കാരാര്‍ ലഭിച്ച കുടുബശ്രീ യൂണിറ്റുകള്‍ സ്വന്തമായി ദേശീയ പതാകകള്‍ നിര്‍മിക്കുന്നതിന് പകരം കേരളത്തിന് പുറത്ത് ബെംഗളൂരു ആസ്ഥാനമായുള്ള രണ്ടു കമ്പനികളെ ചുമതല ഏല്‍പ്പിച്ചു. ഇവര്‍ തയാറാക്കിയ പതാകകളാണ് ഉപയോഗശൂന്യമായത്. ഒരു ദേശീയ പതാക നിര്‍മിക്കാന്‍ 28 രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ചത്.
രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തല്‍. പ്രവര്‍ത്തന മികവില്‍ ഒന്നാം പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ക്കൊപ്പം രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ എത്തുന്നില്ല.
'80കളില്‍ വെള്ളാനകളുടെ നാട് എന്ന സിനിമ വന്നിരുന്നു. ആ സിനിമയില്‍ കുതിരവട്ടം പപ്പുവിന്റെ കഥാപാത്രം പറയുന്ന സംഭാഷണം ഇപ്പോഴും പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട് പറയാറില്ലേ. ഇത് സിനിമയുടെ പരസ്യം എന്ന നിലയില്‍ എടുത്താല്‍ മതി. കേരളം ഉണ്ടായ സമയം മുതലുള്ള പ്രശ്നമാണ് റോഡുകളുടേത്. സുതാര്യമായ രീതിയിൽ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ശ്രമം. ആര്‍ക്കുവേണമെങ്കിലും ഈ വിഷയത്തില്‍ വിമര്‍ശിക്കാം - റിയാസ് കൂട്ടിച്ചേര്‍ത്തു.
എ.കെ.ജി സെന്‍റര്‍ ആക്രമണത്തെക്കുറിച്ച് പറയുമ്പോള്‍ കുറച്ച് ഗൌരവമായി പറയാം. സംഭവം നടന്ന സമയത്ത് എ.കെ.ജി സെന്‍ററിലുണ്ടായിരുന്ന ആളാണ് പി കെ ശ്രീമതി. അവര്‍ ആ സംഭവത്തെക്കുറിച്ച് പറയുമ്പോള്‍ അവര്‍ക്ക് അപ്പോള്‍ അനുഭവപ്പെട്ട കാര്യമാണ് പറയുക. അതില്‍ എരിവും പുളിയും ചേര്‍ത്ത് സംസാരിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്.
'ഞാന്‍ ആസ്വദിച്ച ഒരു പരസ്യമാണത്. സിനിമ കണ്ടുകഴിയുമ്പോള്‍ കഥയെന്താണ്, അത് മുന്നോട്ടുകൊണ്ടുവരുന്നത് എന്താണ് എന്ന് മനസിലാവുകയും പരസ്യത്തെക്കാളുപരി ആളുകള്‍ കഥയിലേക്ക് വരികയും ആസ്വദിക്കുകയും ചെയ്യുന്ന കാഴ്ച്ചയാണ് ഞാന്‍ തിയറ്ററില്‍ കണ്ടത്.
ചിത്രത്തിലെ പോസ്റ്ററിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് യോജിച്ച തലക്കെട്ടാണ് ഇതെന്ന് ചിലര്‍ കമന്റ് ചെയ്തപ്പോള്‍ ഈ സിനിമ കാണണമെന്ന് കരുതിയതാണ്
കിഫ്ബിക്ക് വിദേശത്ത് നിന്ന് നിക്ഷേപം സ്വീകരിച്ചത് കേന്ദ്ര സർക്കാരിനെ അറിയിച്ചില്ലെന്നും മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നുമാണ് ഇ ഡി ആരോപിക്കുന്നത്. അതേസമയം, ഇ ഡിയുടേത് രാഷ്ട്രീയ നാടകമാണെന്ന് തോമസ് ഐസക്ക് പറഞ്ഞു. ഇ ഡിയുടെ നടപടികൾ വിലക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹർജി സമർപ്പിച്ചിട്ടുണ്ട്
2017-ല്‍ കര്‍ശന വ്യവസ്ഥകളോടെയാണ് കോടതി ദിലീപിന് ജാമ്യം അനുവദിച്ചത്. എന്നാല്‍ പുറത്തിറങ്ങിയ ദിലീപ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്നും സാക്ഷികളെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്നുമാണ് പ്രോസിക്ക്യൂഷന്‍ ആരോപിക്കുന്നത്
കഞ്ചാവ് കിട്ടാന്‍ സാധ്യതയുളള സ്ഥലങ്ങളെക്കുറിച്ചും താന്‍ കഞ്ചാവടിക്കാന്‍ കൂടെ വരാം എന്നുമെല്ലാം ഇയാള്‍ പെണ്‍കുട്ടിയോട് പറയുന്നുണ്ട്. കഞ്ചാവ് വലിക്കുന്നതിനെ പ്രോത്സാഹിപ്പിച്ച് ഫേസ്ബുക്കടക്കമുളള സമൂഹമാധ്യങ്ങളില്‍ പ്രതി പോസ്റ്റുകളും ഇടാറു