''ബ്രാഹ്മണര്‍ വിദേശത്തു നിന്ന് കുടിയേറിയവരാണ്. സ്വയം പരിഷ്കരിക്കപ്പെടാന്‍ അവര്‍ തയാറാകേണ്ടതുണ്ട്. അല്ലാത്ത പക്ഷം അവര്‍ക്ക് ഗംഗയില്‍ നിന്ന് വോള്‍ഗയിലേക്ക് പോകാവുന്നതാണ്'' എന്നായിരുന്നു നന്ദകുമാര്‍ ബാഗലിന്‍റെ പരാമര്‍ശം. ഇതിനെതിരെയാണ് പൊലിസ് നടപടിയെടുത്തത്.
വര്‍ഷങ്ങളായി നടക്കുന്ന മതപരിവര്‍ത്തനം അവസാനിപ്പിക്കുക. നൂറുകണക്കിന് ഹിന്ദുക്കളെ ക്രിസ്ത്യൻ മിഷനറിമാർ പരിവർത്തനം ചെയ്തു. ഇതിനെതിരെ പൊലീസ് നിയമനടപടി സ്വീകരിച്ചില്ലെങ്കില്‍ ഇനിയും ആക്രമണം അഴിച്ചുവിടുമെന്നാണ് ഹിന്ദു ഹിന്ദുജാഗരണ വേദികെയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഏറെക്കാലമായി മതംമാറ്റത്തിനെതിരെ ഹിന്ദു ജാഗരണ വേദികെ പ്രതിഷേധിക്കുന്നു.
കൊവിഡ് വ്യാപന ഭീതിയുള്ള സാഹചര്യത്തില്‍ ഇന്ത്യന്‍ കളിക്കാരില്‍ ചിലര്‍ കളിക്കുന്നതില്‍ വിസമ്മതം പ്രകടിപ്പിച്ചതായി വാര്‍ത്താമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ സാഹചര്യത്തിലാണ് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍ ക്രിക്കറ്റ് ബോര്‍ഡും ബി സി സി ഐയും തമ്മില്‍ ചര്‍ച്ച നടന്നത്. കളി റദ്ദാക്കിയതായി ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍ ക്രിക്കറ്റ് ബോര്‍ഡ് സ്ഥിരീകരിച്ചു
അതേസമയം, ബിജെപിയുടെ സ്ഥാനര്‍ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ബിജെപി എംഎൽഎയും പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി മമതക്കെതിരെ മത്സരിക്കില്ല. നന്ദിഗ്രാമില്‍ സുവേന്ദു അധികാരിയാണ് മമത ബാനര്‍ജിയെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ ദിവസം, ബംഗാളിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ സ്ഥാനര്‍ഥിയുണ്ടാകില്ലെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. അഡ്വ. ശ്രിജീബ് ബിസ്വാസ് ആണ് സിപിഎം സ്ഥാനാര്‍ഥി.
കഴിഞ്ഞ ദിവസം, എട്ട് സിപിഎം ഓഫീസുകൾ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചു. ഇതില്‍ മൂന്നെണ്ണം കത്തിക്കുകയും ചെയ്തു. ആ ഓഫീസുകള്‍ പൂര്‍ണമായും നശിപ്പിക്കപ്പെട്ടു. സിപിഎമ്മിന്‍റെ സംസ്ഥാന കമ്മിറ്റി ഓഫീസ് പോലും ആക്രമിക്കപ്പെട്ടു. പാര്‍ട്ടിയുടെ പത്ത് സഖാക്കള്‍ക്ക് പരിക്കേല്‍ക്കും ചെയ്തിട്ടുണ്ടെന്നും പ്രകാശ് കാരാട്ട് ആരോപിച്ചു.
പഞ്ചാബിലെ സിഖ് സമുദായത്തില്‍ നിന്നുള്ളയാളാണ് ഇഖ്ബാൽ സിംഗ്. പ്രസിഡന്റിന്റെ പൊലീസ് മെഡല്‍, സ്ത്യുതര്‍ഹ സേവനത്തിനുള്ള പൊലീസ് മെഡല്‍, ശിരോമണി സിഖ് സഹിത്കര്‍ അവാര്‍ഡ്, സിഖ് സ്‌കോളര്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. അതോടൊപ്പം, സിഖ് തത്വശാസ്ത്രവുമായും സിഖ് ചരിത്രവുമായും ബന്ധപ്പെട്ട് നിരവധി ഗ്രന്ഥങ്ങളും ഇഖ്ബാൽ സിംഗ് എഴുതിയിട്ടുണ്ട്.
ആന്ധ്രയില്‍ നിലവില്‍ ചികിത്സയിലിരിക്കുന്ന 400-ല്‍ പരം ബ്ലാക്ക് ഫംഗസ് രോഗികളില്‍ 135 പേരും ഗുണ്ടൂര്‍ ജില്ലയില്‍ നിന്നുള്ളവരാണ്. ചിറ്റൂര്‍- 68, കൃഷ്ണ-58, ഗോദാവരി-50 എന്നിങ്ങനെയാണ്. മറ്റ് ആറുജില്ലകളില്‍ 20 വീതം കേസുകള്‍ ഉണ്ട്. ഇതിനകം സംസ്ഥാനത്താകെ 4,086 ശസ്ത്രക്രിയയ്ക്ക് വിധേയരായതായാണ് കണക്കുകള്‍ നല്‍കുന്ന സൂചന
കേരള സർക്കാരിന്‍റെ കോവിഡ് നയം ശരിയല്ല. സർക്കാർ അനാവശ്യമായി ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നു. പല മേഖലകളിലും അനാവശ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. വാക്സിൻ മാത്രമാണ് കൊവിഡ് പ്രതിരോധത്തിനുള്ള മാര്‍ഗം. എന്നാൽ കേരള സർക്കാർ ജനങ്ങൾക്കുമേല്‍ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് കോവിഡ് പ്രതിരോധിക്കുകയാണെന്നും സാബു ജേക്കബ് ആരോപിച്ചു.
തിങ്കളാഴ്ച വൈകുന്നേരം 5 മണിയോടെ, മകൻ തൂങ്ങിമരിച്ചതായി തന്നെ അറിയിച്ചെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. പക്ഷേ, തന്‍റെ മകന്‍ കൊല്ലപ്പെട്ടതാണെന്നും ഇയാള്‍ പറഞ്ഞു. കൊല്ലപ്പെടുന്നതിന് രണ്ട് ദിവസം മുമ്പ് മകനെ കണ്ടിരുന്നു. ജുവനൈൽ ഹോം ജീവനക്കാരും, ഉയര്‍ന്ന ജാതിയിലെ തടവുകാരും ക്രൂരമായി മർദ്ദിക്കുന്നുണ്ടെന്നും,
നിത അംബാനി ഗുജറാത്തിലേക്കുള്ള തയ്യാറെടുപ്പുകള്‍ എല്ലാം പൂര്‍ത്തിയാക്കിയതാണ്. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെയും, സോണൽ ഡിസിപിയുടെയും ഉപദേശപ്രകാരമാണ് യാത്ര റദ്ദാക്കിയത്. വീടിന്‍റെ സമീപത്തുനിന്ന് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയതിന് ശേഷം നിരവധി ഭീഷണികള്‍ ലഭിച്ചിരുന്നു.
റായ്പൂര്‍ പൊലീസാണ് മുഖ്യമന്ത്രിയുടെ അച്ഛന്‍ നന്ദകുമാര്‍ ബാഗലിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കിയ നന്ദകുമാര്‍ ബാഗലിനെ പതിനഞ്ച് ദിവസത്തേക്ക് റിമാണ്ട് ചെയ്തു. ബ്രാഹ്മണ സമൂഹ സംഘടന നല്‍കിയ പരാതിയിലാണ് മുഖ്യമന്ത്രിയുടെ പിതാവിനെതിരെ ഡി ഡി നഗര്‍ പൊലിസ് കേസെടുത്തത്