എന്നാല്‍ ചൈന കയ്യടിക്കിയ നമ്മുടെ പ്രദേശം എപ്പോൾ തിരിച്ചെടുക്കാനാണ് കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നത്? എന്ന് രാഹുല്‍ ചോദിച്ചു. ഇനി അതും ദൈവത്തിന്റെ പ്രവൃത്തിയെന്ന് പറഞ്ഞ് വിടുമോ എന്ന പരിഹാസവും അദ്ദേഹം ട്വീറ്റ് ചെയ്തു.
'കൊവിഡ്-19 കാലഘട്ടത്തിലെ മനുഷ്യാവയവ വ്യാപാരം' എന്ന പേരിൽ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നിരവധി വീഡിയോകളാണ് ഈ അക്കൗണ്ടുകളില്‍നിന്ന് സമൂഹ മാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്തത്. കൊവിഡ് ആണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ഡോക്ടർമാർ ആളുകളുടെ അവയവങ്ങൾ മറിച്ചുവിൽക്കുന്നതായാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്.
മുന്ന് കേന്ദ്ര ഏജൻസികൾ ഒരു പെൺകുട്ടിയെ വേട്ടയാടുകയാണെന്ന് റിയയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. മയക്കുമരുന്നിന് അടിമയായ മനോരോഗിയെ പ്രണയിച്ച കുറ്റത്തിന്റെ പേരിലാണ് ഈ വേട്ടയാടലെന്നും അഭിഭാഷകൻ പറഞ്ഞു.