ദീപ ജയകുമാറിനെയും ജെ. ദീപക്കിനെയും നേരത്തെത്തന്നെ ജയലളിതയുടെ പിന്തുടര്‍ച്ചാവകാശികളായി കോടതി പ്രഖ്യാപിച്ചിരുന്നു. സ്മാരകമെന്ന നിലയില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങള്‍ തുടരുന്നതിനിടയിലാണ് ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം വസ്തുവകകള്‍ വിട്ടു നല്‍കാന്‍ കോടതി ഉത്തരവിട്ടത്.
നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നമസ്‌കരിക്കുന്നത് തടഞ്ഞ് തീവ്രഹിന്ദു സംഘടനകളാണ് രംഗത്തുവന്നത്. ഇതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും തുടരുകയാണ്. അനുവദിക്കപ്പെട്ട സ്ഥലങ്ങളിലും ആരാധാനാലയങ്ങളിലും നിസ്കാരം നിര്‍വ്വഹിക്കുന്നതിന് തടസ്സമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്ന് രാവിലെ 7 മണിയോടെ ഡല്‍ഹിയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് കൊണ്ടുവന്ന മൃതദേഹം 11 മണിയോടെ സുലൂര്‍ വ്യോമസേന ആസ്ഥാനത്തെത്തിച്ചു. അവിടെനിന്ന് അലംകൃത വാഹനത്തില്‍ തൃശ്ശൂരിലേക്ക് പുറപ്പെട്ട വാഹനത്തില്‍ സേനാംഗങ്ങളും ബന്ധുക്കളുമായി നിരവധി പേര്‍ ഉണ്ട്. നിരവധി വാഹനങ്ങള്‍ അകമ്പടിയായി സഞ്ചരിക്കുന്നുണ്ട്.
ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും ഭൗതിക ശരീരം സംസ്‌കരിച്ചു. ഡല്‍ഹി കന്റോണ്‍മെന്റിലെ ബ്രാര്‍ സ്‌ക്വയറില്‍ പൂര്‍ണ സൈനിക ബഹുമതികളോടെയാണ് സംസ്‌കാരം നടന്നത്. അദ്ദേഹത്തോടുളള ആദര സൂചകമായി 17 തവണ സൈന്യം ഗണ്‍ സല്യൂട്ട് നല്‍കി
മത വികാരം ഉണര്‍ത്തിവിട്ട് നേട്ടം കൊയ്യാമെന്ന ധാരണയിലാണ് മുസ്ലീം ലീഗ് കോഴിക്കോട് സമ്മേളനം നടത്തിയതെന്നും അധികാരം ലഭിക്കില്ലെന്ന് ഉറപ്പായതോടെ ലീഗ് നേതാക്കളുടെ മാനസിക നില തകരാറിലായോ എന്ന് പരിശോധിക്കണമെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഫേസ്ബുക്കില്‍ കുറിച്ചു.
ഒരു വ്യക്തി എന്നും ഒരേ സ്ഥാനത്തു തന്നെ തുടരുമെന്ന് കരുതരുത്. രാഷ്ട്രീയത്തില്‍ അങ്ങനെ ഒരു തുടര്‍ച്ചയുണ്ടാകുമെന്ന് പ്രതീക്ഷിക്കരുത്. ഓരോ സമയത്തും കാലഘട്ടത്തിന് ആവശ്യമായ മാറ്റങ്ങളായിരിക്കും പാര്‍ട്ടിയില്‍ ഉണ്ടാവുകയും മമത ബാനര്‍ജീ പറഞ്ഞു. ബംഗാളില്‍ തദ്ദേശസ്വയം
ഇവിടെ നിങ്ങള്‍ക്ക് എന്താണ് പ്രശ്‌നമായി തോന്നുന്നത്. നിങ്ങള്‍ക്ക് മാംസാഹാരം ഇഷ്ടമല്ലെങ്കില്‍ അത് നിങ്ങളുടെ വീക്ഷണമാണ്. എന്നുകരുതി ഞാന്‍ പുറത്തുനിന്ന് എന്താണ് കഴിക്കേണ്ടതെന്നും കഴിക്കരുതാത്തതെന്നും നിങ്ങള്‍ക്ക് എങ്ങനെയാണ് തീരുമാനിക്കാന്‍ സാധിക്കുക? ഞാന്‍ എനിക്ക് ഇഷ്ടമുളളത് കഴിക്കുന്നത് തടയാന്‍ നിങ്ങളാരാണ്' അദ്ദേഹം ചോദിച്ചു.
ഹരിയാനയില്‍ നിന്നുളള ക്രിസ്ത്യന്‍ കുടുംബാംഗമാണ് റേച്ചല്‍. റേച്ചലിന്റെ കുടുംബം വര്‍ഷങ്ങളായി ഡല്‍ഹിയിലാണ് താമസം. റേച്ചലും തേജസ്വിയും ഡല്‍ഹിയിലെ ആര്‍ കെ പുരത്തുളള ഡിപിഎസ് സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചവരാണെന്നും ഇരുവരും ഏഴുവര്‍ഷത്തോളമായി സുഹൃത്തുക്കളാണ് എന്നുമാണ് ലഭിക്കുന്ന വിവരം
രാവിലെ 11.30 മുതൽ ബിപിന്‍ റാവത്തിന്‍റെ മൃതദേഹം പൊതുദർശനത്തിന് വെക്കും. ഈ സമയം പൊതുജനങ്ങൾക്കും സൈനികർക്കും അന്തിമോപചാരം അർപ്പിക്കാം. 1.30 ന് ശേഷം ഡൽഹി കാന്റിലെ ശ്മശാനത്തിൽ പൂർണ സൈനിക ബഹുമതികളോടെ സംസ്കാര ചടങ്ങുകള്‍ നടക്കുക. ശ്രീലങ്ക ഉൾപ്പെടെ ഇന്ത്യയുമായി അടുത്ത നയതന്ത്രബന്ധം പുലർത്തുന്ന 10 രാജ്യങ്ങളിലെ സൈനിക മേധാവിമാരും സംസ്കാര ചടങ്ങിൽ പങ്കെടുക്കും.
, സൈന്യത്തില്‍ വനിതകളുടെ പ്രവേശനത്തിനും, പൗരത്വ നിയമത്തിനുമെല്ലാമെതിരെ പ്രതിലോമ നിലപാടുകള്‍ സ്വീകരിച്ചയാളാണ് ബിപിന്‍ റാവത്ത്. മരണം ഒരാളെയും വിശുദ്ധനാക്കുന്നില്ല' എന്നായിരുന്നു രശ്മിതാ രാമചന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
കോടതി കെട്ടിടത്തിലെ 102-ആം നമ്പര്‍ ചേംബറിനുള്ളിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തെ തുടര്‍ന്ന് കോടതി നടപടികള്‍ താത്കാലികമായി നിര്‍ത്തിവെച്ചു. സ്കൂള്‍ ബാഗിലാണ് ലാപ്ടോപ് സൂക്ഷിച്ചിരുന്നതെന്നും സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തത് അന്വേഷണം തുടങ്ങിയെന്നും ഡിസിപി പ്രണവ് ത്യാല്‍ പറഞ്ഞു.