ബിജെപി ഗോഡ്‌സെയുടെ പ്രത്യയശാസ്ത്രത്തെ പിന്തുണയ്ക്കുന്നവരാണ്. അതിശയം ഇതാണ്. വിദേശത്തുനിന്നുളള അതിഥികള്‍ ഇന്ത്യയിലെത്തുമ്പോള്‍ അവരെ നൂല്‍നെയ്യാന്‍ ഗാന്ധിയുടെ സബര്‍മതി ആശ്രമത്തിലേക്കാണ് കൊണ്ടുപോകുന്നത്
ഇന്ത്യയില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തി ബ്രിട്ടനിലേക്ക് കടന്നുകളയുന്നവരെ കൈമാറാന്‍ തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. എന്നാല്‍ നിയമപരമായ പ്രക്ര്യയ ഈ നീക്കത്തെ പിന്നോട്ടടിക്കുകയാണ്. ഇന്ത്യയിലെ നിയമത്തെ കബളിപ്പിച്ച് യു കെ യില്‍ എത്തുന്നവരെ ഞങ്ങള്‍ പിന്തുണയ്ക്കില്ല. എന്നാല്‍ രാജ്യത്ത് എത്തുന്ന മിടുക്കരായ ഇന്ത്യാക്കാരെ തങ്ങള്‍ സ്വാഗതം ചെയ്യുമെന്നും ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (Kerala AIMS) കേന്ദ്ര സർക്കാരിന്റെ സജീവ പരിഗണയിലെന്ന് കേന്ദ്ര ആരോഗ്യ സഹ മന്ത്രി ഭാരതി പ്രവീൺ പവാർ കെ. മുരളീധരൻ എംപിയെ അറിയിച്ചു. കോഴിക്കോട് ജില്ലയിലെ കിനാലൂരിൽ സർക്കാർ ഏറ്റെടുത്ത 200 ഏക്കർ ഭൂമി എയിംസിന് അനുയോജ്യമാണ് എന്ന നിലപാടിലാണ് സംസ്ഥാന ആരോഗ്യവകുപ്പ്.
ബിജെപിയുടെ ഉരുക്കുകോട്ടയായ ബോചഹാനില്‍ നടന്ന ഉപതെരെഞ്ഞെടുപ്പില്‍ തേജസ്വി യാദവിന്‍റെ പാര്‍ട്ടി ഉജ്വല വിജയം നേടിയതിന്റെ അമ്പരപ്പ് ഇനിയും ബിജെപി ക്യാബുകളെ വിട്ടുപോയിട്ടില്ല. നിതീഷ് കുമാറാണ് മുഖ്യമന്ത്രിയെങ്കിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുനേടി ഏറ്റവുംവലിയ ഒറ്റകക്ഷിയായത് ബിജെപിയാണ്
അതേസമയം, ബിജെപിയിലേയ്‌ക്ക് പോകുമോ എന്ന് ഇന്നലെ മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഗുജറാത്തിനെ മുന്നോട്ട് നയിക്കലാണ് പ്രധാനമെന്നും തന്നെ കെജ്‌രിവാളും ബിജെപിയുമായും പലരും ബന്ധപ്പെടുത്തുന്നുണ്ടെന്നും എല്ലാ വഴികളും തുറന്നു കിടക്കുകയാണെന്നുമായിരുന്നു ഹര്‍ദ്ദികിന്‍റെ പ്രതികരണം
ഇന്നലെ രാത്രി പതിനൊന്നരയോടെ പലന്‍പൂരിലെ വീട്ടില്‍ നിന്നായിരുന്നു ജിഗ്നേഷ് മേവാനിയെ അസം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ട്വീറ്റിന്റെ പേരിലാണ് അറസ്റ്റെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്
എയര്‍ ഇന്ത്യയെ 68 വർഷത്തിനു ശേഷമാണ് ടാറ്റ ഗ്രൂപ്പിന് തിരികെ കിട്ടിയത്. 1932 ൽ ടാറ്റ സൺസ് ആരംഭിച്ച ടാറ്റ എയർലൈൻസ് ആണ് 1946ൽ എയർ ഇന്ത്യ ആയത്. 1953ൽ ടാറ്റയിൽ നിന്ന് കമ്പനി കേന്ദ്ര സർക്കാർ ഏറ്റെടുത്തു. 1977 വരെ ജെ.ആർ.ഡി. ടാറ്റ ആയിരുന്നു എയർ ഇന്ത്യയുടെ ചെയർമാൻ.
2019-ലെ ഷഹീൻ ബാഗ് പ്രതിഷേധത്തിലും 2020-ലെ ഡൽഹി കലാപത്തിലും ആം ആദ്മി സ്വീകരിച്ച അതേനയമാണ് ഇപ്പോഴും പിന്തുടരുന്നതെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്ന പ്രധാന വിമര്‍ശനം. കര്‍ണാടകയില്‍ അധികാരം നേടാന്‍ പരിശ്രമിക്കുന്ന കേജ്രിവാള്‍ ഡല്‍ഹിയിലെ നൂനപക്ഷങ്ങളെ മറന്നുപോകുകയാണ്.