മഹാരാഷ്ട്രയിലെ പുണെയിലെ ബി.ജെ. മെഡിക്കല്‍ കോളേജ് ആണ് പഠനം നടത്തിയത്. അഞ്ചാംപനിയുടെ വാക്‌സിന് സാര്‍സ് കൊവ് 2 വൈറസിനെതിരെ 87.5 ശതമാനം ഫലപ്രാപ്തിയുണ്ടെന്നും പഠനം വ്യക്തമാക്കുന്നു. ഹ്യൂമന്‍ വാക്‌സിന്‍ ആന്‍ഡ് ഇമ്യുണോതെറാപ്യൂടിക്‌സ് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ന്യൂസിലന്റ് ടീമിനെതിരെ വംശീയാധിക്ഷേപം നടത്തിയതിനാണ് ഇവരെ, ഫെൈനൽ മത്സരത്തിന് വേദിയായ ഇംഗ്ലണ്ടിലെ സതാംപ്ടൻ എഗാസ് ബൗൾ സ്റ്റേഡിയത്തിൽ നിന്ന് പുറത്താക്കിയത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ അഞ്ചാം ദിവസത്തെ കളിക്കിടെയാണ് സംഭവം.
കഴിഞ്ഞ ദിവസം സ്ത്രീകളുടെ വസ്ത്രധാരണമാണ് ബലാല്‍സംഗം കൂടുവാന്‍ കാരണമെന്ന് ഇമ്രഖാന്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് സ്ത്രീകള്‍ പ്രതിഷേധം ഉയര്‍ത്തിയിരിക്കുന്നത്. പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി സെനറ്റര്‍ ഷെറി റഹ്മാന്‍, സിന്ധിലെ വനിതാ വികസന വകുപ്പുമന്ത്രി ഷെഹ്‌ല റാസ, പി.എം.എല്‍. വക്താവ് മറിയം ഔറംഗസേബ് തുടങ്ങി നിരവധി പേരാണ് രംഗത്തെത്തിയത്.
പ്രധാനമന്ത്രിയുടെ ക്ഷണം ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. യോഗത്തില്‍ പങ്കെടുത്ത് ഞങ്ങള്‍ നിലപാട് അറിയിക്കും. അവരുടെ പ്രതികരണം ജനങ്ങളെയും. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ സംയുക്ത യോഗത്തിന് ശേഷം നേതാക്കള്‍ അറിയിച്ചു. മെഹബൂബ മുഫ്തി യോഗത്തില്‍ പങ്കെടുക്കില്ല എന്നാണ് നേരത്തെ പറഞ്ഞിരുന്നത്.
ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും ആസ്ട്രസെനക്കയും സംയുക്തമായാണ് കോവിഷീൽഡ് നിർമിക്കുന്നത്. കോവീഷീൽഡ് വാക്സിന്റെ ഇടവേള ചുരുക്കണമെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് നാഷണൽ കൊവിഡ് വാക്സിൻ അഡ്മിനിസ്ട്രേഷൻ ടാസ്ക് ഫോഴ്സ് ഇത് സംബന്ധിച്ച് പരിശോധന നടത്തിയത്. കോവിഷീൽഡ് രണ്ടാം ഡോസിന് ആദ്യം നാലു മുതൽ ആറ് ആഴ്ചയാണ് ഇടവേള നിശ്ചയിച്ചിരുന്നത്.
പാറശ്ശാല ഗ്രാമത്തിൽ ഹെഡ്മാസ്റ്റായിരുന്ന മഹാദേവ അയ്യരുടെയും ഭഗവതി അമ്മാളുടെയും മകളായി 1924 ലാണ് പൊന്നമ്മാള്‍ ജനിച്ചത്. മ്യൂസിക് അക്കാദമി എന്നറിയപ്പെട്ടിരുന്ന സ്വാതി തിരുനാൾ സംഗീത കോളേജിലെ മൂന്ന് വർഷത്തെ ഗായിക കോഴ്സിൽ ചേർന്നു. പൊതുവേദികളിൽ സ്ത്രീകൾ പാടുന്നത് മോശമായി കണക്കാക്കിയിരുന്ന
കഴിഞ്ഞ ഡിസംബറിലാണ് പ്രഫുല്‍ പട്ടേലിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷദ്വീപിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ ചുമതല ഏല്‍പ്പിക്കുന്നത്. പ്രഫുല്‍ പട്ടേല്‍ ഏകാധിപത്യഭരണം നടത്താനാണ് ശ്രമിക്കുന്നതെന്ന് ചുമതലയേറ്റത് മുതല്‍ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. പദവി ഏറ്റെടുത്ത ശേഷമുള്ള അഡ്മിനിസ്‌ട്രേറ്ററുടെ ആദ്യ നിയമപരിഷ്‌കാരം ഗുണ്ടാ ആക്ട് നടപ്പിലാക്കിയതായിരുന്നു.
മഹാമാരി മൂലം മരണപ്പെട്ടവരുടെ കുടുംബത്തിന് നഷ്ടപരിഹാരത്തിന് അര്‍ഹതയില്ല എന്ന നിലപാട് അടിയന്തിരമായി തിരുത്താന്‍ സര്‍ക്കാര്‍ തയാറാകണം. മഹാമാരിയുടെ കാലത്ത് ഈ വിധം യാഥാസ്ഥിതികമായ സാമ്പത്തിക നിലപാട് സ്വീകരിക്കുന്നതിനെ ന്യായീകരിക്കാനാവില്ല എന്നും സിപിഎം പോളിറ്റ് ബ്യൂറോ
ഉത്തർ പ്രദേശ് സർക്കാർ അറസ്റ്റ് ചെയ്ത മാധ്യമപ്രവർത്തകൻ സിദ്ദിക്ക് കാപ്പൻെറ ജാമ്യഹർജിയിൽ വാദം കേൾക്കുന്നത് ജൂലൈ അഞ്ചിലേക്ക് മാറ്റി. ഉത്തർ പ്രദേശിലെ മഥുര കോടതിയാണ് ഹർജി മാറ്റി വെച്ചത്. രാജ്യദ്രോഹം അടക്കമുളള കുറ്റങ്ങൾ ചുമത്തിയാണ് കാപ്പനെ ഉത്തർ പ്രദേശ് സർക്കാർ അറസ്റ്റ് ചെയ്തത്.
സംസ്ഥാനത്ത് എണ്ണൂറോളം വരുന്ന ആയുര്‍വേദ ഡിസ്പെന്‍സറികളും അത്രത്തോളം ഡോക്ടര്‍മാരും നിലവിലുണ്ട്. ഇതില്‍ മഹാഭൂരിപക്ഷവും ഗ്രാമീണ മേഖലയിലായതിനാല്‍ ഗ്രാമീണര്‍ക്ക് അടിയന്തിര അലോപ്പതി വൈദ്യ സഹായം നല്‍കാന്‍ ഇവര്‍ക്കാകും - ആരോഗ്യമന്ത്രി