണ്ടായിരുന്ന ഒരു സ്ത്രീയുടെ വസ്ത്രം വലിച്ച് കീറി.