പുതിയ ചില സാക്ഷികളുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിൻ്റെ സാക്ഷി വിസ്താരം നിർത്തിവെക്കണമെന്ന് പ്രോസിക്യൂഷൻ വിചാരണ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. കൂടാതെ ദിലീപിന്‍റെ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിൻ്റെ വെളിപെടുത്തലിൻ്റെ അടിസ്ഥാനത്തിൽ തുടരന്വേഷണം നടത്തണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
ദേശാടനം എന്ന ജയരാജ് ചിത്രത്തില്‍ സംഗീത സംവിധാന സഹായി ആയിരുന്നു. സംവിധായകന്‍ ജയരാജിന്റെ തന്നെ കളിയാട്ടം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലരങ്ങേറ്റം കുറിച്ചത്. 2001 ല്‍ കണ്ണകിയിലും തുടര്‍ന്ന് തിളക്കം, ഉള്ളം, ഏകാന്തം, ദൈവനാമത്തില്‍, ഓര്‍മ്മ മാത്രം, നീലാംബരി, മധ്യവേനല്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ഗാനങ്ങള്‍ ഒരുക്കി.
നടിയെ ആക്രമിച്ച കേസില്‍ വിചാരണ അന്തിമഘട്ടത്തില്‍ എത്തി നില്‍ക്കുന്ന സാഹചര്യത്തിലാണ് ബാലചന്ദ്രകുമാറിന്‍റെ പുതിയ വെളിപ്പെടുത്തല്‍. ബാലചന്ദ്രൻ നടത്തിയ വെളിപ്പെടുത്തലുകൾ കേസിലെ തെളിവുകളുമായി യോജിച്ചു പോകുന്നുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ആക്രമണത്തിന്‍റെ ഒറിജിനൽ ദൃശ്യങ്ങൾ പൊലീസിന് പോലും കണ്ടെത്താനായിട്ടില്ല.
എന്‍റെ കുടുംബത്തില്‍ നിന്ന് ആരും പാര്‍ട്ടിയില്‍ ഇല്ല. പാര്‍ട്ടിയുടെ തീരുമാനം ഞാന്‍ വ്യക്തിപരമായി എടുക്കുന്നതല്ല. കൂട്ടായതാണ്. എനിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ തയാറുള്ളവരെ വാര്‍ത്തെടുക്കുകയാണ് ഞാന്‍ ചെയ്യുന്നത്, എനിക്ക് ശേഷം പ്രളയം എന്ന നിലപാട് എനിക്കില്ല'' കെ ബി ഗണേഷ് കുമാര്‍ എം എല്‍ എ പറഞ്ഞു.
ഒമൈക്രോണ്‍ വകഭേദത്തെ കുറിച്ച് ശരിയായ അറിവുകള്‍ ലഭിച്ച് വരുന്നതെയുള്ളൂ. അതിനാല്‍ ശാസ്ത്രീയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മികച്ച രീതിയില്‍ കൊവിഡിനെ പ്രതിരോധിക്കാന്‍ എല്ലാവരും തയ്യാറാകണം. ഡെല്‍റ്റ വകഭേദത്തിനേക്കാള്‍ തീവ്രത കുറവാണെങ്കിലും
ഓരോ കാര്യത്തിലും സ്വന്തം നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ പല പ്രതിഷേധങ്ങളും പി ടി തോമസിന് നേരിടേണ്ടിവന്നിട്ടുണ്ട്. അത് അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചിരുന്നുവെന്നും ഉമ പറഞ്ഞു. പി ടി തോമസിനെതിരെ വന്നത് വെറും നാലഞ്ച് അച്ഛന്മാര്‍ മാത്രമാണ്.
കരുതല്‍ തടങ്കലിനായി പൊലീസ് നല്‍കിയ 145 അപേക്ഷകളില്‍ 39 എണ്ണം മാത്രമാണ് കലക്ടര്‍മാര്‍ അനുവദിച്ചത്. നാടുകടത്താനായി 201 പേരുടെ പട്ടിക തയാറാക്കിയതില്‍ 117 പേര്‍ക്കെതിരെയെ നടപടിയുണ്ടായുള്ളു എന്നും ഡിജിപി നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നു.
നിലവിലെ കൊവിഡ് സാഹചര്യം മുന്‍നിര്‍ത്തി ഡിസംബര്‍ 30 മുതല്‍ ജനുവരി 2 വരെ രാത്രികാല യാത്രകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. കടകൾ രാത്രി 10 ന് അടയ്ക്കണമെന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടന്ന അവലോകന യോഗത്തില്‍ തീരുമാനമായിരുന്നു.
തനിക്ക് ഇപ്പോള്‍ സുരക്ഷയുടെ ആവശ്യം ഇല്ലെന്നും, വധഭീഷണി ഉണ്ടായിട്ട് കുറച്ച് ദിവസമായി എന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ മന്ത്രിയെ അറിയിച്ചു. ഒരു പ്രസ്ഥാനവുമായി മുന്നോട്ടുപോകുമ്പോള്‍ വലിയ പ്രയാസങ്ങളുണ്ടാകും. അതൊന്നും കാര്യമായി പരിഗണിക്കുന്നില്ലെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.