മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
സംഭവം വിവാദമായതോടെ മഹിളാ കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഖേദം പ്രകടിപ്പിച്ചു. നിയമസഭാ മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയ ഒരാളാണ് കട്ടൗട്ട് കൊണ്ടുവന്നതെന്നും മഹിളാ കോണ്‍ഗ്രസിന്റെയോ കോണ്‍ഗ്രസ് നേതൃത്വത്തിന്റെയോ അറിവോടെയല്ല കട്ടൗട്ട് കൊണ്ടുവന്നത് എന്നുമാണ് ജില്ലാ കമ്മിറ്റിയുടെ വിശദീകരണം.
നാഷണല്‍ ഹെറാള്‍ഡ് ഇന്ത്യയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഈ സംഘം ആദ്യം മാളിന്റെ ബേസ്‌മെന്റ് ഫ്‌ളോറില്‍ നിസ്‌കരിക്കാന്‍ ശ്രമിക്കുന്നത് കാണാം. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഈ ശ്രമം തടഞ്ഞതോടുകൂടി അവര്‍ തിരക്ക് കുറഞ്ഞ മാളിന്റെ രണ്ടാം നിലയിലേകക്ക് പോയി
ആസാദിന്റെ വിശ്വസ്തനായ വഖാർ റസൂലിനെയോ രാമൻ ഭല്ലയെയോ പുതിയ ജെ കെ പി സി സി അധ്യക്ഷനാക്കാനും ധാരണയായി. പി സി സി സ്ഥാനത്ത് മറ്റാരെങ്കിലും വന്നാലും, നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ, ആസാദ് പാർട്ടിയെ നയിക്കണമെന്ന് ജമ്മുകാശ്മീരിലെ നേതാക്കള്‍ ഐക്യകണ്ഠേന ആവശ്യപ്പെടുകയായിരുന്നു.
കിഫ്ബിയുമായി ബന്ധപ്പെട്ട ഇ.ഡി. അന്വേഷണത്തിന് ഏകദേശം ഒരുവര്‍ഷത്തെ പഴക്കമുണ്ട്. കേരളം, ഫെമ ലംഘനം അടക്കമുള്ളവ നടത്തി സംസ്ഥാനത്തേക്ക് പണം കൊണ്ടുവരുന്നെന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമനാണ് ആദ്യം ആരോപണം ഉന്നയിച്ചത്
സംഘടനയില്‍ നിരന്തരമായി അച്ചടക്ക ലംഘനം നടത്തിവരുന്ന സംസ്ഥാന സെക്രട്ടറി കെ എസ് ഹംസയെ പാര്‍ട്ടിയില്‍ വഹിക്കുന്ന എല്ലാ പദവികളില്‍നിന്നും അന്വേഷണവിധേയമായി മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ സസ്‌പെന്‍ഡ് ചെയ്തു എന്നാണ് പാര്‍ട്ടി മുഖപത്രമായ ചന്ദ്രികയിലൂടെ മുസ്ലീം ലീഗ് അറിയിച്ചത്.
തമിഴ്നാട്ടിലേത് എല്ലാ മതങ്ങളേയും തുല്യമായി കാണുന്ന ദ്രാവിഡ മോഡൽ ഭരണമാണ്. എല്ലാ മതങ്ങളിൽപ്പെട്ടവരുടെയും മതമില്ലാത്തവരുടെയും സർക്കാറാണ് അധികാരത്തിലുള്ളത്. അതോർമ്മ വേണം' എന്ന മുന്നറിയിപ്പോടെയാണ് അദ്ദേഹം സ്ഥലം വിട്ടത്.