അതിനാല്‍ എല്ലാ ആഴ്ച്ചയും എന്‍സിബി ഓഫീസില്‍ ഹാജരാകുന്ന കാര്യത്തില്‍ ഇളവ് വേണമെന്നാണ് ആര്യന്‍റെ അഭ്യര്‍ത്ഥന. നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ ദില്ലിയിലെ കേന്ദ്ര സംഘമാണ് നിലവില്‍ ആര്യന്‍ പ്രതിയായ ആഡംബരക്കപ്പല്‍ മയക്കുമരുന്ന് കേസ് അന്വേഷിക്കുന്നത്.
സഹകരണ സംഘങ്ങള്‍ ബാങ്ക് എന്ന പേര് ഉപയോഗിക്കരുതെന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉത്തരവില്‍ പറയുന്നത്. സഹകരണ സംഘങ്ങളിലെ അംഗങ്ങൾ അല്ലാത്തവരിൽ നിന്നും നിക്ഷേപം സ്വീകരിക്കരുതെന്നും നിക്ഷേപങ്ങൾക്ക് നിയമപരിരക്ഷ ഇല്ലെന്നും ആര്‍ബിഐയുടെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
അഭിപ്രായസ്വാതന്ത്ര്യം നിഷേധിക്കുന്നത് തെറ്റാണ് എന്നുമാത്രമാണ് അവള്‍ പറഞ്ഞത്. അതിന് ഒരു ചെറിയ കുട്ടിയെ ഏതെല്ലാം തരത്തിലാണ് ആക്രമിക്കുന്നത്. പോക്‌സോ കേസ് വരെ ചുമത്താനാവുന്ന തരം കമന്റുകളാണ് സോഷ്യല്‍ മീഡിയ നിറയെ- എ എം ആരിഫ് എംപി പറഞ്ഞു.
ഭാര്യ ഭര്‍ത്താവിനെ അനുസരിക്കുന്നവളാകണം. അങ്ങനെയങ്കില്‍ മാത്രമേ അവള്‍ക്ക് കുട്ടികളില്‍ സ്വാധീനമുണ്ടാക്കിയെടുക്കാന്‍ സാധിക്കുകയുളളു. പണ്ട് ഭര്‍ത്താവിന്റെ നിഴലില്‍ നിന്നുകൊണ്ട് കുട്ടികളില്‍ ആധിപത്യം സ്ഥാപിക്കാന്‍ അവള്‍ തയാറായിരുന്നു
ഞാന്‍ ഒരു ഹിന്ദുവാണ്. നമ്മളെല്ലാവരും ഹിന്ദുക്കളാണ്. എന്നാല്‍ അധികാരത്തിലിരിക്കുന്നവര്‍ ഹിന്ദുത്വവാദികളാണ്. മഹാത്മാ ഗാന്ധി ഹിന്ദുവാണ്. എന്നാല്‍ ഗോഡ്‌സെ ഹിന്ദുത്വവാദിയാണ്. ഹിന്ദുക്കള്‍ സത്യത്തെ തേടുന്നു. സത്യാഗ്രഹമാണ് അവരുടെ വഴി
'ഹിന്ദു എന്നത് ജീവിതക്രമമാണ്. ഹിന്ദുത്വ രാഷ്ട്രീയ അജണ്ടയും. ഞാന്‍ ഒരു ഹിന്ദുമതവിശ്വാസിയാണ്. ക്ഷേത്രാരാധകളില്‍ വിശ്വിസിക്കുന്നുമുണ്ട് എന്നാല്‍ മറ്റൊരു മതത്തില്‍ വിശ്വസിക്കുന്ന ഒരാളുടെ വിശ്വാസത്തെ ചോദ്യം ചെയ്താല്‍ അതിനെ വിമര്‍ശിക്കും.
ഉത്തര്‍പ്രദേശില്‍ കോടികളാണ് അവര്‍ അവരുടെ പരസ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. അതൊന്നും കര്‍ഷക ക്ഷേമത്തിനുവേണ്ടിയല്ല എന്നോര്‍ക്കണം. ഈ സര്‍ക്കാര്‍ ജനങ്ങളുടെ ക്ഷേമമല്ല മറിച്ച് കുറച്ച് കോര്‍പ്പറേറ്റുകളുടെ ക്ഷേമമാണ് ആഗ്രഹിക്കുന്നത്.
'കേന്ദ്രസര്‍ക്കാരിന്‍റെയോ പ്രതിപക്ഷ പാര്‍ട്ടികളുടെയോ വിപ്പ് താന്‍ കാര്യമായി എടുക്കുന്നില്ല. ജനങ്ങളുടെ അവശ്യങ്ങള്‍ക്ക് വേണ്ടി രാജ്യസഭയില്‍ പോകാനാണ് താന്‍ ആഗ്രഹിക്കുന്നത്. പറയാനുള്ള കാര്യങ്ങള്‍ തുറന്നു പറഞ്ഞുതന്നെ മുന്‍പോട്ട് പോകണമെന്നാണ് ആഗ്രഹിക്കുന്നത്. ഇത് ഭരണ -പ്രതിപക്ഷങ്ങള്‍ക്ക് എതിരാണോയെന്ന് അന്വേഷിക്കാറില്ല'
തെരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കാനായി ആളുകളെ ഭിന്നിപ്പിക്കാന്‍ വേണ്ടി ബിജെപി നിരന്തരം സുരക്ഷാ പ്രശ്‌നങ്ങളുയര്‍ത്താറുണ്ട്. എന്ത് ചെയ്താലും ബിജെപി പഞ്ചാബില്‍ വിജയിക്കില്ല. രാജ്യത്തെ മറ്റാരെക്കാളും വലിയ ദേശീയവാദികളാണ് പഞ്ചാബികള്‍.
കോണ്‍ഗ്രസ് അധികാരത്തിലിരുന്ന സമയത്ത് സംസ്ഥാനത്തെ 7 നിയമസഭാ മണ്ഡലങ്ങളിലെ പ്രത്യേക സൈനീകധികാര നിയമം പിന്‍വലിച്ചിരുന്നു. 2022 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്തുനിന്നു തന്നെ പ്രത്യേക സൈനീക അധികാരം പിന്‍വലിക്കാനുള്ള തീരുമാനമായിരിക്കും