വധശ്രമമുള്‍പ്പെടെയുളള വകുപ്പുകളാണ് ഇന്നലെ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ചുമത്തിയത്. രാഷ്ട്രീയ വൈരാഗ്യത്താല്‍ പിണറായി വിജയനെ വധിക്കാന്‍ ശ്രമിച്ചുവെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്
വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതികരിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തതില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഹിറ്റ്ലറേക്കാൾ, മോദിയേക്കാൾ, യോഗി ആദിത്യനാഥിനേക്കാൾ വലിയ ഏകാധിപതി ചമയുകയാണ് പിണറായി വിജയൻ
കെ ടി ജലീലിന്‍റെ പരാതിയിൽ കന്‍റോൺമെന്‍റ് പൊലീസ് എടുത്ത ഗൂഢാലോചന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. രഹസ്യ മൊഴി നല്‍കിയതിന്‍റെ പ്രതികാര നടപടിയായാണ് പരാതി നല്‍കിയതെന്നും സമൂഹത്തില്‍ കലാപമുണ്ടാക്കാന്‍ ശ്രമം നടത്തിയിട്ടില്ലെന്നും സ്വപ്ന സുരേഷ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞു.
വിമാനത്തില്‍ പ്രതിഷേധിച്ചവര്‍ കാണിക്കുന്നത് ജനവികാരമാണ്. അവര്‍ ആയുധമില്ലാതെ മുദ്രാവാക്യംമാത്രം വിളിക്കുകയായിരുന്നു. അവരെ കോണ്‍ഗ്രസ് സംരക്ഷിക്കും. തെരുവില്‍ നേരിട്ടാല്‍ ഞങ്ങളും തിരിച്ച് നേരിടും. ഇനി ഗാന്ധിസം പറഞ്ഞുനിന്നിട്ട് കാര്യമില്ല. പൊലീസില്‍ പരാതിയുമില്ല. അടിച്ചാല്‍ തിരിച്ചടിക്കും'- കെ മുരളീധരന്‍ പറഞ്ഞു
പ്രത്യേക നിറത്തിലുള്ള വസ്ത്രത്തിനോ മാസ്കിനോ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇത്തരം രീതി തുടരരുതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും വിശദീകരണം നല്‍കിയിരുന്നെങ്കിലും മുഖ്യമന്ത്രി പങ്കെടുത്ത പരിപാടികളില്‍ ഇതേ രീതി തുടര്‍ന്നിരുന്നു.
അസാധാരണ സുരക്ഷയൊരുക്കിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. ജനങ്ങള്‍ക്ക് ഇഷ്ടമുളള വസ്ത്രം ധരിക്കാന്‍ അവകാശമുണ്ടെന്നും തെറ്റായ പ്രചാരണങ്ങള്‍ നിക്ഷിപ്ത താല്‍പ്പര്യക്കാരുടേതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ നാട്ടില്‍ വഴിനടക്കാനുളള സ്വാതന്ത്ര്യം ആര്‍ക്കും നിഷേധിച്ചിട്ടില്ല. കേരളത്തില്‍ ഏതൊരാള്‍ക്കും അവര്‍ക്കിഷ്ടമുളള തരത്തില്‍ വസ്ത്രം ധരിക്കാനുളള അവകാശമുണ്ട്. കറുപ്പ് വസ്ത്രം ധരിക്കരുതെന്ന പ്രചാരണം സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണ്
ഡല്‍ഹിയില്‍ ഇ ഡിക്ക് ഗോ ബാക്ക് എന്നും കേരളത്തില്‍ സിന്ദാബാദ് എന്നും വിളിക്കുന്ന നിലപാടാണ് കോണ്‍ഗ്രസിന്റേതെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ നിന്ന് കോണ്‍ഗ്രസ് പാഠം പഠിച്ചിട്ടില്ലെന്നും തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോള്‍ ലോകകപ്പ് ജയിച്ചതുപോലുളള ആഘോഷമായിരുന്നു അവരെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.
ജനുവരി പതിനാലിനാണ് കേസില്‍ ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റവിമുക്തനാവുന്നത്. ഫ്രാങ്കോ മുളക്കല്‍ കുറ്റം ചെയ്തുവെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കാത്തതിനാലാണ് കുറ്റാരോപിതനെ വെറുതെ വിടുന്നതെന്ന് കോടതി വിധി പ്രസ്താവത്തില്‍ പറഞ്ഞിരുന്നു