സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് ഇന്ന് രാവിലെ 11.30ന് തുറക്കും. ഡാമിലെ ജലനിരപ്പ് റൂൾ കർവ് പരിധിയായ 137.5 അടിയിലെത്തിയ സാഹചര്യത്തിലാണ് ഡാം തുറക്കാന്‍ തീരുമാനമായതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. തമിഴ്നാടിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ഡാമിന്‍റെ പരിസര പ്രദേശങ്ങളിലുള്ളവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 'V2,V3,V4 ഷട്ടറുകളാണ് തുറക്കുന്നത്.
കോടതിയിലാണ് നസീര്‍ പരാതി നല്‍കിയിരിക്കുന്നത്. പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജൂണിലാണ് പരാതിക്ക് ആസ്പദമായ സംഭവം നടക്കുന്നത്. ഇപ്പോഴാണ് നസീര്‍ പരാതി ഉന്നയിക്കുന്നത്. അതിനാല്‍ കേസിന് പിന്നില്‍ ദുരുഹതയുണ്ടെന്നാണ് പൊലീസ് ആരോപിക്കുന്നത്.
വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസിനെ മാറ്റമെന്ന് ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഹണി എം വര്‍ഗീസ് കേസ് പരിഗണിച്ചാല്‍ നീതി ലഭിക്കുമെന്ന് ഉറപ്പില്ലെന്നും മറ്റൊരു ജഡ്ജിയെ നിയമിക്കണമെന്നുമാണ് അതിജീവിത ഹര്‍ജിയില്‍ പറഞ്ഞത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ പദവി ഉപയോഗിച്ചോ, വ്യക്തിപരമായോ ഒരു അഴിമതിയും നടത്തിയിട്ടില്ലെന്നും നിയമസഭാ- തദ്ദേശഭരണ തെരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷവും അവരെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളും പ്രചരിപ്പിച്ച എല്‍ഡിഎഫ് വിരുദ്ധ ആക്ഷേപങ്ങള്‍ ജനങ്ങള്‍ തളളിയെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു
സിബിഐ കോടതിയിലാണ് നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്നത്. ജഡ്ജി ഹണി വർഗീസിനെതിരെ നേരെത്തെയും അതിജീവിത അവിശ്വാസം രേഖപ്പെടുത്തിയിരുന്നു. പക്ഷപാതപരമായ നിലപാടാണ് ജഡ്ജി സ്വീകരിക്കുന്നതെന്നാണ് അതിജീവിത ആദ്യം ആരോപിച്ചത്. അതിജീവിതയുടെ ആവശ്യപ്രകാരമാണ്
കിഫ്ബിക്ക് വിദേശത്ത് നിന്ന് നിക്ഷേപം സ്വീകരിച്ചത് കേന്ദ്ര സർക്കാരിനെ അറിയിച്ചില്ലെന്നും മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നുമാണ് ഇ ഡി ആരോപിക്കുന്നത്. അതേസമയം, ഇ ഡിയുടേത് രാഷ്ട്രീയ നാടകമാണെന്നും ചോദ്യം ചെയ്യലിന് ഹാജരാകുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുത്തിട്ടില്ലെന്നും തോമസ് ഐസക്ക് പറഞ്ഞു.
വ്യാപകമായി കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും'-എന്നായിരുന്നു കളക്ടറുടെ പോസ്റ്റ്.
കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായതിന്റെ പുതിയ റെക്കോർഡ് സൃഷ്ടിച്ച മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻചാണ്ടിയെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. 2022 ആഗസ്റ്റ് മൂന്ന് വരെയുള്ള കണക്കു പ്രകാരം 18729 ദിവസം അദ്ദേഹം നിയമസഭാംഗമായി പ്രവർത്തിച്ചു. കെ. എം മാണിയുടെ 18728 ദിവസമെന്ന റെക്കോർഡ് ഇന്ന് ശ്രീ. ഉമ്മൻചാണ്ടി മറികടന്നിരിക്കയാണ്.
ആന്‍റണി രാജുവിനെതിരായ വിചാരണ നടപടികള്‍ നീണ്ടുപോയത് ഗൌരവകരമെന്ന് ഹൈക്കോടതി അടുത്തിടെ ചൂണ്ടിക്കാട്ടിയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കേസില്‍ എന്തുകൊണ്ടാണ് വിചാരണ നടപടികള്‍ വൈകുന്നതെന്നു ചോദിച്ച കോടതി, വിചാരണ വേഗത്തിലാക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിരുന്നു.