മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
എന്നാല്‍ ഇത്തവണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 20 സീറ്റ് ഉണ്ടായിരുന്ന ഇടതു മുന്നണിക്ക് 24 സീറ്റുകളില്‍ വിജയം നേടാനായി. എന്നാല്‍ 16 സീറ്റുകൾ ഉണ്ടായിരുന്ന യുഡിഎഫിന് 4 വാർഡുകൾ നഷ്ടമായി. കൊറ്റനാടിലും മുഴപ്പിലങ്ങാട് പഞ്ചായത്തിലും ഇടത് മുന്നണി ഭരണം നിലനിർത്തി. നെടുമ്പാശേരി പഞ്ചായത്തിലെ 17 -ാം വാർഡ് യുഡിഎഫ് തന്നെ നേടിയതോടെ പ്രതിസന്ധിയിലായിരുന്ന പഞ്ചായത്ത് ഭരണം യുഡിഎഫ് നിലനിർത്തി.
മുഖ്യമന്ത്രിക്കെതിരെ നടത്തിയത് കണ്ണൂരിലെ പ്രയോഗമാണെന്നാണ് സുധാകരനും കോണ്‍ഗ്രസും വാദിക്കുന്നത്. അങ്ങനെയാണെങ്കില്‍ കണ്ണൂരില്‍ മറ്റൊരു പ്രയോഗമുണ്ട്. പന്തീരാണ്ട് കാലം പട്ടിയുടെ വാൽ കുഴലിൽ ഇട്ടാൽ നേരെയാവില്ല. പന്തീരാണ്ട് കാലം കഴിഞ്ഞാലും സുധാകരന്‍റെ സ്വഭാവം മാറില്ല- എം വി ജയരാജന്‍ പറഞ്ഞു.
കോൺഗ്രസിന്റെ പ്രവാസി സംഘടനയായ ഇൻകാസിന്‍റെ പേരിലാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. പണം കൊടുത്ത് വോട്ട് നേടാനുള്ള ശ്രമമാണ് കോണ്‍ഗ്രസില്‍ നിന്നും ഉണ്ടായിരിക്കുന്നത്. ഉമ തോമസിന്‍റെ സ്ഥാനാർത്ഥിത്വം റദ്ദാക്കണമെന്നും ബോസ്കോ കളമശേരി തന്റെ പരാതിയില്‍ പറയുന്നു.
സമരം ചെയ്യാന്‍ അവർക്ക് ജനാധിപത്യപരമായ അവകാശമുണ്ട്. എന്നാല്‍ പൊള്ളയായ മുദ്രാവാക്യങ്ങൾ കൊണ്ട് സര്‍ക്കാറിന്‍റെ ഇച്ഛാശക്തി തകര്‍ക്കാന്‍ കഴിയില്ലെന്നും ഭഗവന്ത് മൻ പറഞ്ഞു. നെൽവിത്ത് വിതയ്ക്കുന്നത് വൈകിപ്പിക്കുന്നത് കർഷകരുടെ താൽപ്പര്യങ്ങൾക്ക് ഹാനികരമാകില്ലെന്നും ഭൂഗർഭജലം സംരക്ഷിക്കുക എന്ന ഉദ്ദേശം മാത്രമേ സര്‍ക്കാറിനൊള്ളൂ എന്നും അദ്ദേഹം പറഞ്ഞു. 'കര്‍ഷകര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ചര്‍ച്ചക്ക് വരാം.
ഇയാളെ മോചിപ്പിക്കണമെന്ന തമിഴ്‌നാട് സര്‍ക്കാറിന്‍റെ ശുപാര്‍ശയില്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഗവര്‍ണര്‍ തീരുമാനമെടുക്കാത്തതില്‍ സുപ്രീംകോടതി അതൃപ്തി അറിയിച്ചിരുന്നു. ഗവര്‍ണര്‍ തീരുമാനമെടുക്കാത്ത സാഹചര്യത്തില്‍ ജസ്റ്റിസ് എല്‍ നാഗേഷ്വര്‍ റാവു അധ്യക്ഷനാനയ ബെഞ്ച് എല്ലാ കക്ഷികളുടെയും വാദം കേട്ട് വിധി പറയുകയായിരുന്നു. ശിക്ഷാകാലയളവിലെ നല്ല നടപ്പും മാനുഷിക പരിഗണനയും വെച്ച് കോടതി പേരറിവാളന് നേരത്തെ തന്നെ ജാമ്യം അനുവദിച്ചിരുന്നു.
കോൺഗ്രസ് പാർട്ടിയിൽ നിന്നും സ്ഥാനമൊഴിയാനുള്ള ധൈര്യം ഞാൻ സംഭരിക്കുകയാണ്. എന്റെ തീരുമാനത്തെ സഹപ്രവർത്തകരും ഗുജറാത്തിലെ ജനങ്ങളും സ്വാഗതം ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചെങ്കിലും ഗുജറാത്തിന് വേണ്ടി ക്രിയാത്മകമായി ഇടപെടാന്‍ എനിക്ക് സാധിക്കുമെന്ന് വിശ്വസിക്കുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കുള്ള രാജിക്കത്ത് പങ്കുവെച്ച് ഹാർദിക് പട്ടേൽ ട്വിറ്റർ പോസ്റ്റിൽ കുറിച്ചു.
ചങ്ങല പൊട്ടിയ പട്ടിയെ പോലെയാണ് എന്നത് ഞാന്‍ എന്നെക്കുറിച്ചും പറയാറുണ്ടെന്നും അത് യാത്രയെക്കുറിച്ചാണ് പറയുന്നതെന്നുമാണ് സുധാകരന്റെ വിദശീകരണം. മലബാറില്‍ സാധാരണയായി പറയുന്ന ഉപമ മാത്രമാണിതെന്നും സുധാകരന്‍ വിശദീകരിക്കുന്നു. എന്നാല്‍ രൂക്ഷ ഭാഷയിലുള്ള കെ. സുധാകരന്റെ പരാമർശം തൃക്കാക്കരയില്‍ സിപിഎം പ്രചരണായുധമായി ഉപയോഗിക്കുകയാണ്.
ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്.
പാൻക്രിയാസിലെ അർബുദ ബാധയെ തുടർന്ന് 2019ൽ കോടിയേരി യുഎസിൽ ചികില്‍സ തേടിയിരുന്നു. രണ്ടു വർഷത്തിനുശേഷം പരിശോധനക്കെത്തണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് തുടര്‍ ചികിത്സക്കായി അദ്ദേഹം വീണ്ടും അമേരിക്കയിലേക്ക് പോയത്. പാർട്ടി സെന്ററായിരുന്നു ചുമതല വഹിച്ചിരുന്നത്.
കെ റെയിലിനെതിരെയും ശശി തരൂര്‍ തന്‍റെ നിലപാട് വ്യക്തമാക്കി. വികസനം ജനങ്ങള്‍ക്ക് വേണ്ടിയാകണം. എല്ലാവരെയും പറഞ്ഞു മനസിലാക്കിയതിന് ശേഷം മാത്രമേ കല്ലിടല്‍ പോലുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കാന്‍ പാടുള്ളൂവായിരുന്നു. ജനങ്ങള്‍ക്ക് സില്‍വര്‍ ലൈന്‍ പദ്ധതി ആവശ്യമില്ലെന്ന് തോന്നിയതിനാലാണ് പ്രദേശവാസികള്‍ക്കൊപ്പം കോണ്‍ഗ്രസും കെ റെയില്‍ വിരുദ്ധ സമരത്തിന് അനുകൂല നിലപാട് സ്വീകരിച്ചതെന്നും ശശി തരൂര്‍ പറഞ്ഞു.