പോലീസുകാരന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി ഹൈക്കൊടതിയുടെ രണ്ടാം നിലയിലാണ് എത്തിയത്. അവിടെ സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ട് പിന്നീട് ജഡ്ജ്ന് കൈമാറുകയും ജഡ്ജ് അത് സ്ടാഫിനു കൈമാറുകയുമാണ് ഉണ്ടായത്. അതിനാല്‍ ഈ ശ്രൃംഖല ഒന്നാകെ നിരീകഷണത്തില്‍ പോകണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുകയായിരുന്നു
ക്രമീകരണത്തിന്റെ ഭാഗമായി ഓഫീസിൽ ഹാജരാകാത്ത ജീവനക്കാർ മേലധികാരി ആവശ്യപ്പെടുമ്പോൾ എത്തണം. മറ്റു ജില്ലകളിൽ താമസിക്കുന്ന, കൂടുതൽ ദൂരം യാത്ര ചെയ്യേണ്ട, ജീവനക്കാർക്ക് സ്വന്തം ജില്ലയിലെ കളക്‌ട്രേറ്റ്, പഞ്ചായത്ത് ഓഫീസുകളിൽ മാതൃവകുപ്പിന്റെ അനുമതിയോടെ റിപ്പോർട്ട് ചെയ്ത് ജോലി നിർവഹിക്കാം.
സംസ്ഥാനത്ത് സമൂഹവ്യാപനം ഉണ്ടായിട്ടില്ല. എന്നാല്‍ കണ്ണൂരില്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണ്. ഇന്നലെ കൊവിഡ് ബാധിച്ച് മരണപ്പെട്ട ഏക്‌സൈസ് ഉദ്യോഗസ്ഥന്‍ സുനില്‍ കുമാറിന്റെ സംബര്‍ക്ക പട്ടിക വിപുലമാണ്