പോലീസിന്‍റെ അമിതാധികാര പ്രവണതയില്‍ മാറ്റം വരണമെങ്കില്‍ ജനങ്ങള്‍ക്ക് നിയമത്തെക്കുറിച്ച് അടിസ്ഥാനപരമായ അറിവുണ്ടായിരിക്കണമെന്നും, ഇതിനായി നിയമസഹായവും നിയമ വ്യവസ്ഥകളും വ്യക്തമാക്കുന്ന ബോര്‍ഡുകള്‍ പൊലീസ് സ്റ്റേഷനുകളില്‍ സ്ഥാപിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. നിയമസംവീധാനം എല്ലാ ഇന്ത്യക്കാര്‍ക്കും ഒരുപോലെ ആയിരിക്കണം.
യോഗത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഐടിയുമായി ബന്ധപ്പെട്ട മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് സമിതി കത്തയച്ചിരുന്നു. ഇതിന് മറുപടി തന്നത് മീറ്റിങ്ങിന്റെ തൊട്ടുമുന്‍പാണ്. സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ല എന്ന് കാണിച്ച് മൂന്ന് മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരാണ് മെയില്‍ അയച്ചത്.
അതേസമയം, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചപ്പോള്‍ അതിനെ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തിയത്. നിര്‍ഭയക്കേസ് സംഭവിച്ചപ്പോള്‍ ബലാത്സംഗം, കൊലപാതകം എന്നീ കാര്യങ്ങള്‍ പറഞ്ഞ് ബിജെപി പാർലമെന്റിനെ സ്തംഭിപ്പിച്ചിരുന്നു. ഭരണപക്ഷത്തിരിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഇതൊന്നും അറിയുന്നില്ലെയെന്നും
സംഭവം നടന്ന സമയത്ത് ശിശുക്കളുടെ മരണത്തില്‍ ഖാനെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നിട് കുറ്റവിമുക്തനാക്കിയിരുന്നു. എന്നാല്‍ 11 മാസത്തിന് ശേഷം വീണ്ടും യോഗി സര്‍ക്കാര്‍ അന്യോഷണം ആരംഭിക്കുകയും ഖാനെ ജോലിയില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയും ചെയ്തിരുന്നില്ല. കേസുമായി ബന്ധപ്പെട്ട് ഖാന്‍ 4 വര്‍ഷത്തിലേറയായി സസ്പെന്‍ഷനിലാണ്. 2017 ഓഗസ്റ്റ് 22 ന് ഡോ. കഫീലിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് കമ്മീഷന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ഫോട്ടോ നീക്കണമെന്ന് ട്വിറ്ററിനോട് ആവശ്യപ്പെട്ടത്. ഇത് മരിച്ച പെണ്‍കുട്ടിയുടെ വ്യകതിത്വം വെളിപ്പെടുത്തി. അതിനാല്‍ ഈ അക്കൌണ്ടിനെതിരെ കേസ് എടുക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
പ്രായപൂർത്തിയാകാത്ത തന്‍റെ കുട്ടിയുടെ പേരിനൊപ്പം അമ്മയുടെ പേരാണ് നല്‍കിയിരിക്കുന്നത്. എല്ലാ രേഖകളിലും അമ്മയുടെ പേരാണ്. അത് മാറ്റി തന്‍റെ പേര് ചേര്‍ക്കണമെന്നാണ് പിതാവ് കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പിതാവിന്‍റെ പേര് മാത്രമല്ല, അമ്മയുടെ പേരും കുട്ടിയുടെ പേരിനൊപ്പം ചേര്‍ക്കാന്‍ അവകാശമുണ്ടെന്നാണ് കോടതിയുടെ നിരീക്ഷിച്ചത്.