ഒരു ജോലി സ്ഥലത്ത് നിന്നും മറ്റൊരു ജോലി സ്ഥലത്തേക്ക് നീങ്ങുകയായിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത് എന്നാണ് ദേശീയ ഏജന്‍സി നല്‍കുന്ന സൂചന. മരണ സംഖ്യയോ, പരിക്കേറ്റവരുടെ എണ്ണമോ ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാനുള്ള തീവ്ര പരിശ്രമമാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്.
അപകടം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ടെന്നും അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (എഡിജിപി) മുകേഷ് സിംഗ് പറഞ്ഞു. അപകടത്തില്‍പെട്ട നാല് പേരുടെ നില അതീവഗുരുതരമാണ്.
കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, ചിങ്കലേപേട്ട് എന്നീ ജില്ലകളിലെ സ്‌കൂളുകളും, കോളേജുകളും ആവിശ്യ സര്‍വീസുകള്‍ അല്ലാത്ത സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. തീരപ്രദേശങ്ങളിൽ ചുഴലിക്കാറ്റ് ശക്തമായതാണ് മഴക്ക് കാരണം. ചെന്നൈയിൽ വെള്ളക്കെട്ട് ഗതാഗതക്കുരുക്കിന് കാരണമായിട്ടുണ്ട്.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പറയുന്ന സ്ഥലങ്ങളെ നോണ്‍ കോര്‍ ഏരിയയാക്കി അന്തിമ വിജ്ഞാപനം പുറത്തിറക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ കേരളം ഇക്കാര്യം അംഗീകരിച്ചിരുന്നില്ല. ഇതിന്‍റെ ഭാഗമായി പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ നിന്നും ഒഴിവാക്കേണ്ട ഭാഗങ്ങളെ കുറിച്ച് കേന്ദ്രം കേരളത്തോട് റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു.
നാഗാ വിഘടനവാദികളെന്നു കരുതിയാണ് സുരക്ഷാ സേന ഗ്രാമീണര്‍ക്കെതിരെ വെടിവെച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്. പ്രശ്‌നബാധിത മേഖലയെന്ന് പ്രഖ്യാപിക്കപ്പെട്ട ഏത് സ്ഥലത്തും സ്വതന്ത്ര നടപടികള്‍ക്ക് സൈന്യത്തിന് അധികാരം നല്‍കുന്ന നിയമമായ അഫ്‌സ്പ ഉപയോഗിച്ചാണ് സൈന്യം ഗ്രാമീണര്‍ക്കെതിരെ വെടിയുതിര്‍ത്തത്
കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം ഉറപ്പ് വരുത്താന്‍ ഒരു മണിക്കൂര്‍ കൂടി സമയം അധികമായി അനുവദിക്കും. രാവിലെ എട്ടുമണിക്ക് വോട്ടെടുപ്പ് ആരംഭിക്കുക. എല്ലാ ബൂത്തുകളിലും വിവിപാറ്റ് സ്ഥാപിക്കും. ഒരുലക്ഷത്തോളം ബൂത്തുകളില്‍ വെബ്‍കാസ്റ്റിംഗ് സൗകര്യം ഉണ്ടാകും.