പരിശോധനാ ഫലത്തില്‍ മയക്കുമരുന്ന് ഉപയോഗിച്ച ആറുപേരുടെ കൂട്ടത്തില്‍ സിദ്ധാന്തും ഉള്‍പ്പെട്ടു. ഇവര്‍ മയക്കുമരുന്ന് കഴിച്ചശേഷമാണോ പാര്‍ട്ടിക്കുവന്നത് അതോ ഹോട്ടലില്‍വെച്ചാണോ മയക്കുമരുന്ന് കഴിച്ചതെന്ന് വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു.
സാർ നിങ്ങൾ എന്നെ ഒരു അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരനായി ചിത്രീകരിച്ചു. ഞാൻ മയക്കുമരുന്ന് കടത്താൻ പണം നൽകുന്നു എന്ന് പറയുന്നു. ഈ ആരോപണങ്ങൾ അസംബന്ധമാണെന്ന് നിങ്ങൾക്ക് തോന്നുന്നില്ലേ
കപ്പലിലെ റെയ്ഡ് നടപടികള്‍ ചിത്രീകരിച്ചില്ലെന്നതാണ് അന്വേഷണ സംഘം പ്രധാന പിഴവായി ചൂണ്ടിക്കാണിക്കുന്നത്. ആര്യന്‍ മയക്കുമരുന്ന് കൈവശം വച്ചിരുന്നില്ലന്നും മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കാന്‍ പാടില്ലായിരുന്നെന്നും അന്വേഷണ സംഘം വ്യക്തമാക്കി
കോടതിയില്‍ ഒരു ലക്ഷം രൂപ ബോണ്ട് കെട്ടിവയ്ക്കണം. എല്ലാ വെളളിയാഴ്ച്ചകളിലും എന്‍സിബി ഓഫീസില്‍ ഹാജരാകണം. വിചാരണകള്‍ക്കും അന്വേഷണത്തിനും ഹാജരാകണം. രാജ്യം വിടരുത്. പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം തുടങ്ങിയ പതിനാല് വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ആര്യന് ജാമ്യം അനുവദിച്ചത്.
ഒക്ടോബർ രണ്ടിനാണ് ആര്യൻഖാനെയും സുഹൃത്തുക്കളെയും കപ്പലിലെ ലഹരി പാർട്ടിക്കിടെ എൻസിബി അറസ്റ്റ് ചെയ്തത്. ഒരു കാരണവും ബോധിപ്പിക്കാതെയാണ് ആര്യൻ ഖാനെ കസ്റ്റഡിയിൽ (Custody) എടുത്തിട്ടുള്ളതെന്നും ഇത് ഭരണഘടനയുടെ നേരിട്ടുള്ള ലംഘനമാണെന്നും ആര്യൻ ഖാനുവേണ്ടി ഹാജരായ അഭിഭാഷകൻ മുകുൾ റോഹ്തഗി പറഞ്ഞു
കൊവിഡ് പോസിറ്റീവായതിനെത്തുടര്‍ന്ന് ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ ആറുപേരെ ആര്‍തര്‍ റോഡ് ജയിലിലായിരുന്നു പാര്‍പ്പിച്ചിരുന്നത്. കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന റിപ്പോര്‍ട്ട് ലഭിച്ചതോടെ, ഐസൊലേഷന്‍ പിരിയഡ് അവസാനിപ്പിച്ച് ആര്യന്‍ ഖാനെയും മറ്റ് അഞ്ചു പ്രതികളെയും ക്വാറന്റീന്‍ ബാരക്കില്‍ നിന്നും ജനറല്‍ സെല്ലിലേക്ക് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു.
കൊവിഡ് പോസിറ്റീവായതിനെത്തുടര്‍ന്ന് ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ ആറുപേരെ ആര്‍തര്‍ റോഡ് ജയിലിലേക്കും രണ്ടു സ്ത്രീകളെ ബൈഖുള ജയിലിലേക്കും മാറ്റി. ലഹരിമരുന്ന് കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയില്‍ ആര്യന്‍ ഖാന്‍ ജാമ്യാപേക്ഷ നല്‍കും.
ആഡംബര കപ്പലില്‍ നിന്ന് മയക്കുമരുന്ന് പിടിച്ച കേസില്‍ വിദേശ പൗരനടക്കം ഇതുവരെ 18 പേര്‍ അറസ്റ്റിലായിട്ടുണ്ട്. കസ്റ്റഡി ഒക്ടോബര്‍ 11 വരെ നീട്ടാനുള്ള എന്‍സിബിയുടെ ആവശ്യം ഇന്നലെ കോടതി തള്ളിയിരുന്നു. ഇന്നലെയാണ് ആര്യന്‍ ഖാന്റെ കസ്റ്റഡി അവസാനിച്ചത്. ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘം പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കുന്നത്
സുശാന്ത് സിങിന്‍റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ കാമുകിയും നടിയുമായ റിയ ചക്രവര്‍ത്തി, സഹോദരൻ ഷോവിക് ചക്രവർത്തി, സുശാന്തിന്‍റെ വീട്ടുവേലക്കാരൻ തുടങ്ങി 33 പേരെ ഉള്‍പ്പെടുത്തി നാർകോട്ടിക് കൺട്രോൾ ബ്യൂറോ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അതേസമയം, റിയ ചക്രവര്‍ത്തി സാമ്പത്തികമായി വഞ്ചിച്ചുവെന്നും മാനസികമായി സുശാന്തിനെ ഉപദ്രവിച്ചിരുന്നുവെന്നും സുശാന്തിന്‍റെ കുടുംബമാരോപിച്ചിരുന്നു.
തന്റെ പേരില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ ശക്തമായ നിയമനടപടിയുമായി മുന്നോട്ടുപോകും' എന്നാണ് സോണിയാ അഗര്‍വാള്‍ ട്വീറ്റ് ചെയ്തത്.