മേഘാലയയിലെ ബിജെപി മന്ത്രി സാൻബോർ ഷുല്ലായി ബീഫ് കഴിക്കുന്നതിനെ പിന്തുണച്ചിട്ടുണ്ട്. അതിനാൽ ആരും മന്ത്രിയെ തൂക്കിക്കൊല്ലുകയോ രാജ്യദ്രോഹിയെന്നു വിളിക്കുകയോ ചെയ്തിട്ടില്ല. എന്നാൽ ബീഫ് വിഷയത്തിൽ, ആൾക്കൂട്ടത്താൽ കൊല്ലപ്പെട്ടവരോടും ബീഫ് കൊണ്ടുപോയതിന്‍റെ പേരിൽ അപമാനിക്കപ്പെട്ടവരോടും, ബിജെപി മാപ്പ് പറയണം.
ഈ രാജ്യത്തിന്റെ മകള്‍ അവള്‍ നീതി അര്‍ഹിക്കുന്നു. നീതിക്കായുളള പോരാട്ടത്തില്‍ ഞാന്‍ അവരുടെ കൂടെയാണ്' എന്നും ദളിത് പെണ്‍കുട്ടിയും രാജ്യത്തിന്‍റെ മകളാണ് എന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു.
മുസ്ലിം പാരമ്പര്യമുള്ളതോ മുഗള്‍ പാരമ്പര്യമുള്ളതോ ആയ പ്രദേശങ്ങളുടെയും ജില്ലകളുടെയും പേര് ഭാരതീയ സംസ്കാരത്തില്‍ ഊന്നിക്കൊണ്ട് പുനര്‍നാമകരണം ചെയ്യുമെന്നതായിരുന്നു യോഗി ആദിത്യനാഥിന്‍റെ 2017- ലെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം.
വിദ്യാര്‍ത്ഥി നെഞ്ചുവേദന വരുന്നുവെന്ന് പറഞ്ഞപ്പോള്‍തന്നെ നിരവധി തവണ സിപിആര്‍ നല്‍കിയിരുന്നു. ഹൃദയസ്തംഭനമാണ് മരണകാരണം എന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ജോയല്‍ മാലുവിന്റെത് കസ്റ്റഡി മരണമാണ് എന്നാണ് കര്‍ണാടകയിലെ ആഫ്രിക്കന്‍ വംശജര്‍ ആരോപിക്കുന്നത്
അതിര്‍ത്തി തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ മാത്രമേ പരിഹരിക്കാന്‍ സാധിക്കുകയുള്ളു. മിസ്സോറാം മുഖ്യമന്ത്രിയുമായി താൻ സംസാരിച്ചിരുന്നു. അതിർത്തി പ്രശ്നം സൗഹർദപരമായി പരിഹരിക്കാമെന്ന് മിസോറാം മുഖ്യമന്ത്രി സൊറാംന്തങ്ക ഉറപ്പ് നല്‍കിയെന്നും ഹിമന്ത ബിശ്വ നേരത്തെ വ്യക്തമാക്കിയിരുന്നു
പുതിയ വിവാഹം കഴിക്കാന്‍ ബഷീര്‍ തീരുമാനിച്ചതറിഞ്ഞ് സംസാരിക്കാന്‍ ചെന്നപ്പോള്‍ അദ്ദേഹം തന്നെ ഉപദ്രവിക്കുകയും, മുത്തലാഖ് ചൊല്ലി ഒഴിവാക്കുകയുമായിരുന്നുവെന്നും നഗ്മയുടെ പരാതിയില്‍ പറയുന്നു. അതോടൊപ്പം വിവാഹത്തിന് ശേഷം തന്നെ മാനസികമായും, ശാരീരികമായും ഉപദ്രവിച്ചിരുന്നുവെന്നും പരാതിയില്‍ ആരോപിച്ചിട്ടുണ്ട്
ഉത്തര്‍പ്രദേശില്‍ 8 വ്യാജസര്‍വകലാശാലകളും, ഡല്‍ഹിയില്‍ 7 വ്യാജ സര്‍വകലാശാലകളുമാണ് യു.ജിസി അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്നത്. ഒഡിഷയിലും പശ്ചിമ ബംഗാളിലും 2 സര്‍വകലാശാലകളാണ് അനുവാദം ഇല്ലാതെ പ്രവര്‍ത്തിക്കുന്നത്. കേരളം, മഹാരാഷ്ട്ര, കര്‍ണാടക, പുതുച്ചേരി എന്നിവടങ്ങളില്‍ ഓരോ വ്യാജ സര്‍വ്വകലാകളാണുള്ളതെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സെന്‍റ് .ജോണ്‍സ് സര്‍വ്വകലാശാലയാണ് വ്യാജമെന്ന് യു.ജി.സി കണ്ടെത്തിയിരിക്കുന്നത്.
രാഹുല്‍ ഗാന്ധി ഒരുക്കിയ പ്രഭാത വിരുന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മഹുവ മൊയ്ത്ര, എന്‍സിപിയുടെ സുപ്രിയ സുലെ, ശിവസേനയുടെ സഞ്ജയ് റാവത്ത്, ഡിഎംകെയുടെ കനിമൊഴി തുടങ്ങിയ നേതാക്കളുള്‍പ്പെടെ പതിനാല് പ്രതിപക്ഷ കക്ഷികളില്‍ നിന്നുളള എംപിമാര്‍ പങ്കെടുത്തു.