International News from Muziriz Post, the definitive source for independent journalism from every corner of the globe.
അന്താരാഷ്‌ട്ര ഒളിമ്പിക്സ് കമ്മിറ്റി ചെയര്‍മാന്‍ തോമസ് ബാക്കുമായുള്ള ചര്‍ച്ചക്കു ശേഷം ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സൊ ആബെയാണ് ഒളിമ്പിക്സ് ഒരു വര്‍ഷത്തേക്ക് മാറ്റിവെച്ചതായി അറിയിച്ചത്.
ക്ഷേത്രത്തിലെ ബഹുഭൂരിപക്ഷം ആളുകളെയും രക്ഷപ്പെടുത്തിയതായും രണ്ട് അക്രമികൾ കൊല്ലപ്പെട്ടതായും റോയിട്ടേഴ്‌സ് വാർത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്യുന്നു. 150 ഓളം പേർ സംഭവസമയത്ത് ഉണ്ടായിരുന്നതായി അഫ്ഗാൻ പാർലമെന്റിലെ സിഖ് എംപിയായ അനാർക്കലി കൌര്‍ വ്യക്തമാക്കി.
കൊറോണ വ്യാപനം തടയാനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അടച്ചുപൂട്ടല്‍ പ്രായോഗികമാണോ എന്ന് ചിന്തിക്കുന്നതിനു പകരം 'നാം രോഗികളാണ് എന്ന് മനസ്സിലാക്കാന്‍'- ശ്രമിക്കണമെന്ന് ന്യുസിലാന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേണ്‍ ജനങ്ങളോട് ആവശ്യപ്പെട്ടു
വൈറസിന്‍റെ പ്രഭവ കേന്ദ്രമായ ചൈനയില്‍പോലും 3.8 ശതമാനമായിരുന്നു മരണനിരക്ക്. മറ്റൊരു പ്രധാന യൂറോപ്യന്‍ രാജ്യമായ ജര്‍മ്മനിയില്‍ 24,000 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. പക്ഷെ മരണനിരക്ക് വെറും 0.3 ശതമാനം മാത്രമാണ്. അപ്പോഴും എന്തുകൊണ്ടാണ് ഇറ്റലിയില്‍മാത്രം സ്ഥിതിഗതിഗള്‍ ഇത്രത്തോളം ഗുരുതരമാകുന്നത്?
ലോകമെമ്പാടുമുള്ള ആദ്യത്തെ 100,000 പേർക്ക് രോഗം പിടിപെടാന്‍ 67 ദിവസമാണ് എടുത്തത്. എന്നാല്‍ രണ്ടാമത്തെ 100,000 കേസുകൾക്ക് 11 ദിവസവും മൂന്നാമത്തെ 100,000 കേസുകൾക്ക് വെറും നാല് ദിവസവും മാത്രമാണ് സമയമെടുത്തതെന്ന് ഗെബ്രിയേസസ് വ്യക്തമാക്കുന്നു. ഔദ്യോഗികമായി രേഖപ്പെടുത്തിയ കേസുകളുടെ എണ്ണം യഥാർത്ഥ കേസുകളുമായി താരതമ്യം ചെയ്യുമ്പോള്‍ എത്രയോ കുറവാണ്.
പ്രത്യേക പരിശീലം കിട്ടിയ 5 - സംഘങ്ങള്‍ ഇതിനകം വിവിധ രാജ്യങ്ങളിലേക്ക് വൈദ്യസഹായം നല്‍കാന്‍ പോയിക്കഴിഞ്ഞിട്ടുണ്ട്. അതില്‍ 144 - പേര്‍ അടങ്ങുന്ന ഒരു സംഘം ജമൈക്കയില്‍ കോറോണാ ബാധിതരുടെ ഇടയില്‍ പ്രവര്‍ത്തിച്ചു വരികയാണെന്നും ക്യുബന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. വെനിസ്വല, നികരാഗ്വ, ഗ്രനഡ, സുരിനാം എന്നിവിടങ്ങളിലെല്ലാം കോറോണാ ബാധിതരുടെ ഇടയില്‍ ക്യുബന്‍ മെഡിക്കല്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ലോകത്ത് കോറോണാ ബാധയെ തുടര്‍ന്നു ഇതിനകം പതിമൂവായിരത്തിലധികം ആളുകള്‍ മരണമടഞ്ഞുകഴിഞ്ഞു. ലോകത്തെ അതിസമ്പന്ന രാഷ്ട്രങ്ങള്‍ മുതല്‍ വികസ്വരരാജ്യങ്ങള്‍ വരെ മറ്റൊന്നും ചിന്തിക്കാനാവാതെ കോറോണാ വൈറസില്‍ നിന്നുള്ള മുക്തി മാത്രം ലക്‌ഷ്യം വെച്ചു പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ജനങ്ങളില്‍ വലിയൊരു വിഭാഗം സാമ്പത്തിക,തൊഴില്‍ രംഗത്തെ തങ്ങളുടെ ഇടപെടല്‍ ശേഷി നഷ്ടപ്പെട്ട് വീടുകളിലേക്ക് ചേക്കേറിക്കഴിഞ്ഞു
മരുന്നിലൂടെയും മറ്റും വൈറസുകളെ രാജ്യത്തേക്ക് എത്തിക്കാന്‍ അമേരിക്ക ശ്രമിക്കും, തങ്ങളെ എതിര്‍ക്കുന്ന രാഷ്ട്രങ്ങളെ തകര്‍ക്കാന്‍ മെഡിക്കല്‍ പ്രോഫഷണലുകളിലൂടെ അമേരിക്ക ആക്രമണം അഴിച്ചു വിട്ടേക്കുമെന്നാണ് ഖൊമേനിയുടെ പ്രസ്താവന.
നഗരത്തിലെ പരസിദ്ധമായ കത്തീഡ്രല്‍ അടക്കം നിലംപരിശായി. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി നഗരം പൂര്‍ണ്ണമായും അടച്ചിട്ടതായിരുന്നു. ഭവസ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം നടത്തുന്നവരും സാമൂഹിക അകലം പാലിക്കണമെന്ന് ക്രൊയേഷ്യയുടെ ആഭ്യന്തര മന്ത്രി ഡാവോർ ബോസിനോവിച്ച് പറഞ്ഞു.
ഈ മാസം ആദ്യംമുതല്‍ തുടരെതുടരെ പല പരീക്ഷണങ്ങളും അവര്‍ നടത്തിവരികയാണ്. ആണവ, മിസൈൽ പദ്ധതികൾ അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകളിലേക്ക് മടങ്ങിവരാന്‍ ഉത്തര കൊറിയയോട് യുഎസും ചൈനയും ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതിനിടെയാണ് പരീക്ഷണങ്ങള്‍ തുടരുന്നത്.
ന്യൂയോർക്ക് ടൈംസ്, വാൾസ്ട്രീറ്റ് ജേണൽ, വാഷിംഗ്ടൺ പോസ്റ്റ് എന്നീ പത്രങ്ങളിൽ ജോലി ചെയ്യുന്ന യുഎസ് മാധ്യമപ്രവർത്തകർ 2020 അവസാനിക്കുന്നതിന് മുമ്പ് അവരുടെ പ്രസ് കാർഡുകൾ തിരികെ നൽകണമെന്ന് ബീജിംഗ് ആവശ്യപ്പെടുന്നത്.
സംസ്ഥാന ഗവർണർമാർ ആവശ്യപ്പെട്ടാൽ വൈറസ് ഹോട്ട് സോണുകളിൽ ഫീൽഡ് ഹോസ്പിറ്റലുകൾ സ്ഥാപിക്കാൻ വൈറ്റ് ഹൌസ് യുഎസ് സൈന്യത്തോട് ആവശ്യപ്പെടുമെന്ന് യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്. അല്ലെങ്കിൽ നിലവിലുള്ള ആശുപത്രികൾ വിപുലീകരിക്കാൻ സഹായിക്കുകയും ചെയ്യും.