റെയില്‍വേ സ്റ്റേഷന്‍റെ പേര് മാറ്റാന്‍ കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന്‍റെ അനുവാദം കൂടി ലഭിച്ചതോടെയാണ് പേര് മാറ്റല്‍ നടപടി ക്രമങ്ങള്‍ ഔദ്യോഗികമായി ആരംഭിച്ചിരിക്കുന്നത്. ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നായ അലഹബാദിനെ പ്രയാഗ് രാജ് ആക്കി യോഗി സര്‍ക്കാര്‍ മാറ്റിയിരുന്നു.
"നിലവിലെ സംഭവങ്ങള്‍ ഭയപ്പെടുത്തുന്നതാണ്. പ്രധാനമന്ത്രി ഇതൊന്നും കാര്യമായി എടുക്കാത്തത് എന്താണെന്ന് മനസിലാകുന്നില്ല. ഹരിദ്വാറിലെ ധർമസൻസദ് പരിപാടിയിൽ മുസ്ലിംങ്ങളെ കൊന്നൊടുക്കാനുള്ള ആഹ്വാനം അഭ്യന്തര യുദ്ധത്തിലേക്ക് വഴി വെക്കുന്നതാണ്. മുസ്ലിങ്ങള്‍ക്കെതിരെ ആക്രമണം ഉണ്ടായാല്‍ അവര്‍ പ്രതിരോധിക്കാന്‍ ശ്രമിക്കും എന്നത് വസ്തുതയാണ്. അത്തരം ഒരു സംഭവം രാജ്യത്തുണ്ടായാല്‍ നിയന്ത്രിക്കാന്‍ സാധിക്കാതെ വരും" - നസറുദ്ദീന്‍ ഷാ പറഞ്ഞു.
പട്ടിക ജാതി, വനിതാ സംവരണ സീറ്റുകളിലും ബിജെപിക്ക് തിരിച്ചടിയുണ്ടായി. ഏഴ് എസ് സി വാർഡുകളിൽ ഒന്നിൽ മാത്രമാണ് ബിജെപി ജയിച്ചത്. 12 വനിതാ സംവരണ മണ്ഡലങ്ങളിൽ രണ്ടിടത്തു മാത്രമാണ് ബിജെപിക്ക് വിജയിക്കാന്‍ സാധിച്ചത്. സിറ്റിങ് മേയർ രവി കാന്ദ് ശർമ്മ ആം ആദ മിയുടെ ദമൻപ്രീത് സിങ്ങിനോട് 828 വോട്ടിനാണ് തോറ്റത്.
പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയില്‍ പ്രവര്‍ത്തിക്കുന്ന മിഷനറീസ് ഓഫ് ചാരിറ്റിക്ക് വിദേശ സംഭാവനകള്‍ നിഷേധിക്കുന്നതിനേക്കാള്‍ ഞെട്ടിക്കുന്ന മറ്റൊന്നുമില്ല. ഇന്ത്യയിലെ പാവങ്ങള്‍ക്കും ദരിദ്രര്‍ക്കുമായി ജീവിതം മാറ്റിവെച്ച മദര്‍ തെരേസയുടെ സ്മരണക്കുളള ഏറ്റവും വലിയ അപമാനമാണത്' - പി ചിദംബരം പറഞ്ഞു
വൈദേഷികരുടെ പുരാണ കഥാപാത്രമായ 'സാന്താക്ലോസി'നെ മഹത്വവല്‍ക്കരിക്കുന്നത് മതപരിവര്‍ത്തനത്തിനുള്ള ക്രിസ്ത്യൻ മിഷനറിമാരുടെ 'തന്ത്രമാണ്'. 'സാന്താക്ലോസ് മുർദാബാദ്' മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം
നടിക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുകയും അവരുടെ ആല്‍ബം നിരോധിക്കുകയും ചെയ്യണം. നടപടിയെടുക്കാത്ത പക്ഷം ഞങ്ങള്‍ കോടതിയെ സമീപിക്കും. ഗാനത്തിലെ അശ്ലീല രംഗങ്ങള്‍ പിന്‍വലിച്ച് അവര്‍ പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കില്‍ ഇന്ത്യയില്‍ തുടരാന്‍ ഞങ്ങള്‍ അനുവദിക്കില്ല' എന്നാണ് വൃന്ദാബനിലെ സന്ത് നവല്‍ഗിരി മഹാരാജ് പറഞ്ഞത്.