താൻ ചാൻസലർ ആയിരിക്കെ അതനുവദിക്കില്ല. യോഗ്യതയുള്ളവരെ തഴഞ്ഞു കൊണ്ട്, വേണ്ടപ്പെട്ടവരുടെ നിയമനം നടത്തുന്ന നടപടി അപമാനകരമാണെന്ന് ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു. നിയമനങ്ങളിലെ ക്രമക്കേടുകള്‍ വിശദമായി അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞമാസം 22-ാം തിയതിയാണ് കല്ലേരി താഴെകോലോത്ത് സജീവൻ സ്റ്റേഷനിൽ കുഴഞ്ഞുവീണ് മരിച്ചത്. ഹൃദയാഘാതം മൂലമാണ് സജീവൻ മരിച്ചതെന്നും കസ്റ്റഡിയിൽ മർദിച്ചിട്ടില്ലെന്നുമാണ് പൊലീസുകാരുടെ വാദം. സജീവന്‍റെ മരണം ഹൃദയാഘാതം മൂലമാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമാക്കുന്നത്
വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങിയേക്കും. പുതിയ മദ്യനയത്തിന്‍റെ ഭാഗമായി ലൈസൻസ് കിട്ടാൻ സിസോദിയുമായി അടുത്ത ബന്ധമുള്ളവര്‍ മദ്യ വ്യാപാരികളിൽ നിന്നും കോടികൾ കോഴ വാങ്ങി എന്നാണ് സിബിഐ കേസ്. ഇന്നലെ 14 മണിക്കൂറോളം സിസോദിയയുടെ വീട്ടിൽ റെയ്ഡ് നടത്തിയ സിബിഐ, സിസോദിയയെ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വിളിച്ചതിന്റെ പേരിൽ ഫർസീൻ മജീദ് ഒറ്റയ്ക്കാവില്ല. ഫർസീനെതിരെ 'കാപ്പ' ചുമത്താനും നാടുകടത്താനുമുള്ള നീക്കം കേരള പോലീസിന്റെ അമിതാധികാര പ്രമത്തതയാണ്. ഇത് രാജാവിന്‍റെ നേരിട്ടുള്ള പകപോക്കലാണോ അതോ രാജാവിനേക്കാൾ വലിയ രാജഭക്തി കാണിക്കാനുള്ള വിദൂഷകരുടെ അസംബന്ധ നാടകമാണോ എന്നാണ് കേരളത്തിനറിയേണ്ടതാ'ണെന്ന് വി ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്.
കേസില്‍ അറസ്റ്റിലായ നാല് പേരെയും ഇന്ന് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുമെന്നാണ് വിവരം. പൊലീസ് അറസ്റ്റ് ചെയ്ത കെ എ മുജീബ് കോൺഗ്രസ് അനുകൂല സർക്കാർ ജീവനക്കാരുടെ സംഘടനയായ എൻ ജി ഒ അസോസിയേഷൻ ജില്ലാ സെക്രട്ടറിയാണ്. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് തകര്‍ത്തത് എസ് എഫ് ഐക്കാരാണെന്നും
ജെന്‍ഡര്‍ ന്യൂട്രാലിറ്റി ഫ്രീ സെക്‌സിന് വഴിവയ്ക്കും. അത് തടയാനാണ് മുസ്ലീം ലീഗ് ശ്രമിക്കുന്നത്. ലിംഗ സമത്വം നടപ്പിലാക്കിയാല്‍ വിദ്യാലയങ്ങള്‍ക്ക് പുറത്തെത്തുന്ന വിദ്യാര്‍ത്ഥികള്‍ വഴിപിഴച്ചുപോകും.
കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയുടെ ഉത്തരവിനെതിരെ സമൂഹത്തില്‍ നിന്നും കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നുവന്നത്. ഈ സാഹചര്യത്തിലാണ് ഹൈക്കൊടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ജാമ്യ ഉത്തരവ് നിയമപരമായി നിലനിൽക്കില്ലെന്നാണ് സര്‍ക്കാര്‍ വാദം.
ഇതിനുമുന്‍പും നടിയെ ആക്രമിച്ച കേസിന്‍റെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും കൗസര്‍ എടപ്പഗത്ത് പിന്മാറിയിരുന്നു. വിചാരണകോടതിയില്‍ നിന്ന് ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും മെമ്മറി കാര്‍ഡിലെ കൃത്രിമത്വം വിചാരണക്കോടതി ജഡ്ജി മൂടിവെയ്ക്കാന്‍ ശ്രമിച്ചെന്നും അതിജീവിത ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഇതിനുപിന്നാലെ കേസ് പരിഗണിക്കുന്നതില്‍ നിന്നും പിന്മാറുകയാണെന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് അറിയിക്കുകയായിരുന്നു.
ചിരാഗ് സൂരി, അഹമ്മദ് റാസാ, ഫഹദ് നവാസ്, വൃത്യ അരവിന്ദ്, ബാസില്‍ ഹമീദ്, റോഹന്‍ മുസ്തഫ, മുഹമ്മദ് വസീം, സുല്‍ത്താന്‍ അഹമ്മദ്, സവാര്‍ ഫരീദ്, കാഷിഫ് ദാവൂദ്, കാര്‍ത്തിക് മെയ്യപ്പന്‍, സഹൂര്‍ ഖാന്‍, ജുനൈദ് സിദ്ദിഖ്, ആര്യന്‍ ലക്ര, അലിഷന്‍ ഷറഫു, സാബിര്‍ അലി എന്നിവരാണ് യുഎഇ ദേശീയ ക്രിക്കറ്റ് ടീമിലെ മറ്റ് അംഗങ്ങള്‍. ടീമിലെ ബാസില്‍ ഹമീദ്, അലിഷാന്‍ ഷറഫു എന്നിവരും മലയാളികളാണ്.
സി പി ഐയുടെ കയ്യിലുണ്ടായിരുന്ന സുപ്രധാന വകുപ്പുകൾ രണ്ടാം പിണറായി സർക്കാരിലെത്തിയപ്പോൾ സിപിഎം പിടിച്ചെടുക്കുകയും എൽഡിഎഫ് മുന്നണിയിലെ ചെറിയ പാർട്ടികൾക്ക് നൽകുകയും ചെയ്തു എന്നും പുതിയ വകുപ്പുകൾ ചോദിച്ചുവാങ്ങാൻ സി പി ഐയ്ക്ക് സാധിച്ചില്ലെന്നും വിമർശനമുണ്ടായി