International News from Muziriz Post, the definitive source for independent journalism from every corner of the globe.
പിന്തുണ പിന്‍വലിച്ച എം പി മാര്‍ സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. സര്‍ക്കാരിന്‍റെ ഭാവി തുലാസിലായതോടെ പുതുതായി അധികാരമേറ്റ ധനകാര്യ വകുപ്പ് മന്ത്രി അനില്‍ സാബ്രി 24 മണിക്കൂറിനകം രാജിവെച്ചു
ഇതിനെതിരെയാണ് റാണ അയൂബ് കോടതിയെ സമീപിച്ചത്. അതേസമയം, റാണ അയൂബിനെ പിന്തുണച്ച് ഐക്യരാഷ്ട്ര സഭ രംഗത്തെത്തിയിരുന്നു. റാണ അയൂബിനെതിരെയുള്ള കേസുകള്‍ പിന്‍വലിക്കണമെന്നും ഇന്ത്യയിലെ അന്വേഷണ ഏജന്‍സികള്‍ നടത്തുന്ന അനധികൃതമായ വേട്ടയാടല്‍ അവസാനിപ്പിക്കണമെന്നും യു എന്‍ ആവശ്യപ്പെട്ടിരുന്നു.
രാജ്യത്തെ ശത്രു രാജ്യങ്ങളുടെ ആക്രമണങ്ങളില്‍നിന്നും പ്രതിരോധിക്കുക എന്നതാണ് ഉത്തരകൊറിയൻ ആണവ സേനയുടെ പ്രാഥമിക ദൗത്യം. വലിയ വീരവാദങ്ങള്‍ മുഴക്കുന്നതിനു മുന്‍പ് തങ്ങളുമായി മുട്ടാൻ കെൽപ്പുള്ള സെനയാണോ നിങ്ങള്‍ക്കുള്ളതെന്ന് നോക്കുന്നത് നന്നായിരിക്കുമെന്നും' കിം യോ ജോങ് പറഞ്ഞു
ഇര്‍പിന്‍, ബുച്ച, ഗോസ്റ്റോമെല്‍ ഉള്‍പ്പെടെ 30 ചെറുപട്ടണങ്ങൾ റഷ്യന്‍ സേനയുടെ കൈയ്യില്‍ നിന്നും നിരന്തരമായ പോരാട്ടത്തിലൂടെ തിരികെ പിടിക്കാന്‍ യുക്രൈന് സാധിച്ചു. ഈ സാഹചര്യത്തിലാണ് റഷ്യന്‍ സൈന്യത്തില്‍ നിന്നും സ്ത്രീകള്‍ നേരിടേണ്ടി അതിക്രൂരമായ പീഡനത്തെക്കുറിച്ച് അറിയാന്‍ സാധിച്ചത്.
പാക്കിസ്ഥാനില്‍ ഇമ്രാന്‍ ഖാന്‍ തെരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഭരണഘടനാപരമായ ചുമതലകൾ പ്രധാനമന്ത്രി പദവിയിൽ ഇരുന്ന് ഇമ്രാൻ ഖാൻ തന്നെ നിർവഹിക്കും. 90 ദിവസത്തിനുള്ളിൽ പൊതുതിരഞ്ഞെടുപ്പ് നടക്കുമെന്ന് വാർത്താവിതരണമന്ത്രി ഫവാദ് ചൗധരി അറിയിച്ചു.
കഞ്ചാവും കറുപ്പുമുള്‍പ്പെടെ ലോകത്ത് ഏറ്റവും കൂടുതല്‍ മയക്കുമരുന്ന് ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമാണ് അഫ്ഗാനിസ്ഥാന്‍. രാജ്യത്തിന്റെ ഒരു പ്രധാന വരുമാന സ്‌ത്രോതസുകൂടിയാണ് മയക്കുമരുന്ന് ഉല്‍പ്പാദനം
മഹീന്ദ രജപക്‌സെ പ്രധാനമന്ത്രിയായി തുടരും. ഇന്നലെ രാത്രി ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗത്തിലായിരുന്നു മഹീന്ദ രജപക്‌സെ പ്രധാനമന്ത്രിയായി തുടരാന്‍ തീരുമാനമായത്.
പാക്കിസ്ഥാനില്‍ തെരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്തിരിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നിലവിലെ എല്ലാ സഭകളും പിരിച്ചുവിടാനും തെരഞ്ഞെടുപ്പ് നടത്താനും ഇമ്രാൻഖാൻ പ്രസിഡന്റിനോട് ആവശ്യപ്പെട്ടതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജനരോഷം നിയന്ത്രണാതീതമായതോടെ ശ്രീലങ്ക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അടിയന്തരാവസ്ഥ നിലവില്‍ വന്നതോടെ ലങ്കയില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിച്ചിരിക്കുകയാണ്. സംശയം തോന്നുന്ന ആരെയും സൈന്യത്തിന് അറസ്റ്റ് ചെയ്യാനും തടവിലാക്കാനും കഴിയും.
പ്രസ്താവന ഇരു രാജ്യങ്ങളുടെയും ബന്ധത്തെ ബാധിക്കുമെന്നും ദക്ഷിണ കൊറിയയെ തകര്‍ത്തു തരിപ്പണമാക്കുമെന്നും കിം യോ ജോങ് പറഞ്ഞു. ഉത്തരകൊറിയയിൽ ഭരണത്തിലുള്ള വർക്കേഴ്സ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി വൈസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടറാണ് കിം യോ ജോങ്. വർക്കേഴ്സ് പാർട്ടി കേന്ദ്രകമ്മിറ്റി സെക്രട്ടറിയായ പാക് ജോങ് ചോനും രൂക്ഷ വിമർശനവുമായി രംഗത്തെത്തി.
'94-ാമത് ഓസ്‌കാര്‍ പുരസ്‌കാര വേദിയിലെ എന്റെ പ്രവൃത്തി ഞെട്ടിപ്പിക്കുന്നതും മാപ്പര്‍ഹിക്കാത്തതുമായിരുന്നു. ക്രിസ് റോക്കും അദ്ദേഹത്തിന്റെ കുടുംബവും എന്റെ സുഹൃത്തുക്കളും വേദിയിലുണ്ടായിരുന്നവരും ആഗോളതലത്തിലുളള പ്രേക്ഷകരുമുള്‍പ്പെടെ എന്റെ പ്രവൃത്തി വേദനിപ്പിച്ചവരുടെ പട്ടിക വളരെ വലുതാണ്.
ന്യൂയോര്‍ക്ക് സിറ്റിയിലെ സ്റ്റാറ്റന്‍ ഐലന്‍ഡ് ഫുള്‍ഫില്‍മെന്‍റ് സെന്‍ററിലെ തൊഴിലാളികളാണ് യൂണിയന്‍ രൂപീകരണത്തിനായി അടിയുറച്ച് നിലകൊണ്ടത്.