സുശാന്ത് സിങിന്‍റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ കാമുകിയും നടിയുമായ റിയ ചക്രവര്‍ത്തി, സഹോദരൻ ഷോവിക് ചക്രവർത്തി, സുശാന്തിന്‍റെ വീട്ടുവേലക്കാരൻ തുടങ്ങി 33 പേരെ ഉള്‍പ്പെടുത്തി നാർകോട്ടിക് കൺട്രോൾ ബ്യൂറോ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അതേസമയം, റിയ ചക്രവര്‍ത്തി സാമ്പത്തികമായി വഞ്ചിച്ചുവെന്നും മാനസികമായി സുശാന്തിനെ ഉപദ്രവിച്ചിരുന്നുവെന്നും സുശാന്തിന്‍റെ കുടുംബമാരോപിച്ചിരുന്നു.
നിരവധി തവണ ചര്‍ച്ചക്കുവേണ്ടി ചരണ്‍ജിത് സിങ് ഛന്നി ക്ഷണിച്ചിരുന്നെങ്കിലും സിദ്ദു ഒഴിഞ്ഞുമാറുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പഞ്ചാബ് ഭവനിലെത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചക്ക് തയ്യാറാണെന്ന് അറിയിക്കുകയായിരുന്നു. സിദ്ദു പിസിസി അധ്യക്ഷ സ്ഥാനത്ത് തുടരുമെന്ന് ഉപദേശകന്‍ മൊഹമ്മദ് മുസ്തഫ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് മുഖ്യമന്ത്രിയെ കാണുമെന്ന് സിദ്ദു ട്വീറ്റ് ചെയ്തത്
നാലംഗ സംഘമാണ് വെടിയുതിര്‍ത്തതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. എന്നാല്‍ അക്രമികളെക്കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും തന്നെ പൊലീസിന് ലഭിച്ചിട്ടില്ല. അതോടൊപ്പം, മുഹിബ്ബുല്ലയുടെ മരണത്തോടനുബന്ധിച്ച് 34 റോഹിങ്ക്യന്‍ ക്യാമ്പുകള്‍ക്ക് സുരക്ഷ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.
വൈകിട്ട് 6.30 വരെയാണ് വോട്ടെടുപ്പ് നടക്കുക. ബിജെപിക്ക് വേണ്ടി പ്രിയങ്ക ടിബ്രേവാളും സിപിഎമ്മിനായി ശ്രീജിബ് ബിശ്വാസമാണ് മമതക്കെതിരെ മത്സരിക്കുന്നത്. സ്ഥാനാർത്ഥികൾ മരിച്ചതിനെ തുടർന്ന് മാറ്റി വച്ച സംസേർഗഞ്ച്, ജാങ്കിപ്പൂർ മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും.
'ഭരണതലത്തില്‍ യാതൊരു മുന്‍പരിചയവുമില്ലാത്ത നിങ്ങളെയൊക്കെ മന്ത്രിയാക്കിയത് സോണിയാഗാന്ധിയാണെന്നത് മറക്കരുത്. നിങ്ങള്‍ക്ക് രാഷ്ട്രീയ സ്വത്വം നല്‍കിയ സംഘടനയെയും അതിന്റെ നേതൃത്വത്തെയും നിന്ദിക്കരുത്
രാജ്യം മുഴുവനും ബീഫ് നിരോധിക്കണമെന്ന് ബിജെപി ആവശ്യപ്പെടുന്നു. എന്നാല്‍ ഗോവയില്‍ ഇറച്ചി ധാരളമായി ലഭിക്കും. ബിജെപി നേതാവ് മനോഹര്‍ പരീക്കര്‍ കാസിനോ ചൂതാട്ടത്തിനെതിരെ ശബ്ദമുയര്‍ത്തിയിരുന്നു. അതേ ബി.ജെ.പി സര്‍ക്കാര്‍ ഇപ്പോള്‍ കാസിനോ മുതലാളികളുടെ അടിമയാണ്.