ലോക്ക് ഡൗണിനെ തുടർന്ന് പല തവണ നറുക്കെടുപ്പ് മാറ്റിവെച്ചതിനാൽ വിറ്റഴിക്കാൻ കഴിയില്ലെന്ന് ഏജന്റുമാർ പരാതിപ്പെട്ട ടിക്കറ്റുകളിൽ ഒരു നിശ്ചിത ശതമാനം ടിക്കറ്റുകൾ തിരിച്ചെടുക്കാൻ സർക്കാർ തീരുമാനിച്ചു. പൗർണമി, വിൻവിൻ, സ്ത്രീശക്തി എന്നീ ഭാഗ്യക്കുറികളുടെ 30 ശതമാനം ടിക്കറ്റുകളാണ് തിരിച്ചെടുക്കുക.
അടുത്ത അഞ്ചു ദിവസങ്ങളിലും ഇടിമിന്നലോട് കൂടിയ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള തീരത്തും, ലക്ഷദ്വീപ്, കന്യാകുമാരി എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ട്
തിരക്കുള്ള ദിവസങ്ങളിൽ 10.5 ലക്ഷം ആളുകൾ വരെയാണ് ബവ്റിജസ് ഷോപ്പുകളിലെത്തുന്നത്. ആപ്പില്‍ ഒരേ സമയം 35 ലക്ഷം ആളുകൾ ഒരുമിച്ച് മദ്യം ബുക്ക് ചെയ്യാം. പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ആപ്പ് ലഭ്യമാക്കും. ആപ്പിളിന്റെ അനുമതി ഇതുവരെ തേടിയിട്ടില്ല.
സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ട്രാന്‍സ്പോര്‍ട്ട് ബസ്സുകള്‍ സര്‍വീസ് നടത്തുമെങ്കിലും അന്തര്‍ ജില്ലാ സര്‍വീസുകള്‍ ഉണ്ടാവില്ല. ഒരു ജില്ലയില്‍ നിന്ന് മറ്റൊരു ജില്ലയിലേക്ക് പോകേണ്ടവര്‍ ജില്ലാ അതിര്‍ത്തിയില്‍ നിന്ന് മാറിക്കയറേണ്ടി വരും
"നിങ്ങള്‍ ആ കയിലും കുത്തി കുറെ നാളായി നടക്കുകയല്ലേ ? പുതുതായി വന്നതല്ലാലോ.. അതുപോലെ ഞാനീ കയിലും കുത്തി കുറേനാളായി ഇവിടെ നില്‍ക്കുകയാണ്. നമ്മള്‍ തമ്മില്‍ ആദ്യമായി കാണുകയല്ലാലോ, ആരുടെയെങ്കിലും ഉപദേശം കേട്ട് മറുപടി പറയുന്ന ശീലമാണ് എനിക്കുള്ളതെന്ന് സാമാന്യ ബുദ്ധിയുള്ള ആരും പറയില്ല."
"സഖാവ് നായനാര്‍ ഒരു രക്ഷിതാവിനെപ്പോലെ തന്നെ നയിച്ചിട്ടുണ്ട്. പ്രതിസന്ധി ഘട്ടങ്ങളില്‍ പതറാതെ നേരിടാനും ആക്രമണങ്ങളെ സധൈര്യം നേരിടാനും നായനാര്‍ സ്വന്തം ജീവിതം കൊണ്ടുപഠിപ്പിച്ചു. നായനാരോളം കേരളം നെഞ്ചേറ്റിയ ഒരു നേതാവ് ഉണ്ടായിട്ടിട്ടില്ല. അദ്ദേഹത്തെ ഓര്‍ക്കാന്‍ ഒരു പ്രത്യേക ദിവസത്തിന്റെ ആവശ്യമില്ല"... പിണറായി വിജയന്‍
ഉംപുൻ ചുഴലിക്കാറ്റ് കൂടുതൽ തീവ്രമായി ബംഗാൾ തീരത്തേക്ക് നീങ്ങുന്നത്തിന്റെ പശ്ചാത്തലത്തില്‍ അതിന്റെ സ്വാധീന ഫലമായി കേരളത്തിലും കാറ്റും മഴയും ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി