ഐ എൻ ടി യുസി കോണ്‍ഗ്രസിന്‍റെ പോഷക സംഘടനയല്ലെന്ന വി ഡി സതീശന്‍റെ പ്രസ്താവനക്കെതിരെയാണ് കോട്ടയം ചങ്ങനാശ്ശേരി ടൌണിലാണ് തൊഴിലാളികള്‍ പ്രതിഷേധം സംഘടിപ്പിച്ചത്. സതീശന്‍ പ്രസ്താവന പിന്‍വലിക്കണമെന്നാണ് ഐഎന്‍ടിയുസി വര്‍ക്കിംഗ് കമ്മിറ്റി അംഗം പി പി തോമസ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസിനൊപ്പമാണ് ഐ എന്‍ ടി യു സി നിലകൊണ്ടിട്ടുള്ളത്. സതീശന്‍ തള്ളിപ്പറഞ്ഞത് അംഗീകരിക്കാനാവില്ലെന്നുമാണ് ഐ എൻ ടി യു സി ജില്ലാ നേതാക്കളുടെ നിലപാട്.
അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി നടപടി റദ്ദാക്കണം. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കാക്കനാട് മജിസ്ട്രേറ്റ് കോടതിയിലെ നടപടികളെയും ഹര്‍ജിയില്‍ ചോദ്യം ചെയ്തിരുന്നു. ക്രിസ്ത്യന്‍ പള്ളികളുടെ ഭൂമിയും മറ്റ് ആസ്തികളും വില്‍പന നടത്താന്‍ ബിഷപ്പുമാര്‍ക്ക് അധികാരമില്ലെന്ന ഹൈക്കോടതിയുടെ പരാമര്‍ശത്തെയും ഹര്‍ജിയില്‍ ചോദ്യം ചെയ്തിരുന്നു.
എന്നാല്‍ അതേ കേസിലെ മുഖ്യസൂത്രധാരനായ പ്രതിപ്പട്ടികയിലുള്ള നടന്‍ ദിലീപിനൊപ്പം ചലചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ രഞ്ജിത്ത് തന്നെ വേദി പങ്കിടുന്നതിലൂടെ തെറ്റായ സന്ദേശമാണ് പൊതുസമൂഹത്തിന് നല്‍കുന്നത്. ദിലീപുമായി വേദി പങ്കിടുന്ന സാഹചര്യം അക്കാദമി ചെയര്‍മാന്‍ ഒഴിവാക്കേണ്ടതായിരുന്നു' - എഐവൈഎഫ് സംസ്ഥാന എക്സിക്യൂട്ടീവ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
ബിരിയാണി വന്ധ്യതയ്ക്കുകാരണമാകുന്നു എന്നാണ് ബിജെപിയും സംഘപരിവാറുകാരും ചേര്‍ന്ന് തമിഴ്‌നാട്ടില്‍ നടത്തുന്ന പ്രചാരണം. ഗോവധം, ഹലാല്‍ ഭക്ഷണം തുടങ്ങിയ വിവാദങ്ങള്‍ക്കുപിന്നാലെ മുസ്ലീം വ്യാപാര സ്ഥാപനങ്ങള്‍ ലക്ഷ്യമിട്ടാണ് തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളുടെ സംഘടിത പ്രചാരണം.
ഇതൊക്കെ ഈ രംഗത്തെ മാറ്റമാണ്. ഒന്ന് വന്നതുകൊണ്ട് മറ്റൊന്നു ഇല്ലാതാകുമെന്ന് കരുതുന്നില്ലെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. ഒ ടി ടി ഫ്ലാറ്റ്ഫോമില്‍ സിനിമ റിലീസ് ചെയ്യുന്നവരെ ഫിയോക്ക് വിലക്കിയ സംഭവത്തിലാണ് പൃഥ്വിരാജ് തന്‍റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
'ഐ എൻ ടി യു സി കോണ്‍ഗ്രസിന്‍റെ പോഷകസംഘടനയല്ല. അതിനാല്‍ കോണ്‍ഗ്രസ് പറയുന്നത് ഐ എൻ ടി യു സി കേള്‍ക്കണമെന്നോ അനുസരിക്കണമെന്നോ ഇല്ല. കോണ്‍ഗ്രസ് അനുഭാവികള്‍ ഐ എൻ ടി യു സിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നെയുള്ളൂ' എന്നായിരുന്നു വി ഡി സതീശന്‍ പറഞ്ഞത്.
ചെയ്ത തെറ്റുകളെല്ലാം ഏറ്റുപറഞ്ഞു കോടതിയില്‍ മാപ്പിരക്കുമെന്നാണ് പള്‍സര്‍ സുനി കത്തില്‍ പറഞ്ഞിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെയോ അഭിഭാഷകരെയോ സാക്ഷികളെയോ വിലക്ക് എടുത്താല്‍ സത്യം മൂടിവെക്കാന്‍ സാധിക്കുമെന്ന് കരുതണ്ടെന്നും കത്തില്‍ പറയുന്നു. കത്ത് ദിലീപിന് കൈമാറാന്‍ കഴിഞ്ഞിരുന്നില്ല. പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് കത്തില്‍ നിന്നും വ്യക്തമാണ്.
ടിപ്പു സുല്‍ത്താന്‍ ഭീരു സവര്‍ക്കറെപ്പോലെ സായിപ്പിന്റെ ഷൂ നക്കിയിട്ടില്ല. മാപ്പിരന്നിട്ടില്ല. ബ്രിട്ടീഷുകാരുടെ വെടിയുണ്ട ഇടനെഞ്ചില്‍ ഏറ്റുവാങ്ങിയാണ് ഈ രാജ്യത്തിനുവേണ്ടി അദ്ദേഹം രക്തസാക്ഷിയായത്
ആളാണെന്നും എൽഡിഎഫിലേക്ക് പോകുമെന്ന് കരുതുന്നില്ലെന്നും കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. അതേസമയം മാണി സി കാപ്പന്‍റെ പരാമര്‍ശത്തെ തള്ളി പി ജെ ജോസഫ് രംഗത്തെത്തി. മുന്നണി സംവിധാനം വളരെ മികച്ച രീതിയിലാണ് പോകുന്നത്. കേരളാ കോണ്‍ഗ്രസിന് യു ഡി എഫിന്‍റെ പ്രവര്‍ത്തനത്തില്‍ പോരായ്മയൊന്നും തോന്നുന്നില്ലെന്നും പി ജെ ജോസഫ് കൂട്ടിച്ചേര്‍ത്തു.