2021 ഡിസംബറിലാണ് ഹിന്ദുമതത്തിലേക്ക് മാറുന്ന വിവരം അലി അക്ബര്‍ ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ചത്. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ മരണവാര്‍ത്ത വന്നപ്പോള്‍ ഫേസ്ബുക്കില്‍ ആഹ്ലാദപ്രകടനങ്ങള്‍ നടന്നെന്നും അതില്‍ പ്രതിഷേധിച്ചാണ് താന്‍ മതം ഉപേക്ഷിക്കുന്നത് എന്നും അലി അക്ബര്‍ പറഞ്ഞിരുന്നു.
നേരത്തെ ചികിത്സാര്‍ത്ഥം പോയിരുന്ന മിനസോഡയിലെ മയോ ക്ലിനിക്കിലാണ് ഇത്തവണയും ചികിത്സ നടക്കുന്നത്. മുഖ്യമന്ത്രിയുടെ തുടര്‍ചികിത്സയുടെ എല്ലാ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്ന് പൊതുഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. 2018 സെപ്റ്റംബറിലും മുഖ്യമന്ത്രി അമേരിക്കയിൽ ചികിത്സ നടത്തിയിരുന്നു
രാജ്യത്ത് മൂന്നാം തരംഗം പിടിമുറുക്കുന്നതിനിടെ ഇന്നലെ 2.64,202 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ 6.7 ശതമാനം കൂടുതലാണിത്. ഇതോടെ ആക്ടിവ് കേസുകള്‍ 12,72,073 ആയി. കൊവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ ബാധിച്ചവരുടെ എണ്ണം 5752ല്‍ എത്തി
ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ബൈജു പൗലോസ് തന്നോടുള്ള പ്രതികാരത്തിന്‍റെ ഭാഗമായാണ് പുതിയ കേസെടുത്തിരിക്കുന്നതെന്നാണ് ദിലീപിന്‍റെ വാദം. ഭീഷണിക്കേസ് പൊലീസിന്‍റെ കള്ളകഥ ആണെന്നും ദിലീപ് ഹര്‍ജിയില്‍ ആരോപിക്കുന്നു. അന്വേഷണ സംഘത്തിലുള്ളവരെയും
ഇത്തരം വിധികള്‍ ദുഖകരമാണെന്ന് സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവിയും പ്രതികരിച്ചു. പ്രതിക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിച്ചില്ലെന്നും ഇത്തരം പരാതികളുമായി മുന്‍പോട്ട് വരുന്നവര്‍ക്ക് നീതി ഉറപ്പാക്കണമെന്നും കേസിൽ പ്രൊസിക്യുഷനും പൊലീസും അപ്പീൽ നൽകാനുള്ള നടപടി കാര്യക്ഷമമാക്കണമെന്നും സതീദേവി ആവശ്യപ്പെട്ടു.
ഞങ്ങള്‍ ഇതുവരെയും, ഇവിടുന്നങ്ങോട്ടും സുരക്ഷിതരല്ല. മഠത്തില്‍ പുറത്തുപറയാന്‍ കഴിയാത്ത കാര്യങ്ങളാണ് നടക്കുന്നത്. ഫ്രാങ്കോ മുളയ്ക്കല്‍ കാശും സ്വാധീനവുമുള്ളയാളാണ്. കാശും സ്വാധീനവുമുണ്ടെങ്കില്‍ എന്തും നേടാന്‍ സാധിക്കും. അത്തരത്തിലൊരു കലമാണിത്. ജുഡീഷ്യറിയില്‍ നിന്ന് നീതി ലഭിച്ചില്ല. സ്വാധീനത്തിന്റെ ബലത്തിലാണ് ഇക്കണ്ട കാര്യങ്ങളെല്ലാം സംഭവിച്ചത് എന്നും സിസ്റ്റര്‍ അനുപമ കൂട്ടിച്ചേര്‍ത്തു.
ചേളന്നൂര്‍ സ്വദേശിയായ സിദ്ദീക്ക് സോളാര്‍ ഇന്‍സ്റ്റലേഷനുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്നയാളാണ്. ഇതേ ആവശ്യത്തിന് തൃശൂരിലേക്ക് പോകും വഴിയാണ് അപകടം നടന്നത്. സിദ്ദീക്ക് സഞ്ചരിച്ച വാനും എതിരെ വന്ന വാനും നിയന്ത്രണം വിട്ട് കൂട്ടിയിടിക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം 40 ശതമാനം പാഠഭാഗങ്ങളായിരുന്നു ഫോക്കസ് ഏരിയയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇതോടൊപ്പം ഉത്തരമെഴുതേണ്ടതിന്റെ ഇരട്ടി മാർക്കിനുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. 80 ശതമാനം ചോദ്യങ്ങളും ഫോക്കസ് ഏരിയയിൽ നിന്നും 20 ശതമാനം ചോദ്യങ്ങൾ ഫോക്കസ് ഏരിയ ഉൾപ്പെടെ ഭാഗങ്ങളില്‍ നിന്നുമായിരുന്നു.