ലൈംഗിക ദുരുപയോഗം തടയാനുള്ള ബോധവൽക്കരണം സ്കൂൾ പാഠ്യപദ്ധതിയിൽ ഉള്‍പ്പെടുത്തണമെന്ന് കഴിഞ്ഞ ദിവസം കേരളാ ഹൈക്കോടതി ഉത്തരവ് പുറത്തിറക്കിയിരുന്നു. വിദ്യാര്‍ത്ഥികളുടെ പ്രായത്തിനനുസരിച്ചുള്ള പാഠ്യപദ്ധതി തയ്യാറാക്കണമെന്നും കോടതി പറഞ്ഞു.
കേരളത്തിലെ സര്‍ക്കാരിന് തുല്യതാ യൂണീഫോം നടപ്പിലാക്കുന്ന കാര്യത്തില്‍ ഒരു നിര്‍ബന്ധവുമില്ല എന്ന കാര്യം വ്യക്തമാക്കുകയാണ്. ഏതെങ്കിലും ഒരു പ്രത്യേക തരത്തിലുളള യൂണീഫോം കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലുമുളള വിദ്യാര്‍ത്ഥികളം ധരിക്കണം എന്ന രീതിയില്‍ ഒരു തീരുമാനവും സര്‍ക്കാരിനില്ല.
പ്രീ-പ്രൈമറി തലം തൊട്ടുള്ള സംസ്ഥാന സിലബസിലെ പാഠപുസ്തകങ്ങളില്‍ ലിംഗസമത്വം എന്ന ആശയത്തിന് ഊന്നല്‍ നല്കുകയും അത് ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടു. പാഠപുസ്തകങ്ങളിലെ ആശയാവതരണത്തിലും ചിത്രീകരണത്തിലും ജെൻഡർ തുല്യത ഉറപ്പുവരുത്തണം
ഓരോ സഖാവും മരണാനന്തരം ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നത് ചോര ചെങ്കൊടി പാറുമ്പോൾ അന്തരീക്ഷത്തിൽ വിപ്ലവ മുദ്രാവാക്യമുയർന്നുള്ള വിടവാങ്ങൽ തന്നെയാണ്. സഖാവ് ജോസഫൈനും അതുതന്നെയാണ് ആഗ്രഹിച്ചത്. ആ ആഗ്രഹം സഖാക്കൾ നിറവേറ്റിയിട്ടുണ്ട്. വിദ്വേഷ പ്രചാരകരോട് പറയാനുള്ളത് ഇത് മാത്രം, നിങ്ങളുടെ ഓരിയിടലിനുമപ്പുറമുള്ള സൂര്യ തേജസാണ് സഖാവ് ജോസഫൈൻ.
ബിരിയാണി വന്ധ്യതയ്ക്കുകാരണമാകുന്നു എന്നാണ് ബിജെപിയും സംഘപരിവാറുകാരും ചേര്‍ന്ന് തമിഴ്‌നാട്ടില്‍ നടത്തുന്ന പ്രചാരണം. ഗോവധം, ഹലാല്‍ ഭക്ഷണം തുടങ്ങിയ വിവാദങ്ങള്‍ക്കുപിന്നാലെ മുസ്ലീം വ്യാപാര സ്ഥാപനങ്ങള്‍ ലക്ഷ്യമിട്ടാണ് തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളുടെ സംഘടിത പ്രചാരണം.
പൊതുവിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരന് കൊവിഡ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് സമ്പര്‍ക്കമുള്ളവരെല്ലാം ജാഗ്രതയിലാണ്
കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് 502 പേരാണ് മെഗാ തിരുവാതിരയില്‍ പങ്കെടുത്തത്. ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശം ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചായിരുന്നു തിരുവാതിര സംഘടിപ്പിച്ചിരുന്നത്
യഥാര്‍ഥ സുകുമാര കുറുപ്പിന്റെയും ശിവന്‍കുട്ടിയുടെയും ഫോട്ടോ ചേര്‍ത്ത് രണ്ടുപേരും ഒരാള്‍ തന്നെയല്ലേ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. നേരത്തേ, എസ് എസ് എല്‍ സി റസള്‍ട്ട് വന്നപ്പോഴും, നിയമസഭാ കയ്യാങ്കളി കേസ് സുപ്രീം കോടതി തള്ളിയപ്പോഴും ശിവന്‍കുട്ടിയെ ട്രോളന്മാര്‍ വിടാതെ പിന്തുടര്‍ന്നിരുന്നു.
ഹൃദയമുളള ഒരാള്‍ക്കും കണ്ണുനിറയാതെ ജയ് ഭീം കണ്ടിരിക്കാനാവില്ലെന്ന് മന്ത്രി പറഞ്ഞു. ഇന്‍ക്വിലാബ് സിന്ദാബാദ് വിളിക്കാതെ ഈ സിനിമ കണ്ടുപൂര്‍ത്തിയാക്കാനാവില്ലെന്നും സൂര്യ അവതരിപ്പിച്ച ചന്ദ്രു വക്കീലിന്റെ പോരാട്ട പശ്ചാത്തലങ്ങളിലെല്ലാം ചെങ്കൊടി കാണാനാവുമെന്നും വി ശിവന്‍കുട്ടി പറഞ്ഞു.
കോൺഗ്രസ് എത്ര മോശം സംസ്കാരമാണ് ഉയർത്തിപ്പിടിക്കുന്നത് എന്ന് തെളിയിക്കുന്നതാണ് ഇന്ന് കൊച്ചിയിൽ നടന്ന സംഭവങ്ങൾ. പ്രതിഷേധിക്കാനുള്ള അവകാശം കോൺഗ്രസിനുള്ളത് പോലെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ജോജുവിനും ഉണ്ടെന്നുള്ളതാണ് യഥാർത്ഥ ജനാധിപത്യത്തിന്റെ ഉൾക്കാമ്പ്' മന്ത്രി കൂട്ടിച്ചേർത്തു.
സ്‌കൂളുകളില്‍ കുട്ടികളുടെ സുരക്ഷയ്ക്കും ശുചിത്വത്തിനുമാവശ്യമായ എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യമായതിനാല്‍ രക്ഷിതാക്കള്‍ക്ക് ആശങ്കയുണ്ടാവുന്നത് സ്വാഭാവികമാണ്
സ്പീക്കറുടെ കസേര മറിച്ചിടുകയും കമ്പ്യൂട്ടറും കണ്ണില്‍ കണ്ടതെല്ലാം തല്ലിപ്പൊട്ടിക്കുകയും ചെയ്തു. ലക്ഷങ്ങളുടെ നഷ്ടമാണ് വരുത്തിവച്ചത്. തെരുവുഗുണ്ടകളെ നാണിപ്പിക്കുന്ന വിധത്തിലാണ് സിപിഎം നിയമസഭയില്‍ പെരുമാറിയതെന്നും പി.ടി തോമസ് പറഞ്ഞു.