തിരഞ്ഞെടുപ്പില്‍ കോൺഗ്രസിനുവേണ്ടി വോട്ട് പാഴാക്കുന്നതിന് പകരം ആം ആദ്മി പാർട്ടിയെ തിരഞ്ഞെടുക്കാന്‍ എല്ലാവരും തയ്യാറാകണം. എന്നാല്‍ രാഹുല്‍ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്രയെ ഞാന്‍ അഭിനന്ദിക്കുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ ബിജെപിക്കെതിരെ ഏതെങ്കിലും രീതിയില്‍ പ്രവര്‍ത്തിക്കണം
പഞ്ചാബിലെ ആം ആദ്മി സര്‍ക്കാര്‍ പാപ്പരായിരിക്കുകയാണെങ്കിലും അവര്‍ ഗുജറാത്തില്‍ പരസ്യങ്ങള്‍ക്കായി കോടികള്‍ മുടക്കുന്നുണ്ട് എന്ന കോണ്‍ഗ്രസിന്റെ ആരോപണത്തെക്കുറിച്ചുളള ചോദ്യത്തിനായിരുന്നു കെജ്‌റിവാളിന്റെ മറുപടി
മനീഷ് സിസോദിയയെ ബിജെപി ലക്ഷ്യവെച്ചതിന് ശേഷം ഗുജറാത്തിൽ ആം ആദ്മി പാർട്ടിയുടെ വോട്ട് വിഹിതം 4 ശതമാനം ഉയർന്നു. അദ്ദേഹത്തെ സിബിഐയെ അറസ്റ്റ് ചെയ്യുമ്പോള്‍ അത് 6 ശതമാനമായി ഉയരും. മനീഷ് സിസോദിയയെ രണ്ട് തവണ അറസ്റ്റ് ചെയ്താല്‍ ഗുജറാത്ത് ആം ആദ്മി ഭരിക്കുമെന്നും സര്‍ക്കാര്‍ രൂപികരിക്കുമെന്നും അരവിന്ദ് കേജ്രിവാള്‍ നിയമസഭയില്‍ പറഞ്ഞു
കോടിക്കണക്കിന് രൂപയാണ് ബിജെപി ഇതിനായി ഉപയോഗിക്കുന്നത്. ഈ തുകയെവിടുന്നാണ് ലഭിക്കുന്നതെന്ന് ബിജെപി വ്യക്തമാക്കണം. ഇന്ധന വില കൂട്ടുകയും സാധാരണക്കാരെ കൊള്ളയടിക്കുകയുമാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. നികുതി വരുമാനം രാജ്യത്തിന്‍റെ വികസന പ്രവര്‍ത്തനത്തിനായാണ് ഉപയോഗിക്കേണ്ടത്. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരിനെ അട്ടിമറിക്കാനാണ് ബിജെപി ഈ തുക ഉപയോഗിക്കുന്നത്' - അതിഷി മര്‍ലേന.
നിയമസഭ തെരഞ്ഞെടുപ്പിലെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ്. സെപ്തംബര്‍ അഞ്ചിന് ഡല്‍ഹിയില്‍ 20 അംഗ തെരഞ്ഞെടുപ്പ് സമിതി അംഗങ്ങളുടെ യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തില്‍ കുറഞ്ഞത് 40 നിയമസഭ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളാവാന്‍ സാധ്യതയുള്ളവരുടെ പട്ടിക തയ്യാറാക്കുകയും സ്‌ക്രീനിംഗ് കമ്മിറ്റിക്ക് നല്‍കുകയും നല്‍കുകയും ചെയ്യുമെന്നാണ് സൂചന
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ സ്കൂളുകള്‍ അടച്ചുപൂട്ടുകയാണ്. എന്നാല്‍ ഡല്‍ഹിയില്‍ പുതിയ സ്കൂളുകള്‍ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുകയാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ എന്തുകൊണ്ടാണ് 34 സ്കൂളുകള്‍ അടച്ചുപൂട്ടിയതെന്ന്
പാർട്ടിയിൽ ചേരുകയാണെങ്കിൽ 20 കോടി രൂപ വീതവും മറ്റ് എംഎൽഎമാരെ കൂടെ ബിജെപി പാളയത്തില്‍ എത്തിച്ചാല്‍ 25 കോടി രൂപയുമാണ് വാഗ്ദാനം ചെയ്തെന്നാണ് അരവിന്ദ് കേജ്രിവാള്‍ പറഞ്ഞത്. ഇതിനുപിന്നാലെയാണ് ബിജെപിക്കെതിരെ പുതിയ ആരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രി രംഗത്തെത്തിയത്.
എം എല്‍ എമാരായ അജയ് ദത്ത്, സഞ്ജീവ് ഝാ, സോമനാഥ് ഭാരതി, കുൽദീപ് എന്നിവരെ ബിജെപി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് എഎപിയുടെ ദേശീയ വക്താവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിംഗ് കഴിഞ്ഞ ദിവസം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. പാർട്ടിയിൽ ചേരുകയാണെങ്കിൽ
ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും നേരത്തെ രംഗത്തെത്തിയിരുന്നു. ആം ആദ്മിയെ തകര്‍ത്ത് ബിജെപിയോട് ഒപ്പം ചേര്‍ന്നാല്‍ സിബിഐ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസില്‍ നിന്നും ഒഴിവാക്കി തരാമെന്ന് തനിക്ക് സന്ദേശം ലഭിച്ച പറയുന്നതെന്ന് സിസോദിയ പറഞ്ഞിരുന്നു.
ഇത്തരമൊരു വാഗ്ദാനം സിസോദിയക്ക് നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രിപദം വാഗ്ദാനംചെയ്ത ദൂതന്‍ ആരെന്ന് വെളിപ്പെടുത്താന്‍ മനീഷ് സിസോദിയ തയ്യാറാകണമെന്ന് ബി.ജെ.പി.യുടെ എം.പി. മനോജ് തിവാരി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ആം ആദ്മി നിലപാട് വ്യക്തമാക്കിയത്.
തന്നെ കൊന്നാലും ബിജെപിയിലേക്ക് പോകില്ലെന്ന് സിസോദിയ പറഞ്ഞു. തനിക്കെതിരെ ചുമത്തിയ കേസുകള്‍ വ്യാജമാണ്. ഈ അന്വേഷണത്തെ താന്‍ ഭയപ്പെടുന്നില്ല. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് എത്ര വേട്ടയാടിയാലും അവസാനം സത്യം വിജയിക്കും. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും താനും ഇന്ന് ഗുജറാത്തിലേക്ക് പോകും. ഗുജറാത്തില്‍ ഡല്‍ഹി മോഡല്‍ നടപ്പിലാക്കാനാണ് എ എ പി ഉദ്ദേശിക്കുന്നത്. ഗുജറാത്തിന്‍റെ മുഖം മാറ്റാനാണ് എ എ പി ശ്രമിക്കുന്നതെന്നും' മനീഷ് സിസോദിയ കൂട്ടിച്ചേര്‍ത്തു.
"നിങ്ങളുടെ എല്ലാ റെയ്ഡുകളും പരാജയപ്പെട്ടു. ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. എന്നാല്‍ എല്ലാവരുടെയും കണ്ണില്‍ പൊടിയിടാന്‍ ഇപ്പോള്‍ എന്നെ കാണുന്നില്ലെന്ന് പറഞ്ഞ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു. എന്താണ് മോദിജി ഇതൊക്കെ? ഞാന്‍ ഡല്‍ഹിയില്‍ സ്വതന്ത്രമായി കറങ്ങി നടക്കുകയാണ്. നിങ്ങള്‍ക്ക് എന്നെ കണ്ടെത്താന്‍ സാധിക്കുന്നില്ലെങ്കില്‍ എന്നോട് പറയൂ, ഞാന്‍ എവിടെ വരണം" - എന്നാണ് സിസോദിയ ട്വീറ്റ് ചെയ്തത്.
വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങിയേക്കും. പുതിയ മദ്യനയത്തിന്‍റെ ഭാഗമായി ലൈസൻസ് കിട്ടാൻ സിസോദിയുമായി അടുത്ത ബന്ധമുള്ളവര്‍ മദ്യ വ്യാപാരികളിൽ നിന്നും കോടികൾ കോഴ വാങ്ങി എന്നാണ് സിബിഐ കേസ്. ഇന്നലെ 14 മണിക്കൂറോളം സിസോദിയയുടെ വീട്ടിൽ റെയ്ഡ് നടത്തിയ സിബിഐ, സിസോദിയയെ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മാർച്ച് 31-ന് നടന്ന രാജ്യസഭ തെരഞ്ഞെടുപ്പിലേക്ക് എ.എ.പി നോമിനേറ്റ് ചെയ്ത ഹർഭജൻ സിംഗ് ഉൾപ്പടെയുള്ള അഞ്ച് പേരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പഞ്ചാബ് മുഖ്യമന്ത്രിയായി ഭഗവന്ത് മന്‍ അധികാരമേറ്റെടുത്തതിന് പിന്നാലെ ജലന്ധറില്‍ കായിക സര്‍വകലാശാല സ്ഥാപിക്കുമെന്നും അതിന്‍റെ ഉത്തരവാദിത്വം ഹര്‍ഭജന് നല്‍കുമെന്നും ആം ആദ്മി നേതാക്കള്‍ അറിയിച്ചിരുന്നു.
ജൂൺ ഏഴിന് സത്യേന്ദർ ജെയിനിന്റെയും ഭാര്യ പൂനം ജെയിനിന്റെയും വീടുകളില്‍ ഇ ഡി പരിശോധന നടത്തിയിരുന്നു. അതിനിടെ സത്യേന്ദർ ജെയിനിന്റെ സ്വത്ത് വകകളും ഇ ഡി കണ്ടുകെട്ടി. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് സത്യേന്ദർ ജെയിന് വേണ്ടി കോടതിയില്‍ ഹാജരായത്. സത്യേന്ദർ ജെയിനെതിരെ ഇ ഡിക്ക് തെളിവുകള്‍ ഒന്നും ലഭിച്ചില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും കപില്‍ സിബല്‍ കോടതിയില്‍ വാദിച്ചെങ്കിലും കസ്റ്റഡി കാലാവധി നീട്ടുകയായിരുന്നു.
കാശ്മീരില്‍ ദിനം പ്രതി ആളുകള്‍ കൊല്ലപ്പെടുകയാണ്. സമാധാനം പുനസ്ഥാപിക്കാന്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്നാണ് കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ പറയുന്നത്. എന്നാല്‍ എന്താണ് പരിഹാര മാര്‍ഗമെന്ന് ഇതുവരെ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. കാശ്മീരിനെ ഒരു രാഷ്ട്രീയ മുതലെടുപ്പിന് മാത്രമായി ഉപയോഗിക്കരുത്.
വി ഐ പികള്‍ക്ക് നല്‍കിയിരുന്ന സുരക്ഷ പിന്‍വലിച്ച് ഇരുപത്തിനാല് മണിക്കൂറിനുളളിലാണ് സിദ്ദു കൊല്ലപ്പെട്ടത്. ജീവന് ഭീഷണിയുണ്ടെന്നറിഞ്ഞിട്ടും എന്തിനാണ് സിദ്ദുവിന്റെ സുരക്ഷ വെട്ടിക്കുറച്ചതെന്ന കോടതിയുടെ ചോദ്യത്തിന്
സത്യേന്ദർ ജെയിനെ കേന്ദ്രസർക്കാർ കള്ളക്കേസിൽ അറസ്റ്റ് ചെയ്യാൻ പോകുന്നുവെന്ന് ഏതാനും മാസങ്ങൾക്കുമുമ്പ് ഞാൻ പ്രവചിച്ചിരുന്നു. അത് സംഭവിച്ചു. മനീഷ് സിസോദിയയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് എനിക്ക് രഹസ്യ വിവരം ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിനെതിരെ വ്യാജ കേസുകൾ സൃഷ്ടിക്കാന്‍ കേന്ദ്രം എല്ലാ ഏജൻസികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
50 വർഷത്തിലേറെയായി ആർഎസ്‌എസ് ആസ്ഥാനത്ത് ദേശീയ പതാക ഉയർത്തിയിട്ടില്ല. ബിജെപി ദേശീയ പതാകയെ എതിർക്കുന്നുവെന്ന് ഇതില്‍ നിന്നും മനസിലാക്കാന്‍ സാധിക്കും. ബിജെപി ആഗ്രഹിക്കുന്നത് ദേശിയ പതാകയേയും കാവിവത്കരിക്കമെന്നാണ്. ഇതിന്‍റെ ഉദാഹരണമാണ് ഈശ്വരപ്പയുടെ പ്രസ്തവാന - സഞ്ജയ് സിങ് പറഞ്ഞു.
ആം ആദ്മി പാര്‍ട്ടി പ്രത്യേക നിര്‍ദ്ദേശം നല്‍കിയില്ലെങ്കിലും ആര്‍ക്ക് വോട്ടു ചെയ്യണമെന്ന കാര്യത്തില്‍ തൃക്കാക്കരയിലെ വോട്ടര്‍മാര്‍ക്ക് ആശയക്കുഴപ്പമുണ്ടാകില്ല. കാര്യങ്ങള്‍ മനസ്സിലാക്കി തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാനുള്ള കഴിവും ചിന്താശേഷിയും വോട്ടര്‍മാര്‍ക്ക് ഉണ്ട്
തുടര്‍ന്നാണ് ന്യൂനപക്ഷങ്ങള്‍ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങളില്‍ ഒഴിപ്പിക്കലിനും തകര്‍ക്കലിനും ഉത്സാഹംകാണിക്കുന്ന ബിജെപിയുടെ ഡല്‍ഹി അധ്യക്ഷന്റെ വീട് കയ്യേറ്റ ഭൂമിയിലാണെന്ന് ആം ആദ്മി ആരോപിച്ചത്
ആം ആദ്മി സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നത് ജനാധിപത്യ വിരുദ്ധ നയങ്ങളെ പ്രോത്സാഹിപ്പിക്കാനാണ്. കെജ്രരിവാള്‍ പിരിച്ചുവിട്ട ഭൂരിഭാഗം തൊഴിലാളികളും സാമ്പത്തികമായി വളരെ പ്രയാസം അനുഭവിക്കുന്നവരാണ്. അതിനാല്‍ സര്‍ക്കാര്‍ ഏകപക്ഷീയമായി സ്വീകരിച്ച ഈ നിലപാട് പിന്‍വലിക്കണം.
ബിജെപിയുടെ യുവജന വിഭാഗത്തിന്റെ ദേശീയ സെക്രട്ടറിയാണ് ബഗ്ഗ. കേജരിവാളിനെ ജീവിക്കാന്‍ അനുവദിക്കില്ലെന്നാണ് ബഗ്ഗ സാമൂഹിക മാധ്യമത്തില്‍ കുറിച്ചത്. വധഭീഷണി മുഴക്കിയ ബഗ്ഗക്കെതിരെ പരാതി ലഭിച്ച പഞ്ചാബ് പൊലീസ് ഡല്‍ഹിയിലെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്
2019-ലെ ഷഹീൻ ബാഗ് പ്രതിഷേധത്തിലും 2020-ലെ ഡൽഹി കലാപത്തിലും ആം ആദ്മി സ്വീകരിച്ച അതേനയമാണ് ഇപ്പോഴും പിന്തുടരുന്നതെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്ന പ്രധാന വിമര്‍ശനം. കര്‍ണാടകയില്‍ അധികാരം നേടാന്‍ പരിശ്രമിക്കുന്ന കേജ്രിവാള്‍ ഡല്‍ഹിയിലെ നൂനപക്ഷങ്ങളെ മറന്നുപോകുകയാണ്.
പഞ്ചാബിലെ എല്ലാ ജനങ്ങളിലേക്കും തങ്ങള്‍ക്ക് എത്താന്‍ സാധിച്ചു. വൈദ്യുതി സൗജന്യമായി നല്‍കുന്നതിന് വേണ്ട തുക കണ്ടെത്താന്‍ സാധിച്ചു. അതില്‍ ആം ആദ്മി പ്രവര്‍ത്തകര്‍ വളരെ സന്തോഷത്തിലാണ്. പഞ്ചാബില്‍ ആവശ്യത്തിലധികം വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്. എന്നിട്ടും സംസ്ഥാനം ഇരുട്ടിലാണ്.
ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയാണ് തങ്ങളെന്ന് ബിജെപി പറയുന്നുണ്ട്. എന്നിട്ടും ആം ആദ്മി പോലെ ചെറിയൊരു പാര്‍ട്ടിയെയും ഡല്‍ഹിയിലെ ചെറിയ തദ്ദേശ തെരഞ്ഞെടുപ്പിനെയും അവര്‍ ഭയപ്പെടുന്നു.
ഹര്ഭജന് സിംഗിന് നല്‍കുമെന്ന് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹര്‍ഭജന്‍ സിംഗ് ബിജെപിയിലേക്ക് പോകുമെന്നു അഭൂഹ്യം പരന്നിരുന്നു. എന്നാല്‍ ആം ആദ്മി അധികാരത്തില്‍ എത്തിയതിന് പിന്നാലെ ഹര്‍ഭജന്‍ സിംഗ് അഭിനന്ദനവുമായി രംഗത്തെത്തുകയും ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നിഷേധിക്കുകയും ചെയ്തു.
ആം ആദ്മി പാര്‍ട്ടിയിലെ അംഗമാണ് താന്‍. എന്നാല്‍ ഈ സര്‍ക്കാര്‍ എല്ലാവരുടെയുമാണ്. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. അതുകൊണ്ട് തന്നെ എല്ലാവര്‍ക്കും അവരവര്‍ക്ക് താത്പര്യമുള്ള രാഷ്ട്രീയത്തില്‍ വിശ്വാസിക്കാനും പ്രവര്‍ത്തിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. മറ്റ് രാഷ്ട്രീയ പ്രവര്‍ത്തകരെ വിമര്‍ശിച്ചും പരിഹസിച്ചും മുന്‍പോട്ട് പോകാന്‍ ആഗ്രഹിക്കുന്നില്ല. സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയുടെ ഭാവിയില്‍ ഭഗവത് സിംഗ് ആശങ്കാകുലനായിരുന്നു.
കോളേജ് പഠനക്കാലം മുതല്‍ ഹാസ്യ പരിപാടികളിലും മത്സരങ്ങളിലുമെല്ലാം താരമായിരുന്നു മന്നി. നിരവധി ടെലിവിഷന്‍ പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. രാഷ്ട്രീയ ആക്ഷേപഹാസ്യത്തിലാണ് അദ്ദേഹം കൂടുതല്‍ ഊന്നല്‍ നല്‍കിയിരുന്നത്. ആദ്യ ഹാസ്യ ആല്‍ബം ജഗ്താര്‍ ജഗ്ഗിയോടൊപ്പമായിരുന്നു എന്നതും ഭഗവന്ത് ശ്രദ്ധിക്കപ്പെടുവാന്‍ കാരണമായി. ഇവര്‍ ഒരുമിച്ചാണ് ആല്‍ഫ ഇ.റ്റി.സി പഞ്ചാബി ചാനലിനു വേണ്ടി 'ജുഗ്‌നു കെഹന്ദാ ഹേ'
മുന്‍ മുഖ്യമന്ത്രിമാരായ അമരീന്ദര്‍ സിംഗ്. ബിയാന്ത് സിംഗ്, രജീന്ദര്‍ കൌര്‍ ഭട്ടല്‍ എന്നിവരുടെ മന്ത്രിസഭകളില്‍ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുള്ള യോഗീന്ദര്‍ സിംഗ് മാന്‍, അരനൂറ്റാണ്ട് കാലമായി പഞ്ചാബ് കോണ്‍ഗ്രസിലെ പ്രധാന മുഖങ്ങളിലൊന്നാണ്. യോഗീന്ദറിന്‍റെ പരിചയ സമ്പന്നത ആം ആദ്മി പാര്‍ട്ടിക്ക് വലിയ ഗുണം ചെയ്യുമെന്ന് പഞ്ചാബ് ഘടകത്തിന്‍റെ ചുമതലയുള്ള രാഘവ് ചദ്ധ പറഞ്ഞു.
പട്ടിക ജാതി, വനിതാ സംവരണ സീറ്റുകളിലും ബിജെപിക്ക് തിരിച്ചടിയുണ്ടായി. ഏഴ് എസ് സി വാർഡുകളിൽ ഒന്നിൽ മാത്രമാണ് ബിജെപി ജയിച്ചത്. 12 വനിതാ സംവരണ മണ്ഡലങ്ങളിൽ രണ്ടിടത്തു മാത്രമാണ് ബിജെപിക്ക് വിജയിക്കാന്‍ സാധിച്ചത്. സിറ്റിങ് മേയർ രവി കാന്ദ് ശർമ്മ ആം ആദ മിയുടെ ദമൻപ്രീത് സിങ്ങിനോട് 828 വോട്ടിനാണ് തോറ്റത്.
ഗൃഹ ആധാര്‍ സ്‌കീമിനുകീഴില്‍ സ്ത്രീകള്‍ക്ക് നിലവില്‍ 1500 രൂപയാണ് നല്‍കിവരുന്നത്. ആം ആദ്മി അധികാരത്തിലെത്തിയാല്‍ അത് 2500 ആയി ഉയര്‍ത്തും. പദ്ധതിയിലുള്‍പ്പെടാത്ത പതിനെട്ടുവയസിനുമുകളില്‍ പ്രായമുളള സ്ത്രീകള്‍ക്ക് ആയിരം രൂപ വീതം നല്‍കും.
ദീപാവലി ആഘോഷത്തിന് മുന്‍പായി അരവിന്ദ് കേജരിവാള്‍ അയോധ്യയില്‍ റാം ലല്ല സന്ദര്‍ശിക്കാന്‍ വരുന്നുണ്ട്. എന്നാല്‍ ഈ യാത്ര തടസപ്പെടുത്തുവാന്‍ ഭാരതിയ ജനത പാര്‍ട്ടി പദ്ധതിയിടുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. അവരുടെ പ്രസ്താവനകളും, പ്രവര്‍ത്തികളും എത്തരത്തിലുള്ളതാണെന്ന് നിങ്ങള്‍ക്ക് അറിയാവുന്നതാണ്.
ചൊവ്വാഴ്ച്ച ഇറക്കിയ കാര്‍ഷികബില്ലിനായുളള കരടിന്റെ കോപ്പി നല്‍കാത്തതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്. ചില എം എല്‍ എമാര്‍ കെട്ടിടത്തിനടുത്ത കിണറിന്റെ മതിലിലിരുന്നും ആവശ്യം ഉന്നയിച്ചു. സംസ്ഥാനത്തിന്റെ നിയമങ്ങള്‍ ഉപയോഗിച്ച് കാര്‍ഷിക ബില്ലിനെ നേരിടാനാണ് പഞ്ചാബ് ശ്രമിക്കുന്നത്
ഇന്ത്യന്‍ രാഷ്ട്രീയം അതിന്‍റെ പക്വത കൈവെടിഞ്ഞ വേളയിലാണ് തികച്ചും വ്യത്യസ്തമായ യാഥാര്‍ത്ഥ്യത്തിന്‍റെ രാഷ്ട്രീയവുമായി അരവിന്ദ് കേജ്‌രിവാള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആകെ ചലനം സൃഷ്ടിച്ചുകൊണ്ട് ഡല്‍ഹി രാഷ്ട്രീയത്തില്‍ ചുവടുറപ്പിച്ചത്.