International News from Muziriz Post, the definitive source for independent journalism from every corner of the globe.
പോരാട്ടത്തിന്റെ തീവ്രതയും മരണ സംഖ്യയും ഉയരുന്നത് മറ്റൊരു അഭയാർഥി പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് ഗവർണർ.
ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ കേസുകള്‍ ചൈനക്ക് പുറത്തുള്ള രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതാണ് ആശങ്ക ഉയര്‍ത്തുന്നത്.
വൈറസ് ബാധമൂലം ലോകമെമ്പാടും ഇതുവരെ 2,800 പേരാണ് മരണപ്പെട്ടത്. അന്റാർട്ടിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും 81,700 പേരില്‍ വൈറസ് സ്ഥിരീകരിച്ചു.
വിമത നിയന്ത്രണത്തിലുള്ള തന്ത്രപരമായ ഹൈവേകള്‍ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ സൈനിക നീക്കം ശക്തമാക്കിയത്.
തലസ്ഥാനമായ കെയ്റോയിൽ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്. ഈജിപ്ത് തുടർച്ചായായി 30 വര്‍ഷം ഹൊസ്നി മുബാറക് ഭരിച്ചിരുന്നു
നിലവില്‍ കൊറോണയെ 'ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്ഥ'യായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മഹാമാരി എന്നു വിളിക്കത്തക്ക നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടില്ല.
ലോകത്താകെ കൊറോണ പിടിപെട്ടു മരിച്ചവരുടെ എണ്ണം 2640 കവിഞ്ഞു. ഇതില്‍ 2463 പേരും ചൈനയില്‍ നിന്നാണ്.ദക്ഷിണ കൊറിയ 160, ഇറാന്‍ 12 എന്നിങ്ങനെയാണ് കണക്കുകള്‍.
മുന്‍ പ്രധാനമന്ത്രിയും പീപ്പിള്‍ ജസ്റ്റിസ് പാര്‍ടി നേതാവുമായ അന്‍വര്‍ ഇബ്രാഹിമുമായുണ്ടായ രൂക്ഷമായ അഭിപ്രായ വ്യത്യാസമാണ് ഡോ.മഹാതിര്‍ മുഹമ്മദിന്‍റെ രാജിയില്‍ കലാശിച്ചത് എന്നാണ് റിപ്പോര്‍ട്ട്.
ദക്ഷിണ കൊറിയ, ഇറാന്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ എല്ലാ ദിവസവും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
അക്രമിയെന്ന് സംശയിക്കുന്ന ഒരാളെ ഫ്രാങ്ക്ഫർട്ടിന് അടുത്തുള്ള ഒരു വീട്ടില്‍ കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.
രാജകീയ ചുമതലകളിൽ നിന്ന് ഒഴിഞ്ഞുനിൽക്കാനുള്ള തീരുമാനമെടുത്ത ഹാരി രാജകുമാരനും ഭാര്യ മേഗൻ മാര്‍ക്കിളും മാർച്ച് 31-ന് എല്ലാ ചുമതലകളും ഉപേക്ഷിക്കും.
കഴിഞ്ഞ ദിവസം പുറത്തിറക്കിയ നിയമ പരിഷ്ക്കാര കരടു പ്രകാരം ഇംഗ്ലീഷ് അറിയാത്തവരും ഏതെങ്കിലും മേഖലയില്‍ വിദഗ്ധരുമല്ലാത്ത കുടിയേറ്റ തൊഴിലാളികള്‍ക്ക് ഇനിമേല്‍ ബ്രിട്ടനിലേക്ക് പ്രവേശനമുണ്ടാവില്ല.