മുസ്ലീംങ്ങളാണ് ഇന്ത്യയില്‍ കൊറോണ പരത്തുന്നത്, സാമൂഹികമായ അകലം പാലിക്കേണ്ട ആവശ്യമൊന്നും ഇല്ല തുടങ്ങിയ തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നത് ടിക് ടോക്ക്, വാട്ട്‌സ്ആപ്പ് വീഡിയോകളിലൂടെ.
നിസാമുദ്ദീന്‍ തബലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ 387-പേര്‍ക്ക് ഇതിനകം കൊവിഡ്-19 സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഉത്തരേന്ത്യയിലടക്കം വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
സാമൂഹിക അകലം പാലിക്കുന്നതിനും ഗുണഭോക്താക്കൾ ബുദ്ധിമുട്ടില്ലാതെ പണം പിൻവലിക്കുന്നതിനുമായി ഒരു 'ഷെഡ്യൂള്‍' ഇന്ത്യൻ ബാങ്ക് അസോസിയേഷൻ പുറത്തുവിട്ടു. അക്കൗണ്ട് നമ്പറിലെ അവസാന അക്കം അനുസരിച്ചാണ് രൂപ നിക്ഷേപിക്കുന്നത്.
കേന്ദ്രത്തിന്റെ കീഴിലുള്ള ദേശീയ പാത അടയ്ക്കാൻ ഒരു സംസ്ഥാനത്തിനും അധികാരമില്ലെന്ന് പറഞ്ഞ കോടതി മനുഷ്യാവകാശ ലംഘനമുണ്ടായാൽ ഇടപെടുമെന്നും പറഞ്ഞു. റോഡ് അടച്ച് രോഗികളെപ്പോലും കടത്തിവിടാതെയുള്ള കർണാടകത്തിന്‍റെ നിലപാട് മനുഷ്യത്വ രഹിതമാണെന്നും കോടതി തുറന്നടിച്ചു.
ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഈ സ്ഥലങ്ങളില്‍ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ നിർദ്ദേശമുണ്ടാകും. ഇവിടങ്ങളിലെ ജനങ്ങളുടെ യാത്രകള്‍, അവരുമായി ബന്ധപ്പെട്ടയാളുകള്‍, ശാരീരിക പ്രയാസങ്ങള്‍ എന്നിവ സസൂക്ഷ്മം നിരീക്ഷിക്കും.
ഡല്‍ഹി പൊലിസ് എഫ്.ഐ.ആര്‍ (പ്രഥമ വിവര റിപ്പോര്‍ട്ട്) ഇട്ടു കഴിഞ്ഞു.കൊറോണ ജാഗ്രത നിലനില്‍ക്കുന്ന ഘട്ടത്തില്‍ നിയമവിരുദ്ധമായി കൂട്ടം ചേരല്‍, ദേശ സുരക്ഷയുമായി ബന്ധപ്പെട്ട വകുപ്പുകള്‍ എന്നിവ ചേര്‍ത്താണ് കുറ്റംചുമത്തുക എന്നാണു റിപ്പോര്‍ട്ട്. സമ്മേളന നടത്തിപ്പുകാരായ മര്‍ക്കസ് ഭാരവാഹികളടക്കം 7-പേരെയാണ് എഫ്.ഐ.ആറില്‍ പ്രതിചേ ര്‍ത്തിരിക്കുന്നത്.