ഗവർണറോട് അനുമതി ചോദിക്കുന്നില്ല. അംഗീകരിക്കാൻ അദ്ദേഹത്തിന് അധികാരമില്ല. ബിൽ രാഷ്ട്രപതിക്ക് അയയ്ക്കാൻ ആവശ്യപ്പെടുകയാണ്. ഗവര്‍ണര്‍ പോസ്റ്റ്മാന്‍റെ ജോലിയാണ് ചെയ്യുന്നത്. ജനങ്ങള്‍ തെരഞ്ഞെടുത്ത നിയമസഭാംഗങ്ങള്‍ പാസാക്കിയ ബിൽ ഒരു നോമിനേറ്റഡ് ഗവർണർ തിരിച്ചയക്കുകയാണ്. ഈ രാജ്യത്ത് ജനാധിപത്യം നിലനിൽക്കുന്നുണ്ടെന്ന് നമുക്ക് അവകാശപ്പെടാമോ? - എം കെ സ്റ്റാലിന്‍ ചോദിച്ചു.
ഏക സിവില്‍ കോഡിന്‍റെ കരട് തയ്യാറാക്കാന്‍ സംസ്ഥാനത്ത് ഒരു ഉന്നതതല കമ്മിറ്റി രൂപീകരിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പറഞ്ഞു. സംസ്ഥാനത്തെ സാമുദായിക ഐക്യം തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും ഉത്തരാഖണ്ഡില്‍ ഏക സിവിൽ കോഡ് നടപ്പിലായാല്‍ മറ്റ് സംസ്ഥാനങ്ങളും ഇത് പിന്തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുപിയും ഹിമാചല്‍പ്രദേശും ഈ ആശയത്തെ അംഗീകരിക്കുന്നുണ്ടെന്നും ധാമി കൂട്ടിച്ചേര്‍ത്തു.
സ്കൂളുകള്‍ നിര്‍ദ്ദേശിക്കുന്ന പ്രത്യേക സ്ഥാപനങ്ങളില്‍ നിന്നും പുസ്തകവും യൂണിഫോമും വാങ്ങാന്‍ കുട്ടികളെ നിര്‍ബന്ധിക്കുന്നതിനെതിരെ മുഖ്യമന്ത്രി ഭഗവന്ത് മന്‍ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ഇത്തരം രീതിയില്‍ സ്വകാര്യ സ്കൂളുകള്‍ പ്രവര്‍ത്തിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്കൂളുകള്‍ അമിത ഫീസ് ഇടാക്കുന്നതിനെതിരെ പരാതി ഉയര്‍ന്നു വന്നിരിക്കുന്നത്
ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പാകിസ്ഥാനില്‍ നിന്ന് ബിരുദം നേടിയാല്‍ ആ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ ജോലിക്കോ ഉപരിപഠനത്തിനോ അര്‍ഹതയുണ്ടാകില്ലെന്നും നിര്‍ദേശത്തില്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച് യു.ജി.സിയും ആള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജ്യൂക്കേഷനും സംയുക്ത നിര്‍ദേശം പുറത്തിറക്കിയത്.