സത്യം അധികനാള്‍ ആര്‍ക്കും മൂടിവയ്ക്കാനാവില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സത്യം അറിയുക എന്നത് ജനാധിപത്യ വ്യവസ്ഥയില്‍ ജനങ്ങളുടെ അവകാശമാണെന്നും സോളാര്‍ കേസ് നടന്ന കാലത്തെ പിണറായി വിജയന്റെ പരാമര്‍ശങ്ങള്‍ അദ്ദേഹത്തിന്റെ ശൈലിയാണെന്നും തനിക്ക് തന്റേതായ ശൈലിയുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
രാജ്യത്ത് തന്നെ ആദ്യമായിട്ടാണ് ഷോപ്പിങ് കോംപ്ലക്‌സുകളിലെ കടമുറികളിൽ വനിതാ സംരംഭകർക്ക് സംവരണം ഏർപ്പെടുത്തുന്നത്. നിലവിൽ ഈ നിബന്ധന പാലിക്കാത്ത ഷോപ്പിംഗ് കോംപ്ലക്‌സുകളിൽ, ഒഴിവ് വരുന്ന ക്രമത്തിൽ നിശ്ചിത ശതമാനം വനിതാ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു.
ജാമ്യഹര്‍ജിയില്‍ ഉന്നയിച്ച അതേകാര്യങ്ങള്‍ തന്നെയാണ് അന്വേഷണ സംഘത്തിന് മുന്‍പിലും വിജയ് ബാബു മൊഴി നല്‍കിയത്. ഉഭയകക്ഷി സമ്മത പ്രകാരമാണ് ലൈംഗീക ബന്ധം നടന്നത്. തന്‍റെ പുതിയ സിനിമയില്‍ അവസരം നല്‍കാതിരുന്നതിനാലാണ് നടി ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ആയുധങ്ങളെ പരിചയപ്പെടാനും മനസിലാക്കാനും 1000 രൂപ അടച്ചാല്‍ മതി. സംസ്ഥാനത്ത് റൈഫിൾ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ബുള്ളറ്റ് ഉപയോഗിക്കാന്‍ സാധിക്കില്ല. പകരം എയർ ഗണ്ണിലുപയോഗിക്കുന്ന പെല്ലറ്റാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ഒരു കൂട്ടം ആളുകള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
വിജയ് ബാബുവിന്‍റെ കേസുമായി ബന്ധപ്പെട്ട് സിനിമാ മേഖലയിലെ നിരവധിപ്പേരെ ചോദ്യം ചെയ്യുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. അതേസമയം, വിജയ് ബാബുവില്‍ നിന്നും പിടിച്ചെടുത്ത ഫോണ്‍ ശാസ്ത്രീയ പരിശോധനക്ക് അയച്ചിരിക്കുകയാണ്. സംഭവുമായി ബന്ധപ്പെട്ട് വിജയ് ബാബു നടത്തിയ ചാറ്റുകളും കോളുകളും കണ്ടെടുക്കനാണ് ഫോണ്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയത്.